“മുരളിയൊന്നൂതു വേണുഗോപാലാ
കരുണയാലെൻ മന പ്രേമമൂർത്തേ
വൃന്ദാവനമാമീ പാരിൽ പൊങ്ങും
പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ..
അനുദിനമുണ്ണുവാൻ കൊതി തിങ്ങീടും
മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ..
മാനസ താപത്തെ മാറ്റിയാലും…“
ഉള്ളതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു..
മുല്ലപ്പൂ മാല ചൂടി ചുണ്ടുകളിൽ ഇളം ചുവപ്പ് ചായം തേച്ച് വാസനകൾ പുരട്ടി കാത്തിരിയ്ക്കുകയാണ്..
ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കൽ കൂടി ചുറ്റാൻ കിട്ടിയ ചാരിതാര്ത്ഥ്യം..
നീണ്ട കൈവിരലുകൾ ചുവന്ന ചേലയിലെ ചുളിവുകൾ ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു..,
“കാത്തിരിയ്ക്കുകയാണ് ഞാൻ..
നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാൻ..
രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റ്റെ മുന്നിൽ ഞാൻ കാഴ്ച്ചവെയ്ക്കുന്നത് ആൽത്ത പുരട്ടി ചുവപ്പിച്ച കൈ വിരലുകളും കാലടികളും ശൃംഗാര ചേഷ്ഠകളുമായിരിയ്ക്കുകയില്ല..
ലജ്ജാപ്രകടനങ്ങളാൽ തീര്ത്ത മുദ്രാ വിക്രിയകളും ആയിരിയ്ക്കുകയില്ല..
പ്രണയം സമ്മാനിച്ച പുഞ്ചിരിയും ആത്മവിശ്വാസം നല്കിയ തിളങ്ങുന്ന തൊലിയും..
നൃത്ത കലയോടുള്ള അഭിനിവേശം കാഴ്ച്ച വെയ്ക്കുന്ന ലാസ്യ ഭാവങ്ങൾ മാത്രം ആയിരിയ്ക്കും..“
നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോൾ ഉള്ളിലെ തീ നാളങ്ങൾ ആളി കത്തും പോലെ..
കണ്ണുകൾ ഉയർത്തി കറുപ്പിനെ അനുഭവിയ്ക്കാൻ തുനിഞ്ഞപ്പോൾ കാല്‍ കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോൾ ജനിച്ചു വീണ താരക പൈതങ്ങൾ..
“ഇല്ല..എന്റെ നൂപുരങ്ങൾ നിങ്ങൾക്കും ദൃശ്യമാക്കുകയില്ല ഞാന്‍..“
അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി..
ജനക് ജനക് ജങ്കാര്…
താരക കുഞ്ഞുങ്ങൾ നൂപുര മണികളിൽ സ്ഥാനം പിടിച്ചതറിഞ്ഞില്ല..
അവ തിളങ്ങുന്നൂ..കിലുങ്ങി കിലുങ്ങി കളിയാക്കി ചിരിയ്ക്കുന്നു..
ഞെരിയാണികളിലൂടെ കാൽ പാദങ്ങളിൽ വലിഞ്ഞു മുറുകി ഇക്കിളിയാക്കും തിളങ്ങും വെട്ടങ്ങളുടെ തണുത്ത സ്പര്ശം..
കണ്ണുകളിലും മനകണ്ണിലും കേറി പറ്റിയ ഇരമ്പുന്ന സ്വസ്ത്ഥ മൌനം..
പൊള്ളുന്ന ഭാവങ്ങൾ..
വിസ്മയിപ്പിയ്ക്കുന്ന രസങ്ങൾ...
ചടുല ചലനങ്ങൾ...
നെറുകിൽ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാർത്തുകൾ..
നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയർപ്പിൻ ചാലുകൾ..
വലിഞ്ഞു മുറുകുന്ന തുടയിലെ പേശികൾ..
ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണർത്തുന്ന സുഖങ്ങൾ…!
ജനക് ജനക് ജങ്കാര്…!
പൂജാ വിളക്കിന്റെ തിരി നാളത്തിൽ
സംഗീത മാധുര്യ സന്ധ്യയിൽ
ദൂരെ കാണുമാ നക്ഷത്ര പൊൻ വെട്ടങ്ങളിൽ ഉന്മത്തനായ പാൽത്തുള്ളികൾ വിളമ്പും തിൻകളിനായി ഈ നൂപുരങ്ങൾ ചലിച്ചു..
