ഉമ്മ :
“ഉമ്മൂനെ കെട്ടിയേ പിന്നെ മൊയ്തീന്റെ മൊഖത്ത് വാട്ടാ..
അന്ന് തൊടങ്ങീതാ ഓന്റെ തലമൊടി മുയ്മൻ വെളുക്കാന്,
ഇപ്പം പാണ്ട് പിടിച്ച പോലെ ആയിരിയ്ക്ക്ണ്..
എന്നാല് ഓളെ ഓൾടെ വീട്ടിലാക്കാന്ന് വെച്ചാ ഓൻ സമ്മയിച്ചിട്ട് വേണ്ടേ..
വെവരക്കേട് എന്നല്ലാണ്ട് പ്പൊ ന്താ പറയാ..
ഓൾക്കിങ്ങനെ നാലഞ്ച് പെറ്റ് പേറ് ശുശ്രൂഷേം ചെയ്ത് കൊഴുത്ത് മിനുങ്ങ്യാ മതിയാ..
ഓന്റെ മൊഖത്തും വേണ്ടേ ഇത്തിരിച്ചേങ്കിലും തെളിച്ചോം വെട്ടോം ഒക്കെ..
ഓനും ഒരാണൊരുത്തനല്ലേ..ഓനും ഉണ്ടാവില്ലേ പൂതി...എല്ലൊക്കെ തൂർന്ന് കാണാനും ചൊവ്വുള്ള മൊഖം ആവണംന്നൊക്കെ…
ഓൾക്ക് ഓനെ തീർത്തും കണ്ടുകൂടായ്കയാ എന്നൊന്നും പറയാൻ ഒക്കില്ല..
ഓൻ തലയിൽ വെള്ളം പാർന്ന് പൊഡറിട്ട് നല്ല കുപ്പായം ഇട്ട് തല മുടി വാരി വന്നാൽ ഓൾടെ മൊഖത്ത് തെളിമാനം വരണത് കാണാ..
ന്ഹാ…അങ്ങനെ ഒടയത്തമ്പുരാൻ ഓൾടെ മടിയിൽ ഇട്ട് കൊടുത്തതായിരിയ്ക്കും നാലെണ്ണത്തിനെ..
എന്നുവെച്ച് മൊയ്ദീന്‍ എപ്പഴും പുത്യേതും ഇട്ട് പൌഡറും ഇട്ട് പത്രാസ്സും കാട്ടി നടക്കാനൊക്കൊ..
റബ്ബിൽ ആലമീനായ തമ്പുരാനേ..ഓൾടെ ഖൽബില് എന്തായ്ച്ചാല്‍ അത് മാറ്റി ന്റെ മോനെ നിയ്ക്ക് തിരിച്ച് തരണേ…!
അന്യ ജാതീല് പെട്ട പെൺകുട്ട്യോളായിട്ടാണ് ഓൾടെ കളികള് എന്നൊക്കെ അറിഞ്ഞിട്ടന്നേ ഓളെ ഇങ്ങട്ട് നിക്കാഹ് ചെയ്ത് കൂട്ടി കൊണ്ടോന്നത്..
ന്നാലെന്താ ഓള് പഠിച്ചോളല്ലേന്ന് കണക്കാക്കി..
അല്ലാണ്ട് ഓൾടെ വെള്ള മൊഖോം വട്ട മൊഖോം നീണ്ട മൂക്കും കണ്ടുകൊണ്ടായ്ട്ടൊന്നൊല്ല..
ഓള് പണി എടുക്കാൻ പോയിട്ടും വേണ്ടീല്ലാ കുടീല് കഞ്ഞി വേവാൻ..
മൊയ്തീൻ പറേണത്, ഓന്റെ കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ ഓളെ കൊണ്ട് കൂട്ട്യാല് ആവോലോ ന്നാ…
എന്നിട്ടിപ്പൊ ന്തായി…
ഓൾക്കെവ്ടെ അതിനൊക്കെ ഇപ്പൊ നേരോം കാലോം ..
