“സുഗുണേ….നീ നല്ലൊരു മനുഷ്യനെ കൂടി കഷ്ടപ്പെടുത്തുകയാണ്..
നിനക്കവനെ വെറുതെ വിട്ടുകൂടെ…? “
“അതെ,..ഈ പോക്കിന് ലക്ഷ്യങ്ങളില്ല
കൺപോളകൾ അടയുന്നു..ഉറക്കം വരുന്നു..!
“കടന്നു പോ.. നീ ഇനിയും പടിയിറങ്ങിയിട്ടില്ല അല്ലേ..?“
ഞെട്ടിയ്ക്കുന്ന അലർച്ച..!
“ഹൊ..ദു:സ്വപ്നമായിരുന്നോ..?
ഇനി മൂന്നാല് ദിവസം ഒരു മുക്കിൽ ചുരുളുവാനുള്ള വകയായി..
നേരിയ ചൂടും വിഷാദ രോഗവും..!
“ഹെന്താ ചെയ്യാ…ന്റെ കുട്ടീടെ വിധി..!”
“ന്ഹ്ഹ്ഹ്.…വിധിയോ..?
ഇതെല്ലാം ഒരു രസമല്ലേ…കളികുട്ടി അടവും..
സദാ സമയവും നാവിട്ടടിയ്ക്കാൻ എന്നെ കൊണ്ടാവണില്ല..
ഒരു വിഷാദ രോഗിയായി ചമഞ്ഞിരിയ്ക്കാൻ എന്തു രസമാണെന്നോ..
കൂസലുകളൊന്നും തന്നെ ഇല്ലാതെ മധുര പുലമ്പുകളുടെ കൂട്ടിൽ കിടന്നുറങ്ങാനും ഒരു പ്രത്യേക സുഖം തന്നെ…!“
“സുഗുണേ…..നിന്നെ കാണാൻ ആരോ വന്നിരിയ്ക്കുന്നു,
ആനക്കാരനാണ് പോലും..
എന്നാലും ഇങ്ങനെയുമുണ്ടോ വെള്ള കുപ്പായവും പത്രാസും കാണിച്ച് ഒരു ആനക്കാരൻ..
ങാ…വർത്തമാനകാലവുമായി പൊരുത്തപ്പെടുക തന്നെ..
കാലത്തിനൊത്ത് ഒരോരൊ കോലങ്ങൾ..ഓരോരൊ വേഷങ്ങൾ….“
“സ്വാമിനാഥനൊ…! ഈശ്വരാ…..നിയ്ക്ക് വിശ്വാസിയ്ക്കാൻ വയ്യ..!
അവനൊരിയ്ക്കൽ ആനയേയും കൊണ്ട് ഈ ഉമ്മറ മുറ്റത്തു നിന്ന് ഇറങ്ങിയതല്ലേ..
ഇത്ര നാളുകൾക്കപ്പുറം ഈ ഓർമ്മപുതുക്കലിന്‍റെ കാര്യം..?“
സ്വാമി പുഞ്ചിരിച്ച് നിൽക്കുന്നു..
“നിന്റെ ചിരി കാഴ്ച്ചയിൽ ഒരു കുഞ്ഞിനെ പോലെയെങ്കിലും കേൾവിയ്ക്ക് അത്ര സുഖം പോര..
അതെന്നെ നിയന്ത്രിയ്ക്കാനാവാത്ത ചിരിയിലേക്ക് നയിയ്ക്കുന്നു..“
ആനയെ കൊണ്ട് സ്വാമി പടിയിറങ്ങിയതിന്റെ തലേന്നാൾ അവനോട് കളി പറഞ്ഞു..
അന്നവൻ പുളിമര ചോട്ടിൽ ഊർന്നിറങ്ങി കണ്ണുകൾ നിറയെ ചിരിച്ചിരുന്നു..!
‘നീ ഓർക്കുന്നോ ആ പുളിമരവും ചിരിയും..?
അവനോട് ചോദിയ്ക്കാതിരിയ്ക്കാനായില്ല..!”
എടീ മണ്ടീ…നിന്നെ ചിരികൾ കേൾപ്പിയ്ക്കുവാനല്ല ,
പകരം നിന്റെ പൂ പുഞ്ചിരി കാണാനാണ് ഞാൻ വന്നിരിയ്ക്കുന്നത്..
നീ ആഹ്ലാദം കൊണ്ട് പൊട്ടി പുറപ്പെടുവിയ്ക്കുന്ന പുഞ്ചിരിയലകളിൽ എനിയ്ക്ക് മുങ്ങി താഴണം..
നീ ഓർക്കുന്നുവോ..നിന്നെ ഞാൻ മരം കേറാൻ പഠിപ്പിയ്ക്കാം എന്ന് പറഞ്ഞത്…
തളിക്കുളത്തിൽ നിന്നെ നീന്തൽ പഠിപ്പിയ്ക്കാം എന്ന് പറഞ്ഞത്..
പിന്നെ പറയെടുപ്പിന് മുറ്റത്ത് എഴുന്നള്ളിയ ശിവസുന്ദരന്റെ പുറത്ത് കയറ്റാം എന്ന് പറഞ്ഞത്..
അന്ന് നിനക്ക് ഭയങ്കര ഭയമായിരുന്നു..
ആൺകുട്ടികളുമായി ഇടപഴകുന്നത് ആപത്താണെന്നും പറഞ്ഞു കൊണ്ട് നീ ഓടിയൊളിച്ചു..
അല്ലാത്തപ്പോൾ വിയർത്ത കൈത്തലം തിരുമ്മി ഏങ്ങി ഏങ്ങി പലതവണ എന്നെ ഓർമ്മിപ്പിച്ചു,,
‘എന്നെ ഇങ്ങനെ പരീക്ഷിയ്ക്കല്ലേ സ്വാമീ..ഞാൻ ചത്തു പോകും..‘
“അയലത്തെ സുന്ദരികൾ ലക്ഷ്മി,നന്ദിനി,നിവേദിത, തീർത്ഥ,മീരപ്രിയ തുടങ്ങിയ പെൺകുട്ടികളെയെല്ലാം ആശയിൽ തളച്ചു നിർത്തിയിരിയ്ക്കുന്ന ശിവ സുന്ദരനേയും കൊണ്ട് ഒരിയ്ക്കൽ പടിയിറങ്ങി പോയ ഞാൻ വീണ്ടും വന്നിരിയ്ക്കുന്നത് നീ പാത്തും പതുങ്ങിയും ഒളിച്ചു നിന്ന് ആസ്വാദിച്ചിരുന്ന നിന്റെ ആശകൾ നിറവേറ്റാൻ മാത്രമാണെന്ന് അറിയുക നീ മണ്ടൂസ്സേ..
ബോധപൂർവ്വം പറഞ്ഞു നിൽക്കാതെ പ്രത്യക്ഷത്തിൽ വരിക നീ പെണ്ണേ…
മാത്രമല്ല ഇനിയും എനിയ്ക്കൊരു കൂട്ട് തരമായിട്ടില്ല..
വിരോധമില്ലെങ്കിൽ പൂർണ്ണമനസ്സോടെ നീ ഞങ്ങളെ അനുഗമിച്ചാലും പ്രിയേ…ഞങ്ങൾ നിന്നെ പൂരം കാണിയ്ക്കാൻ കൊണ്ടു പോകാം…ഹ്ഹ്ഹ്ഹ്ഹ്..
ചെണ്ടകോലുകളുടെ മേളം കേൾക്കണ്ടെ നിനക്ക്..?
മുത്തു കുടകൾ മാറ്റുമ്പോഴുള്ള വർണ്ണ പൊലിമകൾ കാണണ്ടെ നിനക്ക്..?
വെടികെട്ട് എപ്പോഴാ…നിയ്ക്ക് പേടിയാന്നും പറഞ്ഞ് ഓടണ്ടെ നിനക്ക്..?
ആനപ്പുറത്തിരുന്ന് രസിയ്ക്കണ്ടെ നിനക്ക്..?
ഇനിയും നീ എന്നെ നിരാശനാക്കുകയില്ലെന്ന് ഞാൻ ശിവസുന്ദരന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞിരുന്നു..ഹ്ഹ്ഹ്ഹ്..
പക്ഷേ…ഒന്നറിയുക നീ..
പണ്ട് നീ നിന്റെ അച്ഛന്റെ പുറം ആനപ്പുറം ആക്കിയ മട്ട് കുട്ടിക്കളി അല്ലിതെന്ന്..
വീട്ടിലെ മച്ചിന്റെ കോണിപ്പടികൾ കയറിയിറങ്ങുന്നത്രയും സുഖമുള്ള ഏർപ്പാടല്ലെന്നും അറിയുക..