മുറ്റത്ത് നിലാവ് വിരിയും ഓരോ രാവിലും എന്ന പോലെ ഇന്നും നെഞ്ചിടിപ്പോടെ ഓതി …
“ഇല്ല…നീ സംശയിയ്ക്കും പോലെ ഈ താരക പൈതങ്ങൾക്ക് ജന്മം നല്കിയവൾ ഞാനല്ല..
നീ എന്നെ എത്രമേൽ കുറ്റം ചുമത്തുന്നുവോ അത്രമേൽ ഞാന്‍ ശഠിയ്ക്കും..
എന്റെ നൂപുരങ്ങൾ കിലുങ്ങിയത് നിന്റെ സദസ്സുകളിൽ മാത്രം..
എന്റെ നൂപുരങ്ങൾ അന്യ കരലാളനകൾ ഏറ്റു വാങ്ങിയിട്ടില്ല..
നിന്റെ കാതുകൾ എന്റെ ചുണ്ടുകളെ വിശ്വസിയ്ക്ക..
നിന്റെ കണ്ണുകൾ എന്റെ ചുണ്ടുകളെ സമ്മതിയ്ക്കു..”
എങ്കിലേ എനിയ്ക്ക് ഈ ചുവര്‍ തടവിൽ നിന്ന് മോചനം അനുവദനീയമുള്ളു..
നാളുകൾ ഇച്ചിരി ആയി…മടുപ്പ് അലസോലപ്പെടുത്തുന്നു.
ജനൽ ഇരുമ്പഴികളിലൂടെയുള്ള എത്തി നോട്ടങ്ങളും, അനുകമ്പ മിഴികളും മൊഴികളും എന്നിലെ ക്രോധം ഇരട്ടിപ്പിയ്ക്കുന്നു..
തടുത്തു നിർത്താനാവാത്ത അണപ്പൊട്ടും രൌദ്ര ഭാവങ്ങൾ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞ് എതിരാളികളെ തൊടാന്‍ ആയുമ്പോൾ...
ഈ ചങ്ങല മാലകൾ എന്നെ തളയ്ക്കുന്നു..
ഈശ്വരാ…അപ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന എന്റെ നൂപുരങ്ങളെവിടെ..?
തിളുങ്ങുന്ന നൂപുര മണികളിലെ നക്ഷത്ര കൂട്ടങ്ങൾ എവിടെ..?
നോക്കൂ…എന്റെ മുടിപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു..
പച്ചയും ചുവപ്പും കലർന്ന ആടയാഭരണങ്ങൾ പൊട്ടിച്ചിതറുന്നതും,
മുഖപുട്ടികളും ചാർത്തുകളും ഒലിച്ച് മാഞ്ഞു പോകുന്നതും..
വീണ കമ്പികളുടെ ശ്രുതി നിലയ്ക്കുന്നതും..
മൃദംഗ ധ്വനികൾ അപതാളം ഉയർത്തുന്നതും കേൾക്കുന്നില്ലേ…?
സഹിയ്ക്കാനാവുന്നില്ലാ…
മാർത്തടം പൊട്ടും നിലവിളികൾ ഉയര്ത്തി
ജ്വാലാമുഖിയായി പൊട്ടിച്ചിരികൾ മുഴക്കി
സദസ്യരെ കൂട്ടി അരങ്ങുകൾ ഒരുക്കി വിളംബരം നടത്തി.
താണ്ഡവ നടനം അരങ്ങേറി..
…ഹോ....ആട്ടക്കലാശം തീർന്നു..!
ഇനി തുടുത്ത മുഖം തുടച്ച്
നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത്
കുങ്കുമം ചാർത്തി
നൂപുരങ്ങൾ എടുത്തണിഞ്ഞ്
സൌപർണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..
നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കുവാൻ...
കരുണയാലെൻ മന പ്രേമമൂർത്തേ
വൃന്ദാവനമാമീ പാരിൽ പൊങ്ങും
പ്രേമ സന്ദേശമാം വേണുഗാനം കൃഷ്ണാ..
അനുദിനമുണ്ണുവാൻ കൊതി തിങ്ങീടും
മാനസ താപത്തെ മാറ്റിയാലും കൃഷ്ണാ..
മാനസ താപത്തെ മാറ്റിയാലും…“
ഉള്ളതിൽ വെച്ച് ഏറ്റവും പ്രിയപ്പെട്ട ചുവന്ന പട്ടു പുടവയും പൂത്താലി മാലയും പാലയ്ക്ക കമ്മലുകളും മോതിരവുമണിഞ്ഞ് തലമുടി കോതി മിനുക്കി നീട്ടി മുടഞ്ഞ് കുഞ്ചലം ചേർത്ത് കെട്ടി വെച്ചു..