നേരം വെളുത്ത് അന്ത്യാവും വരേയ്ക്കും ആ കണ്ണാടീടെ മുമ്പീല് ചമഞ്ഞൊരുങ്ങി കോതി കെട്ടാത്ത മുടീം ഇരടി ഇരിയ്ക്കാനല്ലേ ഓളെ കൊണ്ട് കൂട്ട്യാൽ ആവണുള്ളു…
ന്ഹാ…ഒടയത്തമ്പുരാൻ ഒരു വഴി കാണിച്ച് കൊടുക്കും ന്റെ മൊയ്തീന്..
പിന്നെ പറഞ്ഞ് കേൾകാനായി ഓൾക്ക് പഠിയ്ക്കാൻ പോയോടുത്ത് ഒരു കാഫറായിട്ട് അടുപ്പം ഉണ്ടായിരുന്നൂന്ന്..
അതിപ്പൊ അന്യജാതീന്റെ കൂട്ടത്തിൽ അന്യ ദേശക്കാരനാന്ന് കൂടി അങ്ങട്ട് കേട്ടപ്പൊ മൊതല് നിയ്ക്ക് തെളയ്ക്കാൻ തൊടങ്ങീതാ..
ആ തമിഴന്റെ പെണ്ണൊരുത്തിയാണേൽ കെട്ടി പത്ത് തെകയും മുന്നെ ഓന്റെ പിടീന്ന് കയ്ച്ചലായത്രെ..
ആ തമിഴത്തീടെ ജിന്ന് ഓൾടെ മേത്ത് കേറീരിയ്ക്കുണൂന്ന് കട്ടായം..
അല്ലാണ്ടിപ്പൊ ഓള് വേറെഎന്തിനായ്ച്ചിട്ടായിരിയ്ക്കും മൂക്കും കുത്തി കാലിൽ മോതിരോം ഇട്ട് ഇങ്ങനെ തേരാപാരാ നടക്കണത്,
ഇതൊക്കെ ഓളെ ഇങ്ങട്ട് കെട്ടി എടുക്കും മുന്നെ കാണും കേൾക്കും ഇരുന്നീരുന്നെങ്കില് ഈ മുസീബത്ത് ഈ കുടുംബത്ത് വന്ന് കേറില്ലായിരുന്നു..
ഓൾടെ ഖൽബ് ഇപ്പഴും ആ തമിഴന്റെ ആനപ്പുറത്താ…
ന്റെ മൊയ്തീന് മൂന്ന് ആണിനേം നാലാം കാല് പെണ്ണിനേം കിട്ട്യേത് മിച്ചം..
റബ്ബേ..ഇനീപ്പൊ ഓളെങ്ങാനും ആ തമിഴന്റെ കൂടെങ്ങാനും പൊറുക്കാൻ പോയേയ്ച്ചാല് ന്നെ കൊണ്ടാവോ ഈ നാലെണ്ണത്തിനേം പോറ്റി എടുക്കാൻ..
അപ്പൊ പിന്നെ മൊയ്തീൻ പിന്നേം ഒന്നിനെ കെട്ടി എടുത്തെയ്ച്ചാല്...
പിന്നേം നാലെണ്ണത്തിനെ പടച്ചോൻ കനിഞ്ഞെയ്ച്ചാല്...
ബേണ്ടാന്ന് പറയാൻ ഒക്കോ..
ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“
ഉമ്മു :
“ഉമ്മാ…നിങ്ങളോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നൂ നിങ്ങൾ ആല്ലാഹുവിനോട് തേടുന്നത് എന്നെ കേൾപ്പിയ്ക്കാൻ ആയിട്ട് ആകരുതെന്ന്..,
എന്നെ പ്രകോപിപ്പിയ്ക്കും തരത്തിൽ ആകരുതെന്ന്..
ഫലമെന്ത്,…ഞാൻ കേൾക്കുന്നു…ഞാൻ വേദനിയ്ക്കുന്നു എന്നതിനപ്പുറം ഒരു സ്വർഗ്ഗം നിങ്ങൾക്ക് കിട്ടുവാനുണ്ടോ..?