തുളസി കതിരുകളാലും ഇലകളാലും കോർത്ത മണക്കുന്ന മാല അണിയിയ്ക്കാനായി ശിവന്റെ പാദങ്ങളിലൂടെ മേൽപ്പോട്ട് കയറിയാൽ ലോകം ഒറ്റദൃഷ്ടിയാൽ കീഴ്പ്പെടുത്താനാവുമൊ എന്ന നിന്റെ കാലങ്ങളായുള്ള സംശയം ഇന്നു തന്നെ മാറ്റി തരാം ഞാൻ..
ഹഹ്ഹ്ഹ്ഹ്…പരിഭ്രമം മൂത്ത് കണ്ണുകൾ തുറിപ്പിയ്ക്കല്ലെ പെണ്ണേ..
ശിവന്റെ പുറത്തിരുന്നാൽ എനിയ്ക്കൊരു ജേതാവിന്റെ ഗർവ്വാണ്..
രാജ്യം ഭരിയ്ക്കും മഹാരാജന്റെ ഗാംഭീര്യമാണ്..
എന്നാൽ എന്റെ പ്രജകൾ എത്ര നിസ്സാരരാണെന്ന് അഹങ്കാരം പറയുവാനൊ പ്രവൃത്തിയ്ക്കുവാനൊ ഞാൻ ധൈര്യപ്പെടുന്നില്ല..
ഞാൻ അത്തരം വികാരത്തെ ഭയക്കുന്നു..
ശിവൻ എന്നെ ചുമക്കുമ്പോൾ എന്റെ കുട്ടിയോട് ഒരൽപ്പം പോലും ദയ കാണിയ്ക്കുവാനാവുന്നില്ലല്ലൊ എന്ന ശൂന്യ ഭാവം മാത്രമാണ് എന്നിൽ പിറക്കുന്നത്..
എങ്കിലും ഞാൻ വളരെ അഭിമാനത്തോടെ ഏറ്റെടുത്ത് ആഹ്ലാദിയ്ക്കുകയാണ് ഈ പാപകർമ്മം..”
“ഈശ്വരാ…ഇതെന്തൊരു പരീക്ഷണം..
ഒന്നു മിണ്ടാതെ പോകൂ..”
താറുമാറായി കിടക്കുന്ന എന്റെ ജീവിത അനുഭവങ്ങൾ സ്വാമിയെ ഏൽപ്പിയ്ക്കണമത്രെ..
ഒരു മഹാരാജന് കാഴ്ച്ചവെയ്ക്ക തക്കതായ പാരിതോഷികമാണോ ഞാൻ താണ്ടി കടക്കുന്ന അനുഭവ മിടുക്കുകൾ..“
വാക്കുകൾ ഉച്ഛരിയ്ക്കുവാൻ പോലും വൈമനസ്യം തോന്നുന്നു..
ചിന്തകളിലും ഭാവങ്ങളിലും വാക്കുകളിലും തീ നാളങ്ങൾ പ്രതിഫലിയ്ക്കുമോ…ഭയം തോന്നുന്നു..
ഒരു നിമിഷം…
മൂക്കിൻ തുമ്പിൽ ഒരു മഴത്തുള്ളി സ്പർശം..
ചെറുങ്ങനെ തലയിൽ നിന്ന് മുടിയിഴകളെ നനച്ച് കൊണ്ട് ഉരുണ്ടുരുണ്ട് വീണ് ചിന്നി ചിതറുന്ന മഴത്തുള്ളികൾ..
താൻ പോലും അറിയാതെ ഏതാനും നിമിഷങ്ങൾക്കു മുന്നെ ശിവസുന്ദരന്റെ പുറത്ത് തന്നെ സ്വാമി വലിച്ചു കയറ്റിയതിന്റെ കാൽമുട്ട് വേദന നിശ്ശേഷം മാറും മുന്നെ തന്നെ വലിച്ചിറക്കുവാനായി പെയ്തിറങ്ങിയ ഈശ്വരന്റെ കുറുമ്പ്..
സ്വാമി ഇമകൾ വെട്ടാതെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നു..
ഒരു വിദഗ്ദ്ധയെ പോലെ ശിവസുന്ദരന്റെ പടികൾ ചവിട്ടി ഇറങ്ങുന്ന സുഗുണ അവന് ആശ്ചര്യം..
“ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച്ച അസാദ്ധ്യം അല്ലേ…?”
സ്വാമി ഹൃദയം തുറക്കുന്നു…
ഈശ്വരാ…എനിയ്ക്കൊരു രക്ഷപ്പെടലുണ്ടാവുകയില്ലേ…
“ഉം…പറയാൻ ആവുന്നില്ലെനിയ്ക്ക് സ്വാമി..
ഈശ്വര നിശ്ചയം പോലെ..
വിപത്ത് മണത്തറിയുന്നു ഞാൻ..
ഭയങ്ങളില്ലെങ്കിലും ഏകാന്തതയെ ആഗ്രഹിയ്ക്കുന്നില്ല ഞാൻ..
അതിനാൽ കണ്ണുകളിലും കാതുകളിലും നീയും നമ്മുടെ ശിവനും നമ്മുടെ കുറുമ്പുകളുമായി പടി ഇറങ്ങുകയാണ് ഞാൻ..
നീയും കേൾക്കുന്നില്ലേ…
ഇറയത്ത് മഴ ഒലിച്ചിറങ്ങുന്ന ശബ്ദം..?
മഴ എനിയ്ക്ക് പ്രിയമുള്ളവളായത് ഇങ്ങനെ..
എന്റെ ഓരോ തുടക്കവും അന്ത്യവും അവൾ കൊണ്ടുവരുന്നവയാണ്…
അന്തവും അന്ത്യവും ഇല്ലാത്ത കഥകളുടെ മൂകസാക്ഷിയും അവൾ മാത്രം..
അതെന്നെ അത്ഭുതപ്പെടുത്താറുണ്ട്..
ന്ഹ്ഹ്ഹ്…തന്നെ ഭ്രാന്താക്കുന്നുണ്ടല്ലെ എന്റെ നൊസ്സ് വർത്തമാനങ്ങൾ..
കടുത്ത വേനൽ മഴ കടുത്ത വ്യാധികൾ നൽകും..
എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കി കൊള്ളൂ സ്വാമി..
അതിനു മുന്നെ നിന്നോടിച്ചിരി ചൊദ്യങ്ങൾ..
ഉത്തരമില്ലേൽ ഒത്തിരി കടം കേട്ടൊ..
“മഴ കൊണ്ടാൽ ആനയ്ക്ക് ജലദോഷം വരുമോ..
എന്തുകൊണ്ട് ആന തൂവ്വാല കൊണ്ട് മൂക്ക് തുടയ്ക്കുന്നില്ല..
ഹൊ...ആനയ്ക്ക് മൂക്ക് കൈയ്യെങ്കിൽ എന്തുകൊണ്ട് ആന കൈ കൊണ്ട് മൂക്ക് ചീറ്റുന്നില്ല..
പൂരപറമ്പിലെ പൊടിപടലങ്ങൾ ആനയുടെ ജലദോഷം കൂട്ടില്ലേ..
ങാ…നിനക്കും ശിവനും ശീലമായി കാണും..
ഞാൻ ആശ്ചര്യപ്പപടുന്നില്ല..
നിനക്ക് പൊട്ടിച്ചിരിയ്ക്കുവാൻ കാരണങ്ങൾ ഇല്ലാതാകുമ്പോൾ പൊട്ടിച്ചിരിയ്ക്കുവാനുള്ള കാരണങ്ങൾക്കായി അലയുകയാണ് ഞാൻ..
നിശാഗന്ധികൾ പൂക്കുന്ന രാമഴകളിൽ ഗന്ധർവ്വ സ്പർശമുള്ള പ്രണയ കഥകൾ കാതോർത്തിരുന്ന് ആസ്വാദിയ്ക്കുകയാണ് ഞാൻ..
എന്നാൽ ഇനി അടുത്ത ചാറ്റൽ തുടങ്ങുമ്പോഴേയ്ക്കും യാത്ര പറയാതെ ശിവസുന്ദരനേയും കൊണ്ട് യാത്രയാവൂ നീ സ്വാമി..“
“സ്വാമീ…ശിവാ…..സ്വാമീ…..ശിവാ…..
ഇതെന്താ സുഗുണേ…ഉറക്കത്തിലും നീ ഈശ്വര നാമം ജപിയ്ക്കുന്നുവോ..
ഉണർവ്വിൽ കാണുന്ന മായക്കാഴ്ച്ചകളും കൂട്ടുകളും..
