പുരാതന
ചരിത്ര കഥാപാത്രങ്ങൾ രൂപഭേദ ഭാവങ്ങളിലൂടെ ഹൃദയമുടച്ച് അരങ്ങേറുമ്പോൾ വാടി തളരുന്ന
ഒരു മുഖം കൈകളിലെടുത്തു ഓമനിക്കുവാൻ എന്നെ പ്രേരിപ്പിച്ചിരുന്നു..
ഇരുളും ഭീതിയും നിസ്സംഗതയും ഞങ്ങൾക്കിടയിൽ പലപ്പോഴായി മരവിച്ച് കിടന്നിരുന്നു......
മൗനങ്ങൾ കഥ പറഞ്ഞിരുന്നു..
ഇരുളും ഭീതിയും നിസ്സംഗതയും ഞങ്ങൾക്കിടയിൽ പലപ്പോഴായി മരവിച്ച് കിടന്നിരുന്നു......
മൗനങ്ങൾ കഥ പറഞ്ഞിരുന്നു..
നേരിന്‍റെ കഥകൾ.
" കിനാക്കൂട്ടിലുറങ്ങുമെൻ പ്രിയ സഖീ....രാമഴയുടെ തലോടലിൽ ഈ നിശാഗന്ധി
ഉറങ്ങട്ടെ ".... എന്ന് യാത്രാമൊഴികൾ
ആശംസിച്ചിരുന്ന എന്‍റെ സഖി.
ഹൃദയം കൊണ്ട് പൊട്ടിച്ചിരിച്ചിരുന്നവൾ.... എന്‍റെ ദേവി.... നിങ്ങളുടെ “ സീതായനത്തിലെ “ സീത..
ഹൃദയം കൊണ്ട് പൊട്ടിച്ചിരിച്ചിരുന്നവൾ.... എന്‍റെ ദേവി.... നിങ്ങളുടെ “ സീതായനത്തിലെ “ സീത..
ബാല്യകാലസ്മരണകളിൽ
പ്രാണവേദനകൾ പുലമ്പിയിരുന്ന ആ കുഞ്ഞിന്‍റെ സ്നേഹം എന്നെ പ്രേരിപ്പിച്ചത് അവളെ എന്നിലേക്ക്
കൂടുതൽ അടുപ്പിക്കുവാനാണ്....
എന്‍റെ വിരൽത്തുമ്പ് പിടിച്ച് വിടർന്ന
കണ്ണുകളോടെ മുറ്റത്ത് വിരിഞ്ഞ ആദ്യ പൂവിനെ താലോലിക്കുവാനും പുതുമഴ തുള്ളികളെ
തട്ടിത്തെറിപ്പിച്ച് കളിക്കുവാനും കൂട്ടു നിൽക്കുന്ന എന്‍റെ കൂടപ്പിറപ്പായി പിന്നെയവൾ...
പിന്നീടെപ്പോഴോ വിരൽത്തുമ്പുകളിൽ നിന്നവൾ ഊർന്നു
വീണത് എന്‍റെ മടിത്തട്ടിലേക്കായിരുന്നു..
എന്റെ മകൾ, അമ്മേ എന്ന് വിളിച്ച് മാറിൽ അമരുകയായിരുന്നു....
അങ്ങിനെ എന്‍റെ നെഞ്ചിലൊരു സങ്കടപ്പക്ഷി ചേക്കേറി.
എന്റെ മകൾ, അമ്മേ എന്ന് വിളിച്ച് മാറിൽ അമരുകയായിരുന്നു....
അങ്ങിനെ എന്‍റെ നെഞ്ചിലൊരു സങ്കടപ്പക്ഷി ചേക്കേറി.
തന്‍റെ കുഞ്ഞിനെ പൂർണ്ണചന്ദ്രനെ
കാണിക്കുവാൻ ഒരമ്മ വെമ്പും പോലെ എന്‍റെ മനസ്സും
തുടിച്ചു –
അവളെ
ഒരായിരം പൂർണ്ണചന്ദ്രന്മാരെ തൊടീപ്പിക്കുവാൻ...
മുറുകുന്ന മുജ്ജന്മ ബന്ധങ്ങൾ ആത്മാവിൽ കുടിയേറിയതാവാം ഞങ്ങളെ കൂട്ടിയിണക്കിയിരുന്ന കണ്ണി.
മുറുകുന്ന മുജ്ജന്മ ബന്ധങ്ങൾ ആത്മാവിൽ കുടിയേറിയതാവാം ഞങ്ങളെ കൂട്ടിയിണക്കിയിരുന്ന കണ്ണി.
സീതായനത്തിലെ
സീത.. ന്‍റെ ദേവി... അവളുടെ കാത്തിരിപ്പുകളുടെ കവാടം തുറന്ന് പൊന്‍പുലരി ഉണര്‍ന്നിരിക്കുന്നു...
പെറ്റമ്മക്ക്
ഗുരുസ്ഥാനമേകി, അക്ഷരങ്ങളെ പൂജിച്ച് എഴുത്തിന്‍റെ മായാപ്രപഞ്ചത്തില്‍ പൂര്‍ണ്ണത നേടാന്‍ സ്വതസിദ്ധമായ
കഴിവുകളാലും അതുല്യമായ പദസമ്പത്താലും തന്‍റേതായ ലോകം സൃഷ്ടിക്കുവാന്‍ സീതക്ക്
കഴിഞ്ഞിട്ടുണ്ടെന്നത് സീതായനം തുറന്ന്‍ കാട്ടിത്തരുന്നു.
സീതയുടെ
സ്വപ്നം “ഗൗരിനന്ദനം” എന്ന പുസ്തകമായി പിറവി കൊണ്ടിരിക്കുന്നു..
സൈകതം
ബുക്ക് ക്ലബ്ബ് ആണ് ഗൗരിനന്ദനത്തിന്‍റെ പ്രസാധകര്‍ .
സ്വപ്നങ്ങൾ ചിതറി തെറിച്ച നുറുങ്ങുകള്‍ മാത്രമാണ് ഗൗരിനന്ദനം എന്ന് ഹൃദയത്തിൽ തൊട്ട് സീത പറയുന്നു..
സ്വപ്നങ്ങൾ ചിതറി തെറിച്ച നുറുങ്ങുകള്‍ മാത്രമാണ് ഗൗരിനന്ദനം എന്ന് ഹൃദയത്തിൽ തൊട്ട് സീത പറയുന്നു..
ആ ചിതറി
തെറിച്ച നുറുങ്ങുകൾക്ക് അക്ഷരങ്ങളിലൂടെ ഒരു പുനർജ്ജന്മം..
സ്വപ്ന സാക്ഷാത്കാരം കൊതിക്കുന്നവൾക്ക് ഒരു ആനന്ദലബ്ദി..ഗൗരിനന്ദനം.
സ്വപ്ന സാക്ഷാത്കാരം കൊതിക്കുന്നവൾക്ക് ഒരു ആനന്ദലബ്ദി..ഗൗരിനന്ദനം.
ചിന്തകളിലൂടെ
ഉരുത്തിരിഞ്ഞ ഒരുപിടി സങ്കൽപ്പസൃഷ്ടികൾ..
ഗൗരിനന്ദനം എന്ന ആദ്യ കഥയും തുടർന്ന് പത്ത് കഥകളുമാണ് ഈ പുസ്തകത്തിൽ അച്ചടിമഷി പുരണ്ട് യാഥാര്‍ധ്യമായിരിക്കുന്നത് ....
ആത്മകഥാംശം ആവശ്യത്തിനും അനാവശ്യത്തിനും ദേവിയുടെ കഥകളിൽ പ്രതിഫലിക്കുന്നതായി ഒരു വായനക്കാരന് അനുഭവപ്പെട്ടേക്കാം.
ആത്തരം ഘട്ടങ്ങളിലെല്ലാം ഉത്തമ പുരുഷ സങ്കൽപ്പമായി നന്ദേട്ടൻ പ്രത്യക്ഷപ്പെടുന്നുണ്ട്..
ഗൗരിയുടെ കൊച്ചു സന്തോഷങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ചെന്നെത്തിപ്പെടുന്നത് അവൾ അന്വേഷിക്കുന്ന ഉത്തമ പുരുഷനിൽ തന്നെയാണ്..
രക്ഷ നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം..
സ്നേഹം അനാഥമായി പോകുമോ എന്ന ഭയപ്പാടില്‍ നിന്നും നിലാവായി പരക്കുന്ന തേജസ്സ്.
ആത്തരം ഘട്ടങ്ങളിലെല്ലാം ഉത്തമ പുരുഷ സങ്കൽപ്പമായി നന്ദേട്ടൻ പ്രത്യക്ഷപ്പെടുന്നുണ്ട്..
ഗൗരിയുടെ കൊച്ചു സന്തോഷങ്ങളും വികാരങ്ങളും സൃഷ്ടിക്കുന്ന വൈകാരിക സന്ദർഭങ്ങൾ ചെന്നെത്തിപ്പെടുന്നത് അവൾ അന്വേഷിക്കുന്ന ഉത്തമ പുരുഷനിൽ തന്നെയാണ്..
രക്ഷ നേടാൻ ആഗ്രഹിക്കാത്ത ഏതോ ഒരു ബന്ധത്തിൽ നിന്ന് പുറത്തു ചാടാന്‍ അവൾ ആഗ്രഹിക്കാത്തത് എന്തുകൊണ്ടെന്ന് സംശയിക്കുമ്പോഴും ഒരു ആത്മ ചൈതന്യം അവൾക്കു ചുറ്റും പടരുന്നതായി കാണാം..
സ്നേഹം അനാഥമായി പോകുമോ എന്ന ഭയപ്പാടില്‍ നിന്നും നിലാവായി പരക്കുന്ന തേജസ്സ്.
ഗൗരിനന്ദനത്തിനു എൻ.ബി.സുരേഷ് നൽകിയ ആമുഖത്തിൽ ഇങ്ങനെ പറയുന്നു -
ശ്രീദേവിയുടെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഓർമ്മിപ്പിക്കുന്നത് വൈലോപ്പിള്ളിയുടെ "ഞാൻ ഒഴുക്കിയ കണ്ണീരിനോളം വരില്ല ഏതു സമുദ്രവും.." എന്ന വാക്കുകളെയാണ്.
പ്രണയം ഒരു നഷ്ടക്കച്ചവടവും, ദാമ്പത്യം ജീവപരന്ത്യ തടവും, അടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ.
ശ്രീദേവിയുടെ ഓരോ കഥാപാത്രങ്ങളുടേയും ജീവിതം ഓർമ്മിപ്പിക്കുന്നത് വൈലോപ്പിള്ളിയുടെ "ഞാൻ ഒഴുക്കിയ കണ്ണീരിനോളം വരില്ല ഏതു സമുദ്രവും.." എന്ന വാക്കുകളെയാണ്.
പ്രണയം ഒരു നഷ്ടക്കച്ചവടവും, ദാമ്പത്യം ജീവപരന്ത്യ തടവും, അടിമത്തം തിരുമുറിവുകളുടെ കുരിശേറ്റവും ആണെന്ന് ആവർത്തിച്ച് ഓർമ്മിപ്പിക്കുന്ന കഥകൾ.
ഗൗരിനന്ദനം എഡിറ്റ് ചെയ്യപ്പെടാത്തതിന്‍റെ ദുസ്സ്വാദ് നിലനില്‍ക്കുന്നതിന്‍ അദ്ദേഹം പറയുന്ന ന്യായം ' Survival of the fittest എന്നാണ് ..
എഴുത്തെന്ന ലോകത്തു നിന്നും വിലക്കപ്പെട്ട ഒരാൾ ഇച്ഛാശക്തി ഒന്നു കൊണ്ടുമാത്രം തിരിച്ചു വന്നതിനുള്ള ന്യായീകരണം..
അദ്ദേഹത്തിന്‍റെ വാക്കുകളെ നമുക്ക് മാനിക്കാം..
ഒരുപാട് ചോദ്യങ്ങളും പരീക്ഷണങ്ങളും ആവർത്തിക്കാനിവിടെ ഇനിയും അവതാരങ്ങൾ വരുന്നതും കാത്തുകാത്തിരിക്കും എന്ന് കാലാന്തരങ്ങളിലൂടെ അവൾ പറയുമ്പോൾ അഗാധതയിൽ നിന്ന് ഉയരുന്ന സമുദ്ര വിലാപത്തെ ഞാൻ ഭയക്കുകയാണ് ..
പൊട്ടിച്ചിരികളുടെ അലകൾ കടിഞ്ഞാണില്ലാതെ വീണടിയുവാൻ പ്രാർത്ഥിക്കുകയാണ്...
പക്വതയില്ലാത്ത പ്രണയത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്ത്രീ എന്ന സത്യം മറന്ന് ഭീമന്‍റെ വേഷങ്ങളിലൂടെ ആട്ടം വിജയയിപ്പിക്കുവാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്‍റെ കുഞ്ഞിന് ശൂന്യതകൾ നികത്തുവാനും ജീവിതത്തിൽ പരിപൂർണ്ണത കൈവരിക്കുവാനും ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്..
പൊട്ടിച്ചിരികളുടെ അലകൾ കടിഞ്ഞാണില്ലാതെ വീണടിയുവാൻ പ്രാർത്ഥിക്കുകയാണ്...
പക്വതയില്ലാത്ത പ്രണയത്തിന്‍റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്ത്രീ എന്ന സത്യം മറന്ന് ഭീമന്‍റെ വേഷങ്ങളിലൂടെ ആട്ടം വിജയയിപ്പിക്കുവാൻ കഥാപാത്രങ്ങളെ സൃഷ്ടിച്ച എന്‍റെ കുഞ്ഞിന് ശൂന്യതകൾ നികത്തുവാനും ജീവിതത്തിൽ പരിപൂർണ്ണത കൈവരിക്കുവാനും ഈശ്വരൻ തുണക്കട്ടെ എന്ന് പ്രാർത്ഥിച്ചു പോവുകയാണ്..
നന്ദി....
ദേവിയുടെ ഗൗരിനന്ദനം താഴെ കൊടുത്തിരിക്കുന്ന വെബ്ബ് അഡ്രെസ്സില്‍ ലഭ്യമാണ്..