Friday, March 15, 2013

യാമം..!



പഴമയുടെ പ്രൌഢിയിൽ പണിതീർത്ത ‘മുംതാസ് ‘എന്ന മനോഹര  സൌധം ഇണക്കങ്ങളും പിണക്കങ്ങളും പൊട്ടിച്ചിരികളും കൊണ്ട് സജീവമായി  തുടങ്ങിയിരിക്കുന്നു..!

കിടപ്പറയിൽ തന്റെ പ്രിയതമ മുംതാസുമൊത്ത് സംഗീത സാഹിത്യ താത്പര്യങ്ങൾക്ക് ആഭിമുഖ്യം നൽകുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിൽ  ഹരം കൊള്ളുന്നു ദത്തത്രേയന്‍-

 “വെണ്ണക്കൽ വിസ്മയങ്ങളിൽ തെളിയുന്ന ഈ മന്ദിരത്തിന്റെ സൌന്ദര്യവും കൽച്ചുവരിൽ കൊത്തിവെച്ചിരിക്കുന്ന മുംതാസ്  എന്ന അക്ഷരങ്ങൾ മൊഴിയുന്ന സൌന്ദര്യവും കാഴ്ചവെക്കുന്നത് എന്റെ ഹൂറിയുടെ സൌന്ദര്യം മാത്രമാണ്..
 ഈ മണിമാളികയിലെ വലിയ മുറികളിൽ നിന്ന് മുന്നറിയിപ്പുകളില്ലാതെ ഉണരുന്ന മാസ്മരികത  സംഗീതമെന്ന വിസ്മയലോകത്തിന്റെ താളലയ ഭാവങ്ങളാണെന്ന്  ഞാനറിയിക്കാതെ തന്നെ  നീ അറിയുന്നില്ലേ മുംതാസ്..?
നിന്നെ പോലെ തന്നെ എനിക്ക് തുല്യ  പ്രാണനായ തംബുരുമൃദംഗം,ഘടം,വീണവയലിൻ എന്നിവ മുതാസില്‍ ‘അന്തസ്സോടെ പരിചയപ്പെടുത്തുന്ന വിസ്മയം കേരള സംഗീത ചക്രവർത്തി എന്നറിയപ്പെടുന്ന സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ പ്രതാപവും സംഗീതാത്മകമായ സിദ്ധിയെയുമാണെന്ന് നീയുംഅറിഞ്ഞു തുടങ്ങിയിരിക്കുന്നു..
  അഭിമാനവും സന്തോഷവും   ഒരു വയലിൻ കമ്പിയോടുള്ള പ്രിയം കണക്കെ എന്റെ നെഞ്ചിനകത്ത് നിനക്കായ് ചേര്‍ത്തുവെച്ചിട്ടുണ്ട് ഞാൻ..

ഈ വലിയ മുറികളിൽ അലങ്കാരങ്ങളായി നിരത്തിയിരിക്കുന്ന തബലയും,സിത്താറുംഹാർമോണിയവും തംബുരുവും  സംഗീതത്തിന്റെ ഒലികളാൽ ‘മുംതാസിന്റെ’ ചുവരുകളെ തട്ടിയുണർത്തിക്കൊണ്ടേയിരിക്കണം..

മുംതാസ് ‘ എന്നാൽ സംഗീതസാന്ദ്രമായിരിക്കണം..

 പശ്ചാത്തലമായി ഓരോ അറയിലും  നേർത്ത് ആലപിക്കുന്ന സ്വാതിതിരുനാൾ കീർത്തനങ്ങളിലൂടെ തെളിയുന്ന വികാരം പ്രണയത്തിന്റേതു മാത്രമായിരിക്കണം..!“

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ...

ജലജബന്ധുവുമിഹ ജലധിയിലണയുന്നൂ
മലയമാരുതമേറ്റു മമ മനമതിതരാംബത-
വിവശമായി സഖീ! അലര്‍ശരപരിതാപം

വളരുന്നു ഹൃദിമോഹം എന്നോമലേ
തളരുന്നു മമ ദേഹം കളമൊഴീ
കുസുമവാടികയത്തിലുളവായോ-
രളികുലാരവമതിഹ കേള്‍പ്പതു-
മധികമാധി നിദാനമയി സഖീ

അലര്‍ശരപരിതാപം ചൊല്‍‌വതി-
ന്നളിവേണി പണിബാലേ ബാലേ

ദത്തൻ ഒന്നു നിര്‍ത്തി...പിന്നെ അവളുടെ ചെവിയിൽ മൊഴിഞ്ഞു..
നീലോല്പലം പൂവാൽ അമ്പെയ്ത് കാമദേവനെനിക്ക് നൽകുന്ന