അവയ്ക്ക് ജീവൻ കൊടുക്കാൻ ശ്രമിയ്ക്കും നിന്റെ വിരൽത്തുമ്പുകളേയും അറുത്തെടുക്കപ്പെടും എന്ന ഭയം ഒട്ടും തന്നെ നിനക്ക് ഇല്ലാത്തതെന്ത് കുട്ടി..??”
ഏടത്തി കഷ്ടം പറയുന്നു..
അവർ ഭയക്കുന്നു,, എന്റെ ഈ സ്വപ്നവും താളുകൾക്കുള്ളിൽ ഭദ്രമാവുകയില്ലേ എന്ന്…!
നിനക്കവനെ വെറുതെ വിട്ടുകൂടെ…? “
“അതെ,..ഈ പോക്കിന് ലക്ഷ്യങ്ങളില്ല
കൺപോളകൾ അടയുന്നു..ഉറക്കം വരുന്നു..!
“കടന്നു പോ.. നീ ഇനിയും പടിയിറങ്ങിയിട്ടില്ല അല്ലേ..?“
ഞെട്ടിയ്ക്കുന്ന അലർച്ച..!
“ഹൊ..ദു:സ്വപ്നമായിരുന്നോ..?
ഇനി മൂന്നാല് ദിവസം ഒരു മുക്കിൽ ചുരുളുവാനുള്ള വകയായി..
നേരിയ ചൂടും വിഷാദ രോഗവും..!
“ഹെന്താ ചെയ്യാ…ന്റെ കുട്ടീടെ വിധി..!”
“ന്ഹ്ഹ്ഹ്.…വിധിയോ..?
ഇതെല്ലാം ഒരു രസമല്ലേ…കളികുട്ടി അടവും..
സദാ സമയവും നാവിട്ടടിയ്ക്കാൻ എന്നെ കൊണ്ടാവണില്ല..
ഒരു വിഷാദ രോഗിയായി ചമഞ്ഞിരിയ്ക്കാൻ എന്തു രസമാണെന്നോ..
കൂസലുകളൊന്നും തന്നെ ഇല്ലാതെ മധുര പുലമ്പുകളുടെ കൂട്ടിൽ കിടന്നുറങ്ങാനും ഒരു പ്രത്യേക സുഖം തന്നെ…!“
“സുഗുണേ…..നിന്നെ കാണാൻ ആരോ വന്നിരിയ്ക്കുന്നു,
ആനക്കാരനാണ് പോലും..
എന്നാലും ഇങ്ങനെയുമുണ്ടോ വെള്ള കുപ്പായവും പത്രാസും കാണിച്ച് ഒരു ആനക്കാരൻ..
ങാ…വർത്തമാനകാലവുമായി പൊരുത്തപ്പെടുക തന്നെ..
കാലത്തിനൊത്ത് ഒരോരൊ കോലങ്ങൾ..ഓരോരൊ വേഷങ്ങൾ….“
“സ്വാമിനാഥനൊ…! ഈശ്വരാ…..നിയ്ക്ക് വിശ്വാസിയ്ക്കാൻ വയ്യ..!
അവനൊരിയ്ക്കൽ ആനയേയും കൊണ്ട് ഈ ഉമ്മറ മുറ്റത്തു നിന്ന് ഇറങ്ങിയതല്ലേ..
ഇത്ര നാളുകൾക്കപ്പുറം ഈ ഓർമ്മപുതുക്കലിന്‍റെ കാര്യം..?“
സ്വാമി പുഞ്ചിരിച്ച് നിൽക്കുന്നു..
“നിന്റെ ചിരി കാഴ്ച്ചയിൽ ഒരു കുഞ്ഞിനെ പോലെയെങ്കിലും കേൾവിയ്ക്ക് അത്ര സുഖം പോര..
അതെന്നെ നിയന്ത്രിയ്ക്കാനാവാത്ത ചിരിയിലേക്ക് നയിയ്ക്കുന്നു..“
ആനയെ കൊണ്ട് സ്വാമി പടിയിറങ്ങിയതിന്റെ തലേന്നാൾ അവനോട് കളി പറഞ്ഞു..
അന്നവൻ പുളിമര ചോട്ടിൽ ഊർന്നിറങ്ങി കണ്ണുകൾ നിറയെ ചിരിച്ചിരുന്നു..!
‘നീ ഓർക്കുന്നോ ആ പുളിമരവും ചിരിയും..?
അവനോട് ചോദിയ്ക്കാതിരിയ്ക്കാനായില്ല..!”
എടീ മണ്ടീ…നിന്നെ ചിരികൾ കേൾപ്പിയ്ക്കുവാനല്ല ,
പകരം നിന്റെ പൂ പുഞ്ചിരി കാണാനാണ് ഞാൻ വന്നിരിയ്ക്കുന്നത്..
നീ ആഹ്ലാദം കൊണ്ട് പൊട്ടി പുറപ്പെടുവിയ്ക്കുന്ന പുഞ്ചിരിയലകളിൽ എനിയ്ക്ക് മുങ്ങി താഴണം..
നീ ഓർക്കുന്നുവോ..നിന്നെ ഞാൻ മരം കേറാൻ പഠിപ്പിയ്ക്കാം എന്ന് പറഞ്ഞത്…
തളിക്കുളത്തിൽ നിന്നെ നീന്തൽ പഠിപ്പിയ്ക്കാം എന്ന് പറഞ്ഞത്..
പിന്നെ പറയെടുപ്പിന് മുറ്റത്ത് എഴുന്നള്ളിയ ശിവസുന്ദരന്റെ പുറത്ത് കയറ്റാം എന്ന് പറഞ്ഞത്..
അന്ന് നിനക്ക് ഭയങ്കര ഭയമായിരുന്നു..
ആൺകുട്ടികളുമായി ഇടപഴകുന്നത് ആപത്താണെന്നും പറഞ്ഞു കൊണ്ട് നീ ഓടിയൊളിച്ചു..
അല്ലാത്തപ്പോൾ വിയർത്ത കൈത്തലം തിരുമ്മി ഏങ്ങി ഏങ്ങി പലതവണ എന്നെ ഓർമ്മിപ്പിച്ചു,,
‘എന്നെ ഇങ്ങനെ പരീക്ഷിയ്ക്കല്ലേ സ്വാമീ..ഞാൻ ചത്തു പോകും..‘
“അയലത്തെ സുന്ദരികൾ ലക്ഷ്മി,നന്ദിനി,നിവേദിത, തീർത്ഥ,മീരപ്രിയ തുടങ്ങിയ പെൺകുട്ടികളെയെല്ലാം ആശയിൽ തളച്ചു നിർത്തിയിരിയ്ക്കുന്ന ശിവ സുന്ദരനേയും കൊണ്ട് ഒരിയ്ക്കൽ പടിയിറങ്ങി പോയ ഞാൻ വീണ്ടും വന്നിരിയ്ക്കുന്നത് നീ പാത്തും പതുങ്ങിയും ഒളിച്ചു നിന്ന് ആസ്വാദിച്ചിരുന്ന നിന്റെ ആശകൾ നിറവേറ്റാൻ മാത്രമാണെന്ന് അറിയുക നീ മണ്ടൂസ്സേ..
ബോധപൂർവ്വം പറഞ്ഞു നിൽക്കാതെ പ്രത്യക്ഷത്തിൽ വരിക നീ പെണ്ണേ…
മാത്രമല്ല ഇനിയും എനിയ്ക്കൊരു കൂട്ട് തരമായിട്ടില്ല..
വിരോധമില്ലെങ്കിൽ പൂർണ്ണമനസ്സോടെ നീ ഞങ്ങളെ അനുഗമിച്ചാലും പ്രിയേ…ഞങ്ങൾ നിന്നെ പൂരം കാണിയ്ക്കാൻ കൊണ്ടു പോകാം…ഹ്ഹ്ഹ്ഹ്ഹ്..
ചെണ്ടകോലുകളുടെ മേളം കേൾക്കണ്ടെ നിനക്ക്..?
മുത്തു കുടകൾ മാറ്റുമ്പോഴുള്ള വർണ്ണ പൊലിമകൾ കാണണ്ടെ നിനക്ക്..?
വെടികെട്ട് എപ്പോഴാ…നിയ്ക്ക് പേടിയാന്നും പറഞ്ഞ് ഓടണ്ടെ നിനക്ക്..?
ആനപ്പുറത്തിരുന്ന് രസിയ്ക്കണ്ടെ നിനക്ക്..?
ഇനിയും നീ എന്നെ നിരാശനാക്കുകയില്ലെന്ന് ഞാൻ ശിവസുന്ദരന്റെ ചെവിയിൽ സ്വകാര്യം പറഞ്ഞിരുന്നു..ഹ്ഹ്ഹ്ഹ്..
പക്ഷേ…ഒന്നറിയുക നീ..