മുല്ലപ്പൂ മാല ചൂടി ചുണ്ടുകളിൽ ഇളം ചുവപ്പ് ചായം തേച്ച് വാസനകൾ പുരട്ടി കാത്തിരിയ്ക്കുകയാണ്..
ആദ്യമായി ഉടുത്ത ചേല ഒരിയ്ക്കൽ കൂടി ചുറ്റാൻ കിട്ടിയ ചാരിതാര്ത്ഥ്യം..
നീണ്ട കൈവിരലുകൾ ചുവന്ന ചേലയിലെ ചുളിവുകൾ ഉഴിഞ്ഞ് താഴോട്ടിറക്കുന്നതിനിടെ യാതൊരു കാരണവും കൂടാതെ പിറുപിറുത്തു..,
“കാത്തിരിയ്ക്കുകയാണ് ഞാൻ..
നിന്റെ അക്ഷര കുഞ്ഞുങ്ങളെ പ്രസവിച്ച് മാറോടണയ്ക്കവാൻ..
രൂപവും ഭാവവും പ്രായവും ഇല്ലാത്ത നിന്റ്റെ മുന്നിൽ ഞാൻ കാഴ്ച്ചവെയ്ക്കുന്നത് ആൽത്ത പുരട്ടി ചുവപ്പിച്ച കൈ വിരലുകളും കാലടികളും ശൃംഗാര ചേഷ്ഠകളുമായിരിയ്ക്കുകയില്ല..
ലജ്ജാപ്രകടനങ്ങളാൽ തീര്ത്ത മുദ്രാ വിക്രിയകളും ആയിരിയ്ക്കുകയില്ല..
പ്രണയം സമ്മാനിച്ച പുഞ്ചിരിയും ആത്മവിശ്വാസം നല്കിയ തിളങ്ങുന്ന തൊലിയും..
നൃത്ത കലയോടുള്ള അഭിനിവേശം കാഴ്ച്ച വെയ്ക്കുന്ന ലാസ്യ ഭാവങ്ങൾ മാത്രം ആയിരിയ്ക്കും..“
നിലവിളക്കിന്‍ തിരി കൊളുത്തി അന്ധകാരത്തെ മയക്കിയപ്പോൾ ഉള്ളിലെ തീ നാളങ്ങൾ ആളി കത്തും പോലെ..
കണ്ണുകൾ ഉയർത്തി കറുപ്പിനെ അനുഭവിയ്ക്കാൻ തുനിഞ്ഞപ്പോൾ കാല്‍ കീഴില്‍ പൊട്ടി ചിതറി വീണത് ഇപ്പോൾ ജനിച്ചു വീണ താരക പൈതങ്ങൾ..
“ഇല്ല..എന്റെ നൂപുരങ്ങൾ നിങ്ങൾക്കും ദൃശ്യമാക്കുകയില്ല ഞാന്‍..“
അവയെ ശകാരിച്ച് പുടവ ഒന്നു കൂടി താഴ്ത്തി കെട്ടി..
ജനക് ജനക് ജങ്കാര്…
താരക കുഞ്ഞുങ്ങൾ നൂപുര മണികളിൽ സ്ഥാനം പിടിച്ചതറിഞ്ഞില്ല..
അവ തിളങ്ങുന്നൂ..കിലുങ്ങി കിലുങ്ങി കളിയാക്കി ചിരിയ്ക്കുന്നു..
ഞെരിയാണികളിലൂടെ കാൽ പാദങ്ങളിൽ വലിഞ്ഞു മുറുകി ഇക്കിളിയാക്കും തിളങ്ങും വെട്ടങ്ങളുടെ തണുത്ത സ്പര്ശം..
കണ്ണുകളിലും മനകണ്ണിലും കേറി പറ്റിയ ഇരമ്പുന്ന സ്വസ്ത്ഥ മൌനം..
പൊള്ളുന്ന ഭാവങ്ങൾ..
വിസ്മയിപ്പിയ്ക്കുന്ന രസങ്ങൾ...
ചടുല ചലനങ്ങൾ...
നെറുകിൽ പൊടിഞ്ഞ് ഒലിച്ചിറങ്ങും കുങ്കുമ ചാർത്തുകൾ..
നട്ടെല്ലിലൂടെ ഒലിച്ചിറങ്ങും ഉപ്പാം വിയർപ്പിൻ ചാലുകൾ..
വലിഞ്ഞു മുറുകുന്ന തുടയിലെ പേശികൾ..
ഹൊ…അനുഭവിച്ചറിയേണ്ട വേദനയുണർത്തുന്ന സുഖങ്ങൾ…!
ജനക് ജനക് ജങ്കാര്…!
പൂജാ വിളക്കിന്റെ തിരി നാളത്തിൽ
സംഗീത മാധുര്യ സന്ധ്യയിൽ
ദൂരെ കാണുമാ നക്ഷത്ര പൊൻ വെട്ടങ്ങളിൽ ഉന്മത്തനായ പാൽത്തുള്ളികൾ വിളമ്പും തിൻകളിനായി ഈ നൂപുരങ്ങൾ ചലിച്ചു..
മുറ്റത്ത് നിലാവ് വിരിയും ഓരോ രാവിലും എന്ന പോലെ ഇന്നും നെഞ്ചിടിപ്പോടെ ഓതി …
“ഇല്ല…നീ സംശയിയ്ക്കും പോലെ ഈ താരക പൈതങ്ങൾക്ക് ജന്മം നല്കിയവൾ ഞാനല്ല..
നീ എന്നെ എത്രമേൽ കുറ്റം ചുമത്തുന്നുവോ അത്രമേൽ ഞാന്‍ ശഠിയ്ക്കും..
എന്റെ നൂപുരങ്ങൾ കിലുങ്ങിയത് നിന്റെ സദസ്സുകളിൽ മാത്രം..
എന്റെ നൂപുരങ്ങൾ അന്യ കരലാളനകൾ ഏറ്റു വാങ്ങിയിട്ടില്ല..
നിന്റെ കാതുകൾ എന്റെ ചുണ്ടുകളെ വിശ്വസിയ്ക്ക..
നിന്റെ കണ്ണുകൾ എന്റെ ചുണ്ടുകളെ സമ്മതിയ്ക്കു..”
എങ്കിലേ എനിയ്ക്ക് ഈ ചുവര്‍ തടവിൽ നിന്ന് മോചനം അനുവദനീയമുള്ളു..
നാളുകൾ ഇച്ചിരി ആയി…മടുപ്പ് അലസോലപ്പെടുത്തുന്നു.
ജനൽ ഇരുമ്പഴികളിലൂടെയുള്ള എത്തി നോട്ടങ്ങളും, അനുകമ്പ മിഴികളും മൊഴികളും എന്നിലെ ക്രോധം ഇരട്ടിപ്പിയ്ക്കുന്നു..
തടുത്തു നിർത്താനാവാത്ത അണപ്പൊട്ടും രൌദ്ര ഭാവങ്ങൾ ഒരു കൊടുങ്കാറ്റിന്റെ വേഗതയിൽ പാഞ്ഞ് എതിരാളികളെ തൊടാന്‍ ആയുമ്പോൾ...
ഈ ചങ്ങല മാലകൾ എന്നെ തളയ്ക്കുന്നു..
ഈശ്വരാ…അപ്പോൾ കിലുങ്ങി ചിരിയ്ക്കുന്ന എന്റെ നൂപുരങ്ങളെവിടെ..?
തിളുങ്ങുന്ന നൂപുര മണികളിലെ നക്ഷത്ര കൂട്ടങ്ങൾ എവിടെ..?
നോക്കൂ…എന്റെ മുടിപ്പൂക്കൾ കൊഴിഞ്ഞു വീഴുന്നു..
പച്ചയും ചുവപ്പും കലർന്ന ആടയാഭരണങ്ങൾ പൊട്ടിച്ചിതറുന്നതും,
മുഖപുട്ടികളും ചാർത്തുകളും ഒലിച്ച് മാഞ്ഞു പോകുന്നതും..
വീണ കമ്പികളുടെ ശ്രുതി നിലയ്ക്കുന്നതും..
മൃദംഗ ധ്വനികൾ അപതാളം ഉയർത്തുന്നതും കേൾക്കുന്നില്ലേ…?
സഹിയ്ക്കാനാവുന്നില്ലാ…
മാർത്തടം പൊട്ടും നിലവിളികൾ ഉയര്ത്തി
ജ്വാലാമുഖിയായി പൊട്ടിച്ചിരികൾ മുഴക്കി
സദസ്യരെ കൂട്ടി അരങ്ങുകൾ ഒരുക്കി വിളംബരം നടത്തി.
താണ്ഡവ നടനം അരങ്ങേറി..
…ഹോ....ആട്ടക്കലാശം തീർന്നു..!
ഇനി തുടുത്ത മുഖം തുടച്ച്
നാദം വിതുമ്പും പ്രണയ സന്ധ്യയെ തൊഴുത്
കുങ്കുമം ചാർത്തി
നൂപുരങ്ങൾ എടുത്തണിഞ്ഞ്
സൌപർണ്ണികയിലേയ്ക്ക് ആഴ്ന്നിറങ്ങി ഒഴുകുകയാണ്..
നിന്റെ അക്ഷരകുഞ്ഞുങ്ങളെ പ്രസവിയ്ക്കുവാൻ...