“പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ കവിത എഴുതിക്കൂട..
ചിത്തഭ്രമത്തിന്‍റെ ലക്ഷണങ്ങളാണത്രെ..
ദിക്കില്ലാതെ സഞ്ചരിച്ചാല്‍ ഗന്ധര്‍വ്വന്‍ പിടികൂടാനും മതി.
കവിതകളില്‍ ആസക്തിയുള്ള പെണ്‍കുട്ടികള്‍ക്ക് അത്തരം ബന്ധങ്ങളിലും താത്പര്യം കാണുമത്രെ..
ഒരു തരം ആരാധനാ മനോഭാവം.
അത്തരം വികാരങ്ങള്‍ക്ക് അമിതമായി അടിമപ്പെട്ടാലാണ്‍ പെണ്‍കുട്ടികളുടെ മുഖത്ത് മുഖകുരുക്കള്‍ പൊട്ടി മുളയ്ക്കാ..
മോഹകുരുക്കള്‍ എന്നാണത്രെ ശരിയ്ക്കും പറയേണ്ടത്..
അവരുടെ മോഹങ്ങള്‍ മുന്‍ കൂട്ടി അറിയിയ്ക്കുന്ന ഒരു ദൂരക്കാഴ്ച്ച.
ഈ സമയത്ത് അവര്‍ക്ക് എന്തിനോടും ഭ്രമം തോന്നാം..
ഭംഗിയുള്ള വസ്തുക്കളോടും,ഭംഗിയുള്ള വാക്കുകളോടും, ഒരു പോലെ ആസക്തി തോന്നാം.
സുഗന്ധദ്രവ്യങ്ങള്‍ പൂശി സ്വയം അലങ്കരിച്ച് നടക്കാനുമുള്ള ത്വര കൂടാം..
അനുരാഗ ചേഷ്ടകളും, നുണക്കുഴികളും പ്രദര്‍ശന വസ്തുക്കളാകാം.”
“ഇത്തരം കൊള്ളരുതായ്മകള്ക്കൊന്നും കൂട്ടു നില്‍ക്കാതെ തറവാട്ടില്‍ പിറന്ന പെണ്‍കുട്ടിയാണെന്ന് വിളിച്ചു പറയിയ്ക്കുന്ന രീതിയിലുള്ള അടക്കവും ഒതുക്കവും പെരുമാറ്റങ്ങളും ശീലമാക്കാതിരുന്നാല്‍ ഒരു മോഹക്കുരു മതി എല്ലാം കളഞ്ഞ് കുളിയ്ക്കാന്‍..
ഒരു കുരു പൊട്ടിയ്ക്കാനായി കാണിയ്ക്കുന്ന കോപ്രാട്ടി മതി കുടുംബത്തിന്‍റെ അടിത്തറ ഇളക്കാന്‍..”
“മനസ്സിലായോ നിനക്ക്..”
“ഇപ്പോള്‍ സത്യസന്ധതയോടെ എല്ലാം തലയാട്ടി കേള്‍ക്കും..
ഒന്നും മറച്ചു വെയ്ക്കില്ലാന്ന് ഭഗവതിയെ തൊട്ട് സത്യം ചെയ്യും..
എന്നാലും കാണാം പാതിരായ്ക്ക് ജനല്‍ത്തിണ്ണയിന്മേല്‍ താടിയ്ക്ക് കൈയ്യും കൊടുത്തിരിയ്ക്കണതും, മഷിപ്പേന തപ്പി പുസ്തകത്തിനിടയില്‍ തിരുകുന്നതും..
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കകം നട്ടപ്പാതിരായ്ക്ക് വിടര്‍ന്ന കണ്ണുകളില്‍ നിന്നും നെഞ്ചില്‍ നിന്നും ചിറകടിച്ചിറങ്ങുന്നത്,
തലയില്‍ പൂ തിരുകി കൊടുത്തവനേയൊ, പുസ്തകത്താളുകള്‍ക്കുള്ളില്‍ മയിൽപ്പീലി തുണ്ട് ഒളിപ്പിച്ച് വെച്ചോടിയവനേയോ, അമ്പലമുറ്റത്ത് പ്രസാദം തട്ടിയെടുത്ത് കൊണ്ടോടിയവനേയൊ,ചാറ്റല്‍ മഴയില്‍ കൂടെ നനഞ്ഞവനേയൊ കുറിച്ചുള്ള ധീര പരാക്രമ ഓര്‍മ്മക്കുറിപ്പുകളായിരിയ്ക്കും.
നാല്‍ ചുവരുകള്‍ക്കുള്ളില്‍ നിന്ന് തലയിലൂടെ വെള്ളം പാര്‍ന്ന് ഒലിപ്പിയ്ക്കുമ്പോള്‍ അവളില്‍ നിന്ന് മൂളിപ്പാട്ടുകള്‍ ഉയര്‍ന്നാല്‍ നിശ്ചയം അവളില്‍ ഗന്ധര്‍വ്വന്‍ കേറിയിരിയ്ക്കുന്നു എന്ന്..
പിന്നെ ആ കണ്ണുകളില്‍ അദൃശ്യ നൃത്തങ്ങളും..അനുരാഗ പരവേശങ്ങളും..സാഹസ ഭാവങ്ങളും..അഭിനിവേശങ്ങളും.. അവനിലൂടെ അവളിലു കുടിയേറുകയായി..“
“പ്രേമത്തിന്‍റെ അപകട മേഖലയിലേയ്ക്ക് ഇറങ്ങി ചെല്ലരുത്..”..കര്‍ക്കശമായ സ്വരങ്ങളും താക്കീതുകളും..
നെഞ്ചിനകത്തെ പ്രേമ ഗീതങ്ങളെ നിശ്ശബ്ദമായി മൂളി തീര്‍ത്തു.
ബാലിശമെന്ന് പറഞ്ഞു പഠിപ്പിച്ചു തന്ന പ്രേമ വാക്യങ്ങള്‍ സ്വന്തം പേരില്‍ തപാലിലയച്ചു..
എന്‍റെ മോളെങ്കിലും അതിര്‍ വരമ്പുകള്‍ കടന്നില്ലല്ലോ..
മുതു മുത്തച്ഛന്‍ മുതല്‍ ഉണ്ണിയേട്ടന്‍ വരെ അഭിനന്ദിച്ചു..“
********************** *********************************** *************************
“രാവേറെ ആയിരിയ്ക്കുന്നു..
നിന്‍റെ ഭര്‍ത്താവ് കൂര്‍ക്കം വലിച്ചുറങ്ങുന്നു..ഈ അസമയത്ത് അടുക്കളയില്‍ എന്ത് ചെയ്യുകയാണ്‍ നീ..?
ഇരുട്ടിന്‍റെ മറയില്‍ നിന്ന് പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ അരികിലേയ്ക്ക് വന്നു..
“നിനക്കിപ്പോള്‍ ഏഴ് തികഞ്ഞു കാണും അല്ലേ..?
സകല ഞാഡി ഞരമ്പുകള്‍ക്കും വിശ്രമം ആവശ്യപ്പെടുന്ന ഘട്ടം..
ഇങ്ങനെ ഉറക്കമുളയ്ക്കുന്നത് നിന്‍റെ ആരോഗ്യത്തെ ബാധിയ്ക്കും
ഈശ്വരനെ ധ്യാനിച്ച് കണ്ണും പൂട്ടി ഉറങ്ങിക്കോളൂ..
പറയുന്നത് അനുസരിയ്ക്കു കുട്ടീ..
ങാ..ഇപ്പോഴാണ്‍ എന്‍റെ ശ്രദ്ധയില്‍ പെട്ടത്,
നിന്‍റെ നനുത്ത രോമങ്ങളുള്ള കവിളില്‍ ഒരു മുഖക്കുരു ഉയര്‍ന്നിട്ടുണ്ട്..
അത് നിന്നെ കൂടുതല്‍ സുന്ദരിയാക്കും പോലെയുണ്ട്..
നിന്‍റെ കൈ ഇടയ്ക്കിടെ അതിനെ തൊട്ട് തലോടുന്നത് നീ അറിയുന്നുണ്ടോ..
നിന്‍റെ നീണ്ട വിരല്‍ത്തുമ്പുകളിലെ നഖങ്ങള്‍ കൊണ്ടതിനെ പൊട്ടിച്ച് കളയാന്‍ നോക്കല്ലേ..
മരുന്ന് കടയില്‍ ലഭ്യമാകുന്ന ഏതെങ്കിലും മരുന്ന് പുരട്ടി നിര്‍വീര്യമാക്കു അതിനെ..”
നേര്‍ത്തു വന്ന ചിരി ഒരു പൊട്ടിച്ചിരിയിലേയ്ക്ക് വഴിമാറി..
“ഉം…ഇല്ല ഞാന് അടിത്തറ ഇളക്കില്ല..
പിന്നെ ഒരു കാര്യം…നീ ഇത്രയും സ്നേഹം പുരട്ടിയ വാക്കുകളാല്‍ എന്നോട് സംസാരിയ്ക്കരുത്..
അത് എന്നെ നിന്നിലേയ്ക്ക് അടുപ്പിയ്ക്കുവാനും, അനുസരിപ്പിയ്ക്കുവാനും പ്രേരണയാകും..
നീ അറിയുന്നില്ലേ…പുലരാന്‍ ഇനി നേരമേറെയില്ല..
എനിയ്ക്കിനി ഉറങ്ങാന്‍ എന്‍റെ കണ്ണുകളില്‍ ഉറക്കമില്ല..
ഇനിയുള്ള ദിനങ്ങള്‍ക്കായി ഞാന്‍ കണ്‍പ്പാര്‍ത്തിരിയ്ക്കുന്നത് ഈ വയറും..നീ കാണുന്ന മുഖക്കുരുവും കൊണ്ടു മാത്രം.
അതു പോട്ടെ…നീ പറയൂ..
ഇത്രയും നാള്‍ എവിടെയായിരുന്നു നീ..?
പണ്ടൊരിയ്ക്കല്‍ നിന്നെ എവിടേയൊ കണ്ട ഓര്‍മ്മയില്‍ ഞെട്ടി ഉണര്‍ന്നതാണ്‍ ഞാന്‍..
ഓര്‍ക്കുന്നോ നീ..
രാത്രി കാലങ്ങളിലും ആഹാരമായി ഞാന്‍ നെയ്യും പഞ്ചാരയും പുരട്ടിയ ചുരുള്‍ ദോശ കഴിയ്ക്കുമെന്ന് പറഞ്ഞത്..
അന്നേരം നിന്‍റെ കണ്ണുകള്‍ ചുവക്കുന്നത് ഞാന്‍ കണ്ടിരുന്നു..
അതെന്തിനാണെന്ന് എത്ര തവണ ചോദിച്ചിട്ടും നീ പറഞ്ഞില്ല..
‘എന്നെ കൊണ്ട് ഒന്നും പറയിയ്ക്കല്ലേ കുട്ടീ..‘
ഇതായിരുന്നു നിന്‍റെ മറുപടി.
‘ഇയാള്‍ക്ക് ദോശയും വേദനിയ്ക്കുന്ന ചിന്തയോ..?‘
ഞാന്‍ ആദ്യം അത്ഭുതപ്പെട്ടു..,പിന്നെ മൌനം പൂണ്ടു.
അതിനു ശേഷം ദോശയെ കുറിച്ച് ഞാന്‍ ഒന്നും തന്നെ ചൊദിയ്ക്കുകയുണ്ടായിട്ടില്ല..ഇല്ലേ..?
പക്ഷേ…നീ അറിയാത്ത ഒന്നുണ്ട്,
ഉരുകിയൊലിയ്ക്കുന്ന നെയ്യിലും പഞ്ചാരയിലും നിന്‍റെ വേദനയും ഉരുകിയൊഴുകുന്നത് ഞാന്‍ രുചിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ആരുമറിയാതെ ഞാന്‍ ആ പലഹാരം നീക്കി വെച്ചു.
കാലം പിന്നെയും ചുരുള്‍ ദോശയില്‍ എത്തിച്ചു.
ഒരുപാട് ചുരുള് ദോശകള്‍ പാത്രങ്ങളില്‍ വിളമ്പി..
പക്ഷേ ഒന്നു പോലും വായില്‍ വെയ്ക്കാന്‍ തോന്നിപ്പിച്ചിട്ടില്ല..“
“എന്തെന്നറിയില്ല, ഈ രാത്രി മുഴുവന്‍ എന്‍റെ ഹൃദയം തകരുന്നതായി തോന്നി..
ആ ഉരുകുന്ന നെയ്യും പഞ്ചാരയും എന്നെ ഓര്‍മ്മിപ്പിച്ചു… എന്‍റെ ഉറക്കം ഇല്ലാതാക്കി.
ഇത്രയും നാള്‍ എനിയ്ക്ക് മനസ്സിലാക്കി തരാത്ത ആ പൊരുള്‍ ഈ അന്ധകാരം എനിയ്ക്ക് പറഞ്ഞു തരുമെന്ന് മനസ്സ് മന്ത്രിച്ചു..
ഗര്‍ഭിണികളുടെ ആശ ഈശ്വരന്‍ നടപ്പിലാക്കുമത്രെ..
എനിയ്ക്കാണെങ്കില്‍ നല്ല വിശപ്പുമുണ്ട്..
രണ്ട് ചുരുള്‍ ദോശ കഴിയ്ക്കുന്വാനുള്ള ആശയും പെരുത്തു വരുന്നു..
അതു പോട്ടെ…ഇനി നീ പറയൂ….നിനക്ക് സുഖമല്ലേ..?“
“ഉം…സുഖമാണ്..
എന്‍റെ മൂക്കിലും ഒരു മുഖക്കുരു മുളച്ചിരിയ്ക്കുന്നത് നീ കാണുന്നില്ലേ..
അന്നു മുതലുള്ള ആശയാണ്‍ നിന്നെയൊന്ന് കാണണമെന്ന്..
ഇനി ഞാന്‍ ഇറങ്ങട്ടെ,
ഞാന്‍ വന്നതിനെ കുറിച്ച് നീ ആരോടും പറയരുത്…പറയുമോ..?
അരുത് കേട്ടോ….നിന്‍റെ മുഖക്കുരു നീയായി പൊട്ടിയ്ക്കരുത്..
അത് തനിയെ ചുരുങ്ങി നിന്‍റെ മിനുത്ത കവിളില്‍ അലിഞ്ഞു ചേരട്ടെ..“
‘ഉം…ഇല്ല, ഞാന് ആരോടും പറയില്ല..
ഇനി എന്നാണ്‍ നമ്മള്‍ കാണുക..?‘
‘അറിഞ്ഞുകൂട…അതിന് വ്യക്തമായ ഉത്തരമില്ല..
ഒരു പക്ഷേ….നിനക്ക് ഇനിയും ചുരുള് ദോശ കഴിയ്ക്കാനുള്ള ആശ തോന്നുമ്പോഴായിരിയ്ക്കും..‘
‘വേണ്ട…ഞാനെന്‍റെ ആശ മാറ്റി വെച്ചു.
ഞാന്‍ ഉണര്‍ന്നപ്പോള്‍ എന്‍റെ ആശ വെറുമൊരു ദു:സ്വപ്നമായി മാറി കഴിഞ്ഞിരിയ്ക്കുന്നു..
നീ പോയി വരൂ…..ഞാന്‍ കാത്തിരിയ്ക്കാം…‘
ധൃതിയില്‍ ഉമ്മറവാതിലിന്‍റെ അഴികള്‍ നീക്കി കൊടുത്തു..
ആ പുഞ്ചിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ നേര്‍ത്തു നേര്‍ത്ത് അവ്യക്തതയിലേയ്ക്ക് നീങ്ങി കൊണ്ടിരിയ്ക്കുന്നത് നോക്കി നിന്നു ഞാന്…!