പണ്ട് നീ നിന്റെ അച്ഛന്റെ പുറം ആനപ്പുറം ആക്കിയ മട്ട് കുട്ടിക്കളി അല്ലിതെന്ന്..
വീട്ടിലെ മച്ചിന്റെ കോണിപ്പടികൾ കയറിയിറങ്ങുന്നത്രയും സുഖമുള്ള ഏർപ്പാടല്ലെന്നും അറിയുക..
തുളസി കതിരുകളാലും ഇലകളാലും കോർത്ത മണക്കുന്ന മാല അണിയിയ്ക്കാനായി ശിവന്റെ പാദങ്ങളിലൂടെ മേൽപ്പോട്ട് കയറിയാൽ ലോകം ഒറ്റദൃഷ്ടിയാൽ കീഴ്പ്പെടുത്താനാവുമൊ എന്ന നിന്റെ കാലങ്ങളായുള്ള സംശയം ഇന്നു തന്നെ മാറ്റി തരാം ഞാൻ..
ഹഹ്ഹ്ഹ്ഹ്…പരിഭ്രമം മൂത്ത് കണ്ണുകൾ തുറിപ്പിയ്ക്കല്ലെ പെണ്ണേ..
ശിവന്റെ പുറത്തിരുന്നാൽ എനിയ്ക്കൊരു ജേതാവിന്റെ ഗർവ്വാണ്..
രാജ്യം ഭരിയ്ക്കും മഹാരാജന്റെ ഗാംഭീര്യമാണ്..
എന്നാൽ എന്റെ പ്രജകൾ എത്ര നിസ്സാരരാണെന്ന് അഹങ്കാരം പറയുവാനൊ പ്രവൃത്തിയ്ക്കുവാനൊ ഞാൻ ധൈര്യപ്പെടുന്നില്ല..
ഞാൻ അത്തരം വികാരത്തെ ഭയക്കുന്നു..
ശിവൻ എന്നെ ചുമക്കുമ്പോൾ എന്റെ കുട്ടിയോട് ഒരൽപ്പം പോലും ദയ കാണിയ്ക്കുവാനാവുന്നില്ലല്ലൊ എന്ന ശൂന്യ ഭാവം മാത്രമാണ് എന്നിൽ പിറക്കുന്നത്..
എങ്കിലും ഞാൻ വളരെ അഭിമാനത്തോടെ ഏറ്റെടുത്ത് ആഹ്ലാദിയ്ക്കുകയാണ് ഈ പാപകർമ്മം..”
“ഈശ്വരാ…ഇതെന്തൊരു പരീക്ഷണം..
ഒന്നു മിണ്ടാതെ പോകൂ..”
താറുമാറായി കിടക്കുന്ന എന്റെ ജീവിത അനുഭവങ്ങൾ സ്വാമിയെ ഏൽപ്പിയ്ക്കണമത്രെ..
ഒരു മഹാരാജന് കാഴ്ച്ചവെയ്ക്ക തക്കതായ പാരിതോഷികമാണോ ഞാൻ താണ്ടി കടക്കുന്ന അനുഭവ മിടുക്കുകൾ..“
വാക്കുകൾ ഉച്ഛരിയ്ക്കുവാൻ പോലും വൈമനസ്യം തോന്നുന്നു..
ചിന്തകളിലും ഭാവങ്ങളിലും വാക്കുകളിലും തീ നാളങ്ങൾ പ്രതിഫലിയ്ക്കുമോ…ഭയം തോന്നുന്നു..
ഒരു നിമിഷം…
മൂക്കിൻ തുമ്പിൽ ഒരു മഴത്തുള്ളി സ്പർശം..
ചെറുങ്ങനെ തലയിൽ നിന്ന് മുടിയിഴകളെ നനച്ച് കൊണ്ട് ഉരുണ്ടുരുണ്ട് വീണ് ചിന്നി ചിതറുന്ന മഴത്തുള്ളികൾ..
താൻ പോലും അറിയാതെ ഏതാനും നിമിഷങ്ങൾക്കു മുന്നെ ശിവസുന്ദരന്റെ പുറത്ത് തന്നെ സ്വാമി വലിച്ചു കയറ്റിയതിന്റെ കാൽമുട്ട് വേദന നിശ്ശേഷം മാറും മുന്നെ തന്നെ വലിച്ചിറക്കുവാനായി പെയ്തിറങ്ങിയ ഈശ്വരന്റെ കുറുമ്പ്..
സ്വാമി ഇമകൾ വെട്ടാതെ തുറിച്ചു നോക്കി കൊണ്ട് നിൽക്കുന്നു..
ഒരു വിദഗ്ദ്ധയെ പോലെ ശിവസുന്ദരന്റെ പടികൾ ചവിട്ടി ഇറങ്ങുന്ന സുഗുണ അവന് ആശ്ചര്യം..
“ഇനി നമ്മൾ തമ്മിൽ ഒരു കൂടിക്കാഴ്ച്ച അസാദ്ധ്യം അല്ലേ…?”
സ്വാമി ഹൃദയം തുറക്കുന്നു…
ഈശ്വരാ…എനിയ്ക്കൊരു രക്ഷപ്പെടലുണ്ടാവുകയില്ലേ…
“ഉം…പറയാൻ ആവുന്നില്ലെനിയ്ക്ക് സ്വാമി..
ഈശ്വര നിശ്ചയം പോലെ..
വിപത്ത് മണത്തറിയുന്നു ഞാൻ..
ഭയങ്ങളില്ലെങ്കിലും ഏകാന്തതയെ ആഗ്രഹിയ്ക്കുന്നില്ല ഞാൻ..
അതിനാൽ കണ്ണുകളിലും കാതുകളിലും നീയും നമ്മുടെ ശിവനും നമ്മുടെ കുറുമ്പുകളുമായി പടി ഇറങ്ങുകയാണ് ഞാൻ..
നീയും കേൾക്കുന്നില്ലേ…
ഇറയത്ത് മഴ ഒലിച്ചിറങ്ങുന്ന ശബ്ദം..?
മഴ എനിയ്ക്ക് പ്രിയമുള്ളവളായത് ഇങ്ങനെ..
എന്റെ ഓരോ തുടക്കവും അന്ത്യവും അവൾ കൊണ്ടുവരുന്നവയാണ്…
അന്തവും അന്ത്യവും ഇല്ലാത്ത കഥകളുടെ മൂകസാക്ഷിയും അവൾ മാത്രം..
അതെന്നെ അത്ഭുതപ്പെടുത്താറുണ്ട്..
ന്ഹ്ഹ്ഹ്…തന്നെ ഭ്രാന്താക്കുന്നുണ്ടല്ലെ എന്റെ നൊസ്സ് വർത്തമാനങ്ങൾ..
കടുത്ത വേനൽ മഴ കടുത്ത വ്യാധികൾ നൽകും..
എത്രയും പെട്ടെന്ന് സ്ഥലം കാലിയാക്കി കൊള്ളൂ സ്വാമി..
അതിനു മുന്നെ നിന്നോടിച്ചിരി ചൊദ്യങ്ങൾ..
ഉത്തരമില്ലേൽ ഒത്തിരി കടം കേട്ടൊ..
“മഴ കൊണ്ടാൽ ആനയ്ക്ക് ജലദോഷം വരുമോ..
എന്തുകൊണ്ട് ആന തൂവ്വാല കൊണ്ട് മൂക്ക് തുടയ്ക്കുന്നില്ല..
ഹൊ...ആനയ്ക്ക് മൂക്ക് കൈയ്യെങ്കിൽ എന്തുകൊണ്ട് ആന കൈ കൊണ്ട് മൂക്ക് ചീറ്റുന്നില്ല..
പൂരപറമ്പിലെ പൊടിപടലങ്ങൾ ആനയുടെ ജലദോഷം കൂട്ടില്ലേ..
ങാ…നിനക്കും ശിവനും ശീലമായി കാണും..
ഞാൻ ആശ്ചര്യപ്പപടുന്നില്ല..
നിനക്ക് പൊട്ടിച്ചിരിയ്ക്കുവാൻ കാരണങ്ങൾ ഇല്ലാതാകുമ്പോൾ പൊട്ടിച്ചിരിയ്ക്കുവാനുള്ള കാരണങ്ങൾക്കായി അലയുകയാണ് ഞാൻ..
നിശാഗന്ധികൾ പൂക്കുന്ന രാമഴകളിൽ ഗന്ധർവ്വ സ്പർശമുള്ള പ്രണയ കഥകൾ കാതോർത്തിരുന്ന് ആസ്വാദിയ്ക്കുകയാണ് ഞാൻ..
എന്നാൽ ഇനി അടുത്ത ചാറ്റൽ തുടങ്ങുമ്പോഴേയ്ക്കും യാത്ര പറയാതെ ശിവസുന്ദരനേയും കൊണ്ട് യാത്രയാവൂ നീ സ്വാമി..“
“സ്വാമീ…ശിവാ…..സ്വാമീ…..ശിവാ…..
ഇതെന്താ സുഗുണേ…ഉറക്കത്തിലും നീ ഈശ്വര നാമം ജപിയ്ക്കുന്നുവോ..
ഉണർവ്വിൽ കാണുന്ന മായക്കാഴ്ച്ചകളും കൂട്ടുകളും..
അവയ്ക്ക് ജീവൻ കൊടുക്കാൻ ശ്രമിയ്ക്കും നിന്റെ വിരൽത്തുമ്പുകളേയും അറുത്തെടുക്കപ്പെടും എന്ന ഭയം ഒട്ടും തന്നെ നിനക്ക് ഇല്ലാത്തതെന്ത് കുട്ടി..??”
ഏടത്തി കഷ്ടം പറയുന്നു..
അവർ ഭയക്കുന്നു,, എന്റെ ഈ സ്വപ്നവും താളുകൾക്കുള്ളിൽ ഭദ്രമാവുകയില്ലേ എന്ന്…!
ഒരിയ്ക്കല്‍ നഷ്ടപ്പെട്ടത് വീണ്ടും തിരിച്ചുകിട്ടിയെങ്കിലോ എന്നൊരു ആശ; സ്വപ്നലോകത്തിലൂടെയുള്ള ഈ യാത്ര മനോഹരമായിരിയ്ക്കുന്നു. മഴത്തുള്ളികള്‍ വീണ്ടുവിചാരമാകുമ്പോള്‍ ആനപ്പുറം അവള്‍ക്ക് അന്യമാക്കേണ്ടി വരുന്നു...!
ReplyDelete“മഴ കൊണ്ടാൽ ആനയ്ക്ക് ജലദോഷം വരുമോ..
എന്തുകൊണ്ട് ആന തൂവ്വാല കൊണ്ട് മൂക്ക് തുടയ്ക്കുന്നില്ല..
ഹൊ...ആനയ്ക്ക് മൂക്ക് കൈയ്യെങ്കിൽ എന്തുകൊണ്ട് ആന കൈ കൊണ്ട് മൂക്ക് ചീറ്റുന്നില്ല..
പൂരപറമ്പിലെ പൊടിപടലങ്ങൾ ആനയുടെ ജലദോഷം കൂട്ടില്ലേ..
ങാ…നിനക്കും ശിവനും ശീലമായി കാണും..
ഞാൻ ആശ്ചര്യപ്പപടുന്നില്ല..!”
അതെ അത് തന്നെ സത്യം.. ശിവനും, സ്വാമിയ്ക്കും എല്ലാം ഒരു ശീലമായി!
അഭിനന്ദനങ്ങള്‍ വര്‍ഷിണി..!
വീണ്ടും ആനക്കാരന്‍...
ReplyDeleteഈശ്വരാ ഏത് ആനക്കാരനാണ് ഈ കുട്ടിയ്ക്ക് കൈവിശം കൊടുത്തത്.. :)
മഴയും, സ്വപ്നങ്ങളും , പ്രണയവുമൊക്കെയായി ഒരു വര്‍ഷിണി കഥ കൂടി..
എല്ലാ കഥയിലും ഇതൊക്കെയുണ്ടെങ്കിലും എങ്ങിനെ ഇങ്ങിനെ മടുപ്പിക്കാതെ പറയാന്‍ പറ്റണു..?
നന്നായിട്ടുണ്ട് വര്‍ഷിണീ..
ശ്ശൊ... ആ നേരത്ത് മഴ പെയ്തില്ലായിരുന്നെങ്കില്‍ ഒരു യാത്ര തരാവുമായിരുന്നു..
ടീച്ചറിന്റെ എഴുത്തിലെ ഒളിപ്പിച്ച് വച്ച നിഗൂഢാർത്ഥങ്ങൾ എനിക്കിതുവരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ഈ വായനയിലും അത് മനസ്സിലായില്ല. പക്ഷെ കഥയിലെ മഴയും, സ്വപ്നങ്ങളും, പ്രണയവും, ആനയും എല്ലാം ആസ്വദിച്ചു. നിഗൂഢാർത്ഥങ്ങൾ ഒന്നും മനസ്സിലായില്ലെങ്കിലും ഞാൻ കൂടെക്കൂടെ ഇവിടെ വരും, ആ ഭാഷയിലെ നിർമ്മലത ആസ്വദിക്കാൻ. നല്ല ഭാഷ ടീച്ചറേ, ഹൃദ്യം. ആശംസകൾ.
ReplyDeleteഅവസാനം വരെ ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കന്‍ പറ്റുന്ന നല്ല ഒഴുക്കുള്ള എഴുത്ത്
ReplyDeleteഅവതരണ ശൈലി നന്നായിരിക്കുന്നു
ആശംസകള്‍ ടീച്ചര്‍
അപ്പോള്‍ ഇതും താളുകള്‍ക്കുള്ളില്‍ ഭദ്രമാക്കി വെച്ച സ്വപ്നം മാത്രമായിരുന്നോ. പുലരാത്ത സ്വപ്നങ്ങളെ താലോലിക്കുന്നതും ഒരു സുഖം. നിര്‍മ്മല പ്രണയത്തിന്റെ ധന്യ മുഹൂര്‍ത്തങ്ങളെ ചേതോഹരമായി പകര്‍ത്തി എഴുതി. അഭിനന്ദനങ്ങള്‍.
ReplyDeleteഇടക്കുള്ള ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ ഒഴിവാക്കാമായിരുന്നു. ഒരു തരം കൊലച്ചിരി പോലെ. അത് സന്ദര്‍ഭത്തിനു യോജിക്കുന്നില്ല.
"ശിവൻ എന്നെ ചുമക്കുമ്പോൾ എന്റെ കുട്ടിയോട് ഒരൽപ്പം പോലും ദയ കാണിയ്ക്കുവാനാവുന്നില്ലല്ലൊ എന്ന ശൂന്യ ഭാവം മാത്രമാണ് എന്നിൽ പിറക്കുന്നത്.." - ഇതാണ് ശരിയായ ചിന്ത. കഥയുടെ കാതല്‍ ആയി എനിക്ക് തോന്നിയതും. ഒരു വല്ലാത്ത വാക്കാണിത്. മഴത്തുള്ളികള്‍ പോലെ സുന്ദരമായത് ..!
ReplyDeleteഇനിയും വരാം ടീച്ചര്‍ .
ഉള്ളിന്നുള്ളില്‍ തേങ്ങുന്നുണ്ട് ഒരാള്‍. അതിന്റെ വിതുമ്പലുകള്‍ വ്യക്തമായി കേള്‍ക്കാം വര്‍ഷിണിയുടെ ഓരോ എഴുത്തിലും.അതിവിടെയും പിടിതരാതെ കാതോരം മുഴക്കി ഒളിഞ്ഞിരുന്ന് പൊട്ടിച്ചിരിക്കയാണ് അല്ലേ?അതെ,ഈ മിടുക്കിനെ ഭാഷാചാതുരിയെ അഭിനന്ദിക്കട്ടെ.
ReplyDeleteപടിഞ്ഞാറെ കോട്ടയിൽ വരൂ..അവിടെ ചങ്ങലയിടാത്ത കുഴിയാനപ്പുറത്ത് ഞാൻ സവാരി ചെയ്യുന്നത് കണ്ടു രസിക്കൂ..
ReplyDeleteഈ പോസ്റ്റിലെ പ്രമേയത്തെക്കാളും അര്‍ത്ഥവ്യാപ്തിയെക്കാളും ഉപരി വിനു ടീച്ചര്‍ ഉപയോഗിച്ച ആ ഭാഷാസൌകുമാര്യത ... അതെന്നെ ഹടാതാകര്‍ഷിച്ചു...
ReplyDeleteഎന്ത് പറയുന്നു എന്നതില്‍ നിന്നും മാറി എങ്ങിനെ പറയുന്നു എന്നതിലേക്ക് വായനക്കാരനെ നയിക്കുന്ന ഈ എഴുത്തിന്റെ രീതി പ്രശംസനീയമാണ് എന്ന് പറയാതെ വയ്യ ടീച്ചറെ ....
ഭയങ്ങളില്ലെങ്കിലും ഏകാന്തതയെ ആഗ്രഹിയ്ക്കുന്നില്ല ഞാൻ..
അതിനാൽ കണ്ണുകളിലും കാതുകളിലും നീയും നമ്മുടെ ശിവനും നമ്മുടെ കുറുമ്പുകളുമായി പടി ഇറങ്ങുകയാണ് ഞാൻ..
നീയും കേൾക്കുന്നില്ലേ…
ഇറയത്ത് മഴ ഒലിച്ചിറങ്ങുന്ന ശബ്ദം..?
മഴ എനിയ്ക്ക് പ്രിയമുള്ളവളായത് ഇങ്ങനെ..
എന്റെ ഓരോ തുടക്കവും അന്ത്യവും അവൾ കൊണ്ടുവരുന്നവയണ്…
അന്തവും അന്ത്യവും ഇല്ലാത്ത കഥകളുടെ മൂകസാക്ഷിയും അവൾ മാത്രം..
കൂടുതല്‍ ഒന്നും കുറിക്കാന്‍ ഇല്ല ടീച്ചറെ... ആശംസകള്‍ വരവ് വെച്ചോളൂ ടോ ...
വായിച്ചു ട്ടോ..
ReplyDeleteപ്രതീക്ഷിച്ച അപകടം, അതായത് പിടികിട്ടാതെ പോകുമോ ഉടയോനെ എന്ന പേടി ഉണ്ടായില്ല.
ഒരു സ്വപ്നം . അതിങ്ങിനെ നീണ്ടുപോയി പിന്നെ വരികളായി പെയ്തു.
അതില്‍ പുളിമരച്ചോട്ടിലെ ഓര്‍മ്മയുണ്ട് , തളിക്കുളത്തില്‍ നീന്തി കയറിയതുണ്ട്. ആനയും ആനക്കാരനും പിന്നെ കുറെ ഓര്‍മ്മകളുമുണ്ട്.
എവിടെയോ അവ്യക്തമായി കിടന്ന കുറെ കാര്യങ്ങള്‍ ഒരു സ്വപ്നം പോലെ തെളിയുന്നു.
ഒഴുക്ക് നഷ്ടപെടാതെ , നല്ല ശൈലിയില്‍ ഒരു കഥയും പറഞ്ഞു .
എന്നാലും ആ ചോദ്യങ്ങള്‍, വായനക്കിടയില്‍ ചിരിപ്പിച്ചു. അതെഴുതി വെക്കട്ടെ. ആവശ്യം വരും .
നന്ദി ട്ടോ . നല്ല വായനക്ക്.
അല്ല ... മഴ വിട്ട് ഇനി ആനയിലും ആനക്കരനിലും തന്നെ കൂടാണോ..? സാരല്ല്യ ...ചോദിച്ചെന്നെ ഉള്ളൂ. ഞാന്‍ പോവാണ് :)
--
ആ ഹ്ഹ്ഹ് ചിരി ഒഴികെ ബാക്കിയെല്ലാം വര്‍ഷൂ സ്റ്റൈലിനിണങ്ങും.. ആനയും മഴയും പൂരവും ആനക്കാരനും.. ഇവിടെ വന്ന് വായിക്കുന്ന ഓരോ കഥയും മനസ്സിലാഴ്ന്നിറങ്ങുന്നത് ഇവരിലൂടെയൊക്കെതന്നെ.. ഇതിനെല്ലാം ഉപരി മറ്റാര്‍ക്കും അവകാശപ്പെടാനാവാത്ത ഈ ശൈലിയും.
ReplyDeleteആനയും ആനക്കാരനും...എല്ലാം കൂടെ സുഗുണയെ ഒരു പ്രത്യേക ലോകത്തിലാക്കി.അല്ലെ...വായനക്കാരെയും...
ReplyDeleteഎന്താ പറയുക ...എവിടെയോ എന്തൊക്കെയോ മനസ്സിലാക്കി .....................
ReplyDeleteഎന്തായാലും ഒരു രസമുണ്ട് ........ആശംസകള്‍ ചേച്ചി ......
ടീച്ചറുടെ എല്ലാ പോസ്റ്റുകളിലെയും പോലെ എന്നെ അസൂയപ്പെടുത്തുന്ന ദൃഡമായ ഭാഷ! ആനപ്പുറത്തെ സ്വപനസഞ്ചാരത്തെക്കാള്‍ കൂടുതല്‍ എന്നെ ആകര്ഷിച്ചതതാണ്.
ReplyDeleteആശംസകള്‍!
പ്രതീക്ഷകള്‍ ആഗ്രഹങ്ങള്‍ അതെല്ലാം സ്വപനങ്ങള്‍ കൂടി ആണ് ഒരിക്കല്‍ വിട ചൊല്ലിയവനെ വീണ്ടും കാണാന്‍ കൊതിക്കുന്ന ഹൃദയത്തെ അല്ലെ താളുകളില്‍ ഒളിപ്പിച്ചു വെച്ചത്
ReplyDeleteവായനക് രസമുള്ള എഴുത്ത്....
ReplyDeleteചിലപ്പൊ എല്ലാം സ്വപ്നമ്പോലെ ആകാറുണ്ട്
ഓർമകളിലെ രസങ്ങൾ പോലും
ആശംസകൾ
വായിച്ചു.....സ്വപ്നങ്ങളെ..നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികള്‍ അല്ലോ...
ReplyDeleteവേണുജി പറഞ്ഞത് പോലെ എന്ത് പറയുന്നു എന്നല്ല എങ്ങനെ പറഞ്ഞു എന്നത് തന്നെയാണ് കഥയുടെ വിജയം..
ReplyDeleteഞാന്‍ എന്നും പറയാറുള്ളത് പോലെ..
മുഴുവന്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ശൈലി,
അവസാന വരി വരെ വായിച്ചാല്‍ മാത്രം മനസിലാകുന്ന ആശയം...
നന്നായിട്ടുണ്ട് എഴുത്ത്..
നന്മകള്‍ നേരുന്നു... കഥാകാരിക്ക്...
മുകളിലെ സുഹൃത്തിന്റെ ഈ കമന്റ് തന്നെ ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യം...
'' മഴത്തുള്ളികള്‍ വീണ്ടുവിചാരമാകുമ്പോള്‍ ആനപ്പുറം അവള്‍ക്ക് അന്യമാക്കേണ്ടി വരുന്നു...! ''
ഒരു വിഷാദ രോഗിയായി ചമഞ്ഞിരിയ്ക്കാൻ എന്തു രസമാണെന്നോ.കൂസലുകളൊന്നും തന്നെ ഇല്ലാതെ മധുര പുലമ്പുകളുടെ കൂട്ടിൽ കിടന്നുറങ്ങാനും ഒരു പ്രത്യേക സുഖം തന്നെ…! -വല്ലാത്തൊരു നിരീക്ഷണമാണിത് ടീച്ചര്‍....
ReplyDeleteടീച്ചറുടെ രചനകള്‍ ആസ്വദിക്കണമെങ്കില്‍ വീണ്ടും വീണ്ടും വായിക്കണം. സൂക്ഷ്മമായ പുനര്‍ വായനകളില്‍ നിന്ന് പുതിയ അര്‍ഥതലങ്ങള്‍ ലഭിക്കുന്നു. എന്റെ വായനയില്‍ ആദ്യം പ്രതിഫലിച്ചത് ആര്‍ദ്രമായ ഒരു മനസ്സും അതില്‍ നിറഞ്ഞുകവിയുന്ന സ്നേഹം എന്ന വിശുദ്ധമായ ഹൃദയഭാവവുമാണ്. ആഘോഷിക്കപ്പെട്ട പല എഴുത്തുകരും കാണാത്ത ഒരു വീക്ഷണകോണിലൂടെ പ്രണയവും, വിരഹവും., പരിപാവനവും ദൈവികവുമാക്കി മാറ്റുന്നു ടീച്ചറുടെ തൂലിക.
ഓരോ പുനര്‍ വായനയിലും പുതിയ പുതിയ ഭാവതലങ്ങളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്നു മനോഹരമായ ഭാഷയുടെ ഇന്ദ്രജാലം. വരികള്‍ക്കിടയില്‍ നിക്ഷേപിക്കുന്ന മൌനങ്ങളില്‍ കഥ ഒളിപ്പിച്ചു വെക്കുന്ന എഴുത്ത് രീതി, കാല്‍പ്പനികത്വവും, നാടോടിവഴക്കങ്ങളും മേളിക്കുന്ന അതിമനോഹരങ്ങളായ പദപ്രയോഗങ്ങള്‍..... ഇവയൊക്കെ ടീച്ചറുടെ രചനകളെ അങ്ങേയറ്റം ആസ്വാദ്യകരമാകുന്നു.
ടീച്ചര്‍ ഒരു പുതിയ ഭാഷയും ഭാവുകത്വവും സൃഷ്ടിക്കുകയാണ്. എഴുത്തുവഴികളില്‍ എല്ലാ നന്മകളും നേരുന്നു.
ദേ വീണ്ടും വന്നു ആനയും ആനക്കാരനും ... വിനൂ നോക്കിക്കോ ഇനി ഇവരെ ഞാന്‍ കൊണ്ട് ആനക്കൂട്ടില്‍ വിടും പറഞ്ഞില്ലാന്നു വേണ്ടാ ട്ടോ ...!!
ReplyDeleteഎഴുത്ത് നന്നായിട്ടുണ്ട് ...!
എല്ലാ നന്മകളും നേരുന്നു ന്റെ പ്രിയകൂട്ടുകാരിക്ക്...
ഒരാനസ്വപ്നം..ആനയോളം വലുത്...നല്ലത്
ReplyDeleteമനോഹരമായ ഭാഷ. വരികളിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥങ്ങൾ, ഉപയോഗിച്ച ശൈലി.. അതിമനോഹരം..
ReplyDeleteശീലിച്ച ശീലങ്ങള്‍ കൊണ്ടാണ് മറ്റുള്ളതിനെ അളക്കുന്നത്. ശീലങ്ങള്‍ ഇല്ലാതെ വന്നാല്‍ കാണുന്നവ പുതുമയും ഉത്തരമില്ലാത്ത സംശയവും ആയി മാറും...
ReplyDeleteവേറിട്ട വായന നല്‍കുന്നതിന് അഭിനന്ദനങ്ങള്‍ ടീച്ചറെ.
വിഷമം തോന്നരുത് ടീച്ചര്‍ ,,ഈ ആനക്കാരനെ എനിക്ക് തീരെ ഇഷ്ടായില്ല ,,വൈവിധ്യം സൂക്ഷിക്കുക എന്നതും ഒരു എഴുത്തുകാരിയുടെ കടമയാണ് എന്ന് മറക്കാതിരിക്കുക ,,
ReplyDeleteഒരിയ്ക്കല്‍ നഷ്ടപ്പെട്ടത് വീണ്ടും തിരിച്ച് കിട്ടുമോ എന്ന് കഥാകാരി ആശങ്കപ്പെടുന്നുവോ??
ReplyDeleteആരാണ് സാമിയും സുഗുണയും.. എല്ലാ കഥകളിലുമുണ്ട് ചില നിഗൂഢതകൾ വായനക്കാർക്ക് പിടികൊടുക്കാതെ..ഭാഷയെ ഉപയോഗപ്പെടുത്തുന്നതിലുള്ള സാമർഥ്യം അഭിനന്ദനീയം...!! ആശംസകൾ..!!
മഴപോലെ ഇമ്പമുള്ള ഭാഷ...വ്യത്യസ്തമായ ശൈലി...നന്നായിരിക്കുന്നു വര്‍ഷിണി....
ReplyDeleteഇടയ്ക്കു വെച്ച് മുറിഞ്ഞും ചിലനേരം നല്ലതുപോലെ തെളിഞ്ഞും കാണുന്ന സ്വപ്നത്തിന്റെ മായക്കാഴ്ചകളിലൂടെ ഒരു യാത്ര പോയി ഞാനും. ഈ ആഖ്യാനം എന്നും അസൂയപ്പെടുതിയിട്ടെ ഉള്ളൂ. ഇഷ്ടമായി.. ഒരുപാട്.. ഇനിയും വരാം ചേച്ചീ..
ReplyDeleteസ്വപ്നമായിരുന്നല്ലേ.... മുഴുവന്‍ വായിച്ചപ്പോഴാണ് സ്വപ്ന സഞ്ചാരമാണെന്ന് മനസ്സിലായത്... ആനയും ആനക്കാരനും ആന വിശേഷങ്ങളും അവസാനിക്കുന്നില്ല. എല്ലാവരും പറഞ്ഞ പോലെ മനോഹരമായ എഴുത്ത്... പക്ഷെ കഥയില്‍ കഴമ്പ് ഉണ്‌ടെന്ന് എനിക്ക് തോന്നിയില്ല... എങ്കിലും സുന്ദരമായ എഴുത്തിന് ആശംസകള്‍
ReplyDelete"ശിവൻ എന്നെ ചുമക്കുമ്പോൾ എന്റെ കുട്ടിയോട് ഒരൽപ്പം പോലും ദയ കാണിയ്ക്കുവാനാവുന്നില്ലല്ലൊ എന്ന ശൂന്യ ഭാവം മാത്രമാണ് എന്നിൽ പിറക്കുന്നത്..
ReplyDeleteഎങ്കിലും ഞാൻ വളരെ അഭിമാനത്തോടെ ഏറ്റെടുത്ത് ആഹ്ലാദിയ്ക്കുകയാണ് ഈ പാപകർമ്മം..”
അതെ, കരയുന്ന, ചിരിയ്ക്കുന്ന കര്‍മയോഗങ്ങളുടെ ജീവിത ചിത്രങ്ങളെ മനോഹരമായ വാക്കുകളില്‍ വായനക്കാരന് മുന്നില്‍ നിരത്തുന്ന ഈ ശൈലി അരുപമം.
സുപ്രഭാതം പ്രിയരേ...
ReplyDeleteപുലര്‍ക്കാല സ്വപ്നങ്ങള്‍ ഫലിയ്ക്കുമെന്ന് നാം എല്ലാം വിശ്വസിയ്ക്കുന്നു..
എന്നാല്‍ എത്ര ആഗ്രഹിയ്ക്കുന്ന സ്വപ്നമാണേലും ചിലപ്പോള്‍ നമ്മള്‍ ആഗ്രഹിച്ചു പോകും ...അരുത്..ഈ സ്വപ്നം യാഥാര്‍ത്ഥ്യമാവാതിരുന്നെങ്കില്‍ എന്ന്..
അങ്ങനെ ഒരു പുലര്‍ക്കാല സ്വപ്നമാണ്‍ ആനക്കാരന്‍റെ ഈ രണ്ടാം വരവ്..
ന്റ്റെ ഒരു പുലര്‍ക്കാല സ്വപ്നം നിങ്ങളെ അറിയിച്ചു ഞാന്‍, അത്രമാത്രം..
എന്റ്റെ ഈ ഭ്രാന്തമോ അല്ലാത്തതോ ആയ ചിന്തകളിലും വരികളിലും കൂട്ടു തരുന്ന എന്‍റെ പ്രിയര്‍ക്ക് നന്ദി അറിയിയ്ക്കട്ടെ...!
മനസ്സിനെ പിടിച്ചിരുത്തുന്ന മനോഹരമായ ശൈലി എന്നും എന്റെ വര്‍ഷിണിക്ക് സ്വന്തം.....
ReplyDeleteഎന്നുമെന്നും എന്റെ വര്‍ഷിണിക്ക് ഇതു പോലെ നല്ല കഥകള്‍ എഴുതുവാന്‍ കഴിയട്ടെ എന്ന ആശംസകളോടെ ,സ്നേഹപൂര്‍വം,
മിനു
സ്വപ്നങ്ങള്‍ നമ്മുടെ അധോതലപ്രേരണമൂലമെന്ന്
ReplyDeleteപണ്ട് ഫ്രോയിഡ് പറഞ്ഞു വെച്ചിട്ടുണ്ടല്ലോ വിനുവേച്ചി...
കാത്തിരിപ്പും പ്രതീക്ഷയും നിലനില്‍ക്കുമ്പോഴും
അരുതെന്ന് നാം പറഞ്ഞു കൊണ്ടേയിരിക്കും..
അതൊരു കൊച്ചു കള്ളം...
ആനക്കാരന്റെ മൂക്കിന്‍ തുമ്പില്‍ ഇപ്പോഴും
ആ കുരു പൊട്ടിയ ശബ്ദം കേട്ടുവോ....
അതൊ അത് ചങ്ങല കിലുക്കത്തിന്റെ
കല്‍പ്പിത സംഗീതമായിരുന്നുവോ...
ജിത്സും.. ജിത്സും..ജിത്സും…?
അക്ഷരത്തെറ്റുകള്‍ ഉണ്ട് ട്ടോ ന്റെ വിനുവേച്ച്യെ..
സൂക്ഷിക്കണം അത്... എഡിറ്റിംഗില്‍ ....
സ്നേഹമഴ....
സ്വന്തം
അനിയന്‍
ഈ ആശ്രമത്തില്‍ അടിയന്‍ ആദ്യമായാണ് ,,നല്ല വായനയും നല്ലെഴുത്തും ,,,ആശംസകള്‍
ReplyDeleteവിഷാദത്തിന്റെ സുഖം!
ReplyDeleteഇന്നലെകളുടെ ഓര്‍മ്മകളെതാലോലിച്ച്, വേദനകളെ അരുമയാക്കി ഓമനിച്ച്., സ്വയംതീര്‍ത്ത കൂടിനുള്ളില്‍ ആമയെപ്പോലെ തല ഉള്ളിലേക്കു വലിച്ച്.............
വളരെ നന്നായാണെവുതിയിരിക്കുന്നത്.
സ്വപ്നലോകത്തിലൂടെ ഒരു യാത്ര...മഴ നനഞ്ഞ സുഖം...കണ്ണുകൾ തുറക്കുമ്പോൾ മാഞ്ഞു പോകുന്ന സ്വപ്നങ്ങളെ സ്നേഹിക്കാതിരിക്കാനാവില്യാ..സ്വാമിയും ശിവനും സ്വപ്നങ്ങളും... :)
ReplyDeleteകാന്ത ഞാനും വരാം ..... തൃശ്ശൂര്‍ പൂരം കാണാന്‍ !
ReplyDeleteഏറ്റം പ്രീയ മഴ , അതിലും പ്രീയം സഹ്യന്റെ മകന്‍ !
അതിലേറ്റം പ്രീയം ശിവസുന്ദര്‍ !..
പണ്ടും ഇന്നും പാപ്പാന്മാരൊട് ആരാധനയാണ് ..
അയ്യനേ പുല്‍കുന്ന മേല്‍ശാന്തിയോടുള്ള അതെ ആരാധന ..
ഇതെല്ലാം ഒന്നിച്ച് ഈ വരികളില്‍ കണ്ട നിര്‍വൃതിയില്‍ കൂട്ടുകാരീ ...
സ്വപ്നങ്ങള്‍ മൊഴികളായീ ഇറങ്ങി വരുമ്പൊള്‍
വീട്ടിലേ മൂത്തവര്‍ക്ക് ആധിയാണ് .. അതും വില കുറഞ്ഞതായീ
അവര്‍ക്ക് തൊന്നുമ്പൊള്‍ ... നമ്മുക്കത് പ്രീയമേറിയതും ..
നേരത്തേയും ഒരു പോസ്റ്റില്‍ കണ്ടു കേട്ടൊ പാപ്പനോടുള്ളത് :)
കണ്ട സ്വപന്ത്തിലേ നിറങ്ങളില്‍ സ്വാമിയും , ശിവനും
ദൈവ നാമമാകയാല്‍ അതു നാവില്‍ വിളങ്ങുകയും ചെയ്താലും
കേള്‍ക്കുന്നവര്‍ക്ക് ശുഭകരം നമ്മുക്കത് കുളിര്‍മ മയം ..
പണ്ട് ആനപ്പുറത്ത് കേറുവാനുള്ള ആഗ്രഹം മനസ്സില്‍
തളം കെട്ടി കിടപ്പുണ്ട് , അതാകും .. എങ്കിലും സുഗമമായി
പടി കെട്ടുകള്‍ ഇറങ്ങുന്നുണ്ടല്ലൊ സ്വപനത്തിലെങ്കിലും
ശിവസുന്ദര്‍ അരികിലിങ്ങനെ തലയെടുപ്പൊടെ നില്‍ക്കണുണ്ടല്ലൊ !
ഭാഗ്യവതി സുഗണേ .. മഴയുടെ ലാളനയേറ്റ് ശിവന്റെ തലക്കല്‍
താഴെ സ്വാമിയുടെ കരുതല്‍ കൊണ്ടു .. ചോദ്യങ്ങളില്‍ ശങ്കിച്ചുവോ സ്വാമീ ..
എങ്കിലും കൂറ്റെ പൊകാമായിരുന്നു ,, ഈ കനല്‍ പാടുകളില്‍ നിന്നും
ഒരു മോചനത്തിന്റെ തിരി വെട്ടമായിരുന്നു ...
ഇഷ്ടമായേട്ടൊ ..സ്നേഹപൂര്‍വം ...
നന്നായി അവതരിപ്പിച്ചിരിക്കുന്നു.
ReplyDeleteഇപ്പോള്‍ തൃശ്ശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍വെടികെട്ട്കഴിഞ്ഞേയുള്ളൂ.മഴക്കോളുണ്ടായിരുന്നു. ഭാഗ്യം മഴപെയ്തില്ല.പൂരത്തിന് മഴയുണ്ടാകാതിരുന്നാല്‍ മതി
ആശംസകള്‍
സുന്ദരമായ സ്വപ്നങ്ങള്‍..നല്ല എഴുത്ത്..ആശംസകള്‍...
ReplyDeleteഎന്നത്തേയും പോലെ ശൈലിയും അവതരണവും നന്നായി ..
ReplyDeleteപക്ഷെ എനിക്കെന്തോ ആവര്‍ത്തന വിരസത തോനി..
ആശംസകള്‍ ..
ന്താ പറയുക പ്രിയ സഖീ... ചില സ്വപ്‌നങ്ങള്‍ ഫലിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്ന പോലെ, മനസ്സറിയുമ്പോള്‍ ചിലത് ഫലിച്ചുവെങ്കില്‍ എന്നും ആശിച്ചു പോകുന്നു...!!
ReplyDeleteഭാഷയുടെ വശ്യതയും ഒഴുക്കും ഏറെ മനോഹരം സഖീ...
വളരെ ഇഷ്ടമായി , എല്ലാരും എല്ലാം പറഞ്ഞു അതിനാല്‍ അതിനിടയില്‍ പുണ്യാളന്‍ കൂടുതലൊന്നും പറയുന്നില്ല സന്തോഷം ...... വീണ്ടും വരാം
ReplyDeleteമനോഹരമായ വാക്കുകളുടെ സൌന്ദര്യം വീണ്ടും...പിന്നെ ഈ ഫോണ്ട് ഒന്നു ശ്രദ്ധിച്ചൂടേ...
ReplyDeleteഒരു ചാറ്റല്‍ മഴ നനഞ്ഞ സുഖം. ഭാഷയുടെ സുഖം. പറയാതെ പറയുന്ന പ്രണയവും വിരഹവും. വിനു, ഒരുപാട് നല്ല എഴുത്ത് ഇനിയും ഉണ്ടാവട്ടെ..
ReplyDeleteആശംസകള്‍..
പ്രിയപ്പെട്ട വിനോദിനി,
ReplyDeleteമനോഹരം ഈ പുലര്‍കാല സ്വപ്നം. ഈശ്വരാ...ശിവസുന്ദറിനെ പേടിയില്ലേ?നമ്മുടെ ലക്ഷ്മികുട്ടി,പോരെ, വിനോദിനി?എന്തായാലും ഒന്ന് ചോദിച്ചറിയാം,ശിവസുണ്ടാരിന്റെ ഒന്നാം പാപ്പാന്‍ ആരാണെന്ന്. :)
മനോഹരം, ഈ അക്ഷരകൂട്ടു!അവധിക്കാല ആശംസകള്‍ !
സസ്നേഹം,
അനു
manoharamaya ezhuthu...... bhavukangal..... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM...... vaayikkane.........
ReplyDeleteമനസ്സില്ല തന്റെ പോസ്റ്റ് വായിക്കാന്‍. തന്റെ പരസ്യം പതിക്കല്‍ കൊണ്ട് തോറ്റല്ലോ ജയരാജ് മുരിക്കേ. തനിക്കു വേറെ പണി ഇല്ലെടോ.
Deleteകവിതയിലൂടെ കഥ പറഞ്ഞുവോ ....വരികള്‍ക്ക് സൗന്ദര്യത്മകത ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteManoharam... Parayanullathu ellavarum paranju kazhinju!
ReplyDeleteഅല്‍പ്പം തിരക്ക് കൊണ്ട് കുറെ നാള്‍ ബ്ലോഗുകളില്‍ ഒന്നും കയറാന്‍ കഴിഞ്ഞിരുന്നില്ല ..ഇപ്പൊ വായിച്ചു തുടങ്ങുന്നു വീണ്ടും ..എന്തായാലും ആനയുടെ കൂടെ ഉള്ള തുടക്കം നന്നായി ..വിനോദിനി അസ്സലായിരിക്കുന്നു ഈ എഴുത്ത്
ReplyDeleteസുപ്രഭാതം പ്രിയരേ...
ReplyDeleteപെയ്തൊഴിയാത്തെ ഈ സ്നേഹ പ്രവാഹം ഹൃദയപൂര്‍വ്വം സ്വീകരിയ്ക്കുന്നു..
അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മാനിയ്ക്കുന്നു...സ്നേഹം..നന്ദി..!
തൃശ്ശൂര്‍ പൂരം സ്വപ്നം കണ്ടുണര്‍ന്ന പോലെ...നല്ല മേളക്കൊഴുപ്പും മിന്നുന്ന ആനച്ചമയങ്ങളോടെയുള്ള ദൃശ്യവിസ്മയങ്ങളും പിന്നെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടും ...ലീനയുടെ ഭാഷ അനുപമം...!!!
ReplyDelete