ഞാൻ നിങ്ങളുടെ മുന്നിൽ ഒരു ഊമയെ പോലെ ഇരിയ്ക്കുന്നു എന്നതിന്റെ പൊരുൾ എന്നിലെ ഇബിലീസിന് കയ്യും കാലും വളരുന്നു എന്നതാണ്..
എന്നിലെ ധർമ്മം നശിയ്ക്കുന്നൂ എന്നതാണ്..
നിങ്ങൾ കരുതും പോലെ ഒരു ജിന്നും എന്നിൽ പ്രവേശിച്ചിട്ടില്ല..,
അതും നിങ്ങളുടെ മേൽനോട്ടത്തിലും പടച്ചവനോടുള്ള സമ്പർക്കത്തിലും അത്തൊരമൊരു വൃത്തി സംഭവിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല..
നിങ്ങളുടെ ആദേശം ഇല്ലെൻകിൽ ഈ വീട്ടിൽ ഒരു പൂച്ച കുട്ടി പോലും ഒരടി എടുത്ത് വെയ്ക്കില്ല എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്..?
പിന്നെ ,ആരെ കേൾപ്പിയ്ക്കാണാണ് ഈ നാല് ചുവരുകൾക്കപ്പുറം ഉയരും ആവലാതികൾ..?
അല്ലാഹുവിന് ഒരിയ്ക്കൽ പറഞ്ഞാൽ മനസ്സിലാവുന്നതേയുള്ളു..
ദിവസത്തിൽ അഞ്ചു നേരവും പരാതിപ്പെട്ടാൽ നിങ്ങൾ പരീക്ഷിയ്ക്കുന്നത് എന്നെയാണോ ഉടയ തമ്പുരാനെ ആണൊ എന്ന് സംശയിയ്ക്കേണ്ടിരിയ്ക്കുന്നു..
കെട്ടിയ പുരുഷനെ ആശ്രയിച്ച് അന്നം കഴിയ്ക്കാൻ ഇടയാവരുത് എന്ന ഒറ്റ കാരണത്താല് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു,
എന്നാൽ എന്നെ ജോലിയ്ക്ക് വിടാത്തത് നിങ്ങളുടെ അഹങ്കാരം..
എന്റെ മക്കൾ പഠിച്ച് നല്ല നിലയിൽ ആവാൻ ഞാൻ പ്രാർത്ഥിയ്ക്കുന്നു..
അവർ പഠിയ്ക്കാൻ ഉത്സാഹം കാണിയ്ക്കാതിരിയ്ക്കുന്നുവെങ്കില് അത് നിങ്ങളുടെ മകന്റെ രക്ത ഗുണം..
എന്റെ ഉപ്പായുടെ ഒരു വലിയ ഗൾഫ് പെട്ടി നിറയെ സാമഗ്രികളും അന്ധമല്ലാത്ത വിശ്വാസങ്ങളും കുത്തി നിറച്ച് ഇവിടെ വന്ന് കയറിയവളാണ് ഞാൻ..
പിന്നെ നിങ്ങൾ ആവശ്യപ്പെട്ട പൊന്നിന്റെ കൂട്ടത്തിൽ ഇച്ചിരി പൊന്നിൽ തീർത്ത ഒരു കുഞ്ഞ് മൂക്കുത്തിയും രണ്ട് കാൽ മോതിരങ്ങളുമാണൊ നിങ്ങൾക്ക് മാനക്കേട് ഉണ്ടാക്കുന്നത്..?
കെട്ടിയ നാൾ മുതൽ പൊന്നിൽ തീർത്ത ഈ പണ്ടങ്ങൾ മാത്രം നിങ്ങളുടെ മകനെ നോവിപ്പിയ്ക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്…അസംബന്ധം…!
വിശക്കുന്നവൻ ചോറിൽ നിന്ന് കയ്യെടുക്കില്ല..
എന്നിട്ടും വയർ നിറയാത്തവന്റെ കുപ്പായത്തിൽ എത്ര പണമുണ്ട് എന്ന് തിരക്കുന്നത് ഒരു ഭാര്യയുടെ ധർമ്മം..
എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല..
നിങ്ങളുമായുള്ള ഈ സംവേദം ഞാൻ ആഗ്രഹിച്ചതല്ല..
സമയമായി എന്ന് എന്റെ ഖൽബ് മന്ത്രിച്ചു,
ഈ അനാവശ്യ ചിന്തകൾ കൊണ്ടായിരിയ്ക്കാം എന്റെ തലമുടി നരച്ചു തുടങ്ങിറ്യിരിയ്ക്കുന്നു,
എന്റെ മേലാ സകലം പിന്നേയും ചൂടു കുരുക്കൾ പൊന്തി തുടങ്ങിയിരിയ്ക്കുന്നു..
അത് കാണുമ്പോൾ എന്റെ ഉമ്മായുടെ ഉള്ളം പിടയ്ക്കുന്നു..
അവരുടെ പ്രാർത്ഥനകളിൽ ഞാൻ “അല്ലാഹു അല്ലാഹു …” എന്ന് മാത്രമേ കേൾക്കുന്നുള്ളു..
ആ തേടലുകളിൽ എന്റെ ദേഹം വൃണപ്പെടാതിരിയ്ക്കുവാനുള്ള ഔഷധം ഞാൻ കാണുന്നു..
വേണ്ട, ഇനി അവർക്ക് അറം പറ്റണ്ടാ….ഞാൻ നിർത്തുന്നു…!
പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ എനിയ്ക്ക് തുണ…!“
“ഉമ്മൂനെ കെട്ടിയേ പിന്നെ മൊയ്തീന്റെ മൊഖത്ത് വാട്ടാ..
അന്ന് തൊടങ്ങീതാ ഓന്റെ തലമൊടി മുയ്മൻ വെളുക്കാന്,
ഇപ്പം പാണ്ട് പിടിച്ച പോലെ ആയിരിയ്ക്ക്ണ്..
എന്നാല് ഓളെ ഓൾടെ വീട്ടിലാക്കാന്ന് വെച്ചാ ഓൻ സമ്മയിച്ചിട്ട് വേണ്ടേ..
വെവരക്കേട് എന്നല്ലാണ്ട് പ്പൊ ന്താ പറയാ..
ഓൾക്കിങ്ങനെ നാലഞ്ച് പെറ്റ് പേറ് ശുശ്രൂഷേം ചെയ്ത് കൊഴുത്ത് മിനുങ്ങ്യാ മതിയാ..
ഓന്റെ മൊഖത്തും വേണ്ടേ ഇത്തിരിച്ചേങ്കിലും തെളിച്ചോം വെട്ടോം ഒക്കെ..
ഓനും ഒരാണൊരുത്തനല്ലേ..ഓനും ഉണ്ടാവില്ലേ പൂതി...എല്ലൊക്കെ തൂർന്ന് കാണാനും ചൊവ്വുള്ള മൊഖം ആവണംന്നൊക്കെ…
ഓൾക്ക് ഓനെ തീർത്തും കണ്ടുകൂടായ്കയാ എന്നൊന്നും പറയാൻ ഒക്കില്ല..
ഓൻ തലയിൽ വെള്ളം പാർന്ന് പൊഡറിട്ട് നല്ല കുപ്പായം ഇട്ട് തല മുടി വാരി വന്നാൽ ഓൾടെ മൊഖത്ത് തെളിമാനം വരണത് കാണാ..
ന്ഹാ…അങ്ങനെ ഒടയത്തമ്പുരാൻ ഓൾടെ മടിയിൽ ഇട്ട് കൊടുത്തതായിരിയ്ക്കും നാലെണ്ണത്തിനെ..
എന്നുവെച്ച് മൊയ്ദീന്‍ എപ്പഴും പുത്യേതും ഇട്ട് പൌഡറും ഇട്ട് പത്രാസ്സും കാട്ടി നടക്കാനൊക്കൊ..
റബ്ബിൽ ആലമീനായ തമ്പുരാനേ..ഓൾടെ ഖൽബില് എന്തായ്ച്ചാല്‍ അത് മാറ്റി ന്റെ മോനെ നിയ്ക്ക് തിരിച്ച് തരണേ…!
അന്യ ജാതീല് പെട്ട പെൺകുട്ട്യോളായിട്ടാണ് ഓൾടെ കളികള് എന്നൊക്കെ അറിഞ്ഞിട്ടന്നേ ഓളെ ഇങ്ങട്ട് നിക്കാഹ് ചെയ്ത് കൂട്ടി കൊണ്ടോന്നത്..
ന്നാലെന്താ ഓള് പഠിച്ചോളല്ലേന്ന് കണക്കാക്കി..
അല്ലാണ്ട് ഓൾടെ വെള്ള മൊഖോം വട്ട മൊഖോം നീണ്ട മൂക്കും കണ്ടുകൊണ്ടായ്ട്ടൊന്നൊല്ല..
ഓള് പണി എടുക്കാൻ പോയിട്ടും വേണ്ടീല്ലാ കുടീല് കഞ്ഞി വേവാൻ..
മൊയ്തീൻ പറേണത്, ഓന്റെ കുട്ട്യോൾക്ക് നാലക്ഷരം പറഞ്ഞു കൊടുക്കാൻ ഓളെ കൊണ്ട് കൂട്ട്യാല് ആവോലോ ന്നാ…
എന്നിട്ടിപ്പൊ ന്തായി…
ഓൾക്കെവ്ടെ അതിനൊക്കെ ഇപ്പൊ നേരോം കാലോം ..
നേരം വെളുത്ത് അന്ത്യാവും വരേയ്ക്കും ആ കണ്ണാടീടെ മുമ്പീല് ചമഞ്ഞൊരുങ്ങി കോതി കെട്ടാത്ത മുടീം ഇരടി ഇരിയ്ക്കാനല്ലേ ഓളെ കൊണ്ട് കൂട്ട്യാൽ ആവണുള്ളു…
ന്ഹാ…ഒടയത്തമ്പുരാൻ ഒരു വഴി കാണിച്ച് കൊടുക്കും ന്റെ മൊയ്തീന്..
പിന്നെ പറഞ്ഞ് കേൾകാനായി ഓൾക്ക് പഠിയ്ക്കാൻ പോയോടുത്ത് ഒരു കാഫറായിട്ട് അടുപ്പം ഉണ്ടായിരുന്നൂന്ന്..
അതിപ്പൊ അന്യജാതീന്റെ കൂട്ടത്തിൽ അന്യ ദേശക്കാരനാന്ന് കൂടി അങ്ങട്ട് കേട്ടപ്പൊ മൊതല് നിയ്ക്ക് തെളയ്ക്കാൻ തൊടങ്ങീതാ..
ആ തമിഴന്റെ പെണ്ണൊരുത്തിയാണേൽ കെട്ടി പത്ത് തെകയും മുന്നെ ഓന്റെ പിടീന്ന് കയ്ച്ചലായത്രെ..
ആ തമിഴത്തീടെ ജിന്ന് ഓൾടെ മേത്ത് കേറീരിയ്ക്കുണൂന്ന് കട്ടായം..
അല്ലാണ്ടിപ്പൊ ഓള് വേറെഎന്തിനായ്ച്ചിട്ടായിരിയ്ക്കും മൂക്കും കുത്തി കാലിൽ മോതിരോം ഇട്ട് ഇങ്ങനെ തേരാപാരാ നടക്കണത്,
ഇതൊക്കെ ഓളെ ഇങ്ങട്ട് കെട്ടി എടുക്കും മുന്നെ കാണും കേൾക്കും ഇരുന്നീരുന്നെങ്കില് ഈ മുസീബത്ത് ഈ കുടുംബത്ത് വന്ന് കേറില്ലായിരുന്നു..
ഓൾടെ ഖൽബ് ഇപ്പഴും ആ തമിഴന്റെ ആനപ്പുറത്താ…
ന്റെ മൊയ്തീന് മൂന്ന് ആണിനേം നാലാം കാല് പെണ്ണിനേം കിട്ട്യേത് മിച്ചം..
റബ്ബേ..ഇനീപ്പൊ ഓളെങ്ങാനും ആ തമിഴന്റെ കൂടെങ്ങാനും പൊറുക്കാൻ പോയേയ്ച്ചാല് ന്നെ കൊണ്ടാവോ ഈ നാലെണ്ണത്തിനേം പോറ്റി എടുക്കാൻ..
അപ്പൊ പിന്നെ മൊയ്തീൻ പിന്നേം ഒന്നിനെ കെട്ടി എടുത്തെയ്ച്ചാല്...
പിന്നേം നാലെണ്ണത്തിനെ പടച്ചോൻ കനിഞ്ഞെയ്ച്ചാല്...
ബേണ്ടാന്ന് പറയാൻ ഒക്കോ..
ന്റെ റബ്ബിൽ ആലമീനായ തമ്പുരാനേ ന്റെ മോൻ മൊയ്തീന് ഇങ്ങളേ തൊണ...
അവനെ ഇങ്ങള് നിയ്ക്ക് തരണേ…!“
ഉമ്മു :
“ഉമ്മാ…നിങ്ങളോട് എത്ര തവണ പറഞ്ഞിരിയ്ക്കുന്നൂ നിങ്ങൾ ആല്ലാഹുവിനോട് തേടുന്നത് എന്നെ കേൾപ്പിയ്ക്കാൻ ആയിട്ട് ആകരുതെന്ന്..,
എന്നെ പ്രകോപിപ്പിയ്ക്കും തരത്തിൽ ആകരുതെന്ന്..
ഫലമെന്ത്,…ഞാൻ കേൾക്കുന്നു…ഞാൻ വേദനിയ്ക്കുന്നു എന്നതിനപ്പുറം ഒരു സ്വർഗ്ഗം നിങ്ങൾക്ക് കിട്ടുവാനുണ്ടോ..?
ഞാൻ നിങ്ങളുടെ മുന്നിൽ ഒരു ഊമയെ പോലെ ഇരിയ്ക്കുന്നു എന്നതിന്റെ പൊരുൾ എന്നിലെ ഇബിലീസിന് കയ്യും കാലും വളരുന്നു എന്നതാണ്..
എന്നിലെ ധർമ്മം നശിയ്ക്കുന്നൂ എന്നതാണ്..
നിങ്ങൾ കരുതും പോലെ ഒരു ജിന്നും എന്നിൽ പ്രവേശിച്ചിട്ടില്ല..,
അതും നിങ്ങളുടെ മേൽനോട്ടത്തിലും പടച്ചവനോടുള്ള സമ്പർക്കത്തിലും അത്തൊരമൊരു വൃത്തി സംഭവിയ്ക്കുമെന്ന് ഞാൻ വിശ്വസിയ്ക്കുന്നില്ല..
നിങ്ങളുടെ ആദേശം ഇല്ലെൻകിൽ ഈ വീട്ടിൽ ഒരു പൂച്ച കുട്ടി പോലും ഒരടി എടുത്ത് വെയ്ക്കില്ല എന്ന് ആർക്കാണ് അറിഞ്ഞു കൂടാത്തത്..?
പിന്നെ ,ആരെ കേൾപ്പിയ്ക്കാണാണ് ഈ നാല് ചുവരുകൾക്കപ്പുറം ഉയരും ആവലാതികൾ..?
അല്ലാഹുവിന് ഒരിയ്ക്കൽ പറഞ്ഞാൽ മനസ്സിലാവുന്നതേയുള്ളു..
ദിവസത്തിൽ അഞ്ചു നേരവും പരാതിപ്പെട്ടാൽ നിങ്ങൾ പരീക്ഷിയ്ക്കുന്നത് എന്നെയാണോ ഉടയ തമ്പുരാനെ ആണൊ എന്ന് സംശയിയ്ക്കേണ്ടിരിയ്ക്കുന്നു..
കെട്ടിയ പുരുഷനെ ആശ്രയിച്ച് അന്നം കഴിയ്ക്കാൻ ഇടയാവരുത് എന്ന ഒറ്റ കാരണത്താല് എന്റെ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു,
എന്നാൽ എന്നെ ജോലിയ്ക്ക് വിടാത്തത് നിങ്ങളുടെ അഹങ്കാരം..
എന്റെ മക്കൾ പഠിച്ച് നല്ല നിലയിൽ ആവാൻ ഞാൻ പ്രാർത്ഥിയ്ക്കുന്നു..
അവർ പഠിയ്ക്കാൻ ഉത്സാഹം കാണിയ്ക്കാതിരിയ്ക്കുന്നുവെങ്കില് അത് നിങ്ങളുടെ മകന്റെ രക്ത ഗുണം..
എന്റെ ഉപ്പായുടെ ഒരു വലിയ ഗൾഫ് പെട്ടി നിറയെ സാമഗ്രികളും അന്ധമല്ലാത്ത വിശ്വാസങ്ങളും കുത്തി നിറച്ച് ഇവിടെ വന്ന് കയറിയവളാണ് ഞാൻ..
പിന്നെ നിങ്ങൾ ആവശ്യപ്പെട്ട പൊന്നിന്റെ കൂട്ടത്തിൽ ഇച്ചിരി പൊന്നിൽ തീർത്ത ഒരു കുഞ്ഞ് മൂക്കുത്തിയും രണ്ട് കാൽ മോതിരങ്ങളുമാണൊ നിങ്ങൾക്ക് മാനക്കേട് ഉണ്ടാക്കുന്നത്..?
കെട്ടിയ നാൾ മുതൽ പൊന്നിൽ തീർത്ത ഈ പണ്ടങ്ങൾ മാത്രം നിങ്ങളുടെ മകനെ നോവിപ്പിയ്ക്കുന്നു എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്…അസംബന്ധം…!
വിശക്കുന്നവൻ ചോറിൽ നിന്ന് കയ്യെടുക്കില്ല..
എന്നിട്ടും വയർ നിറയാത്തവന്റെ കുപ്പായത്തിൽ എത്ര പണമുണ്ട് എന്ന് തിരക്കുന്നത് ഒരു ഭാര്യയുടെ ധർമ്മം..
എന്റെ തലമുടി മറയ്ക്കുവാനും, കൈ ഉറകൾ നീട്ടുവാനും നിങ്ങൾക്കാകുമായിരിയ്ക്കും,
പക്ഷേ എന്റെ ചുണ്ടുകൾ തുന്നി ചേർക്കുവാനൊ..വായയ്ക്ക് മറയിടുവാനൊ നിങ്ങൾക്ക് സാധ്യമാവുകയില്ല..
നിങ്ങളുമായുള്ള ഈ സംവേദം ഞാൻ ആഗ്രഹിച്ചതല്ല..
സമയമായി എന്ന് എന്റെ ഖൽബ് മന്ത്രിച്ചു,
ഈ അനാവശ്യ ചിന്തകൾ കൊണ്ടായിരിയ്ക്കാം എന്റെ തലമുടി നരച്ചു തുടങ്ങിറ്യിരിയ്ക്കുന്നു,
എന്റെ മേലാ സകലം പിന്നേയും ചൂടു കുരുക്കൾ പൊന്തി തുടങ്ങിയിരിയ്ക്കുന്നു..
അത് കാണുമ്പോൾ എന്റെ ഉമ്മായുടെ ഉള്ളം പിടയ്ക്കുന്നു..
അവരുടെ പ്രാർത്ഥനകളിൽ ഞാൻ “അല്ലാഹു അല്ലാഹു …” എന്ന് മാത്രമേ കേൾക്കുന്നുള്ളു..
ആ തേടലുകളിൽ എന്റെ ദേഹം വൃണപ്പെടാതിരിയ്ക്കുവാനുള്ള ഔഷധം ഞാൻ കാണുന്നു..
വേണ്ട, ഇനി അവർക്ക് അറം പറ്റണ്ടാ….ഞാൻ നിർത്തുന്നു…!
പടച്ചവനേ….ഉടയത്തമ്പുരാനേ…നീയേ എനിയ്ക്ക് തുണ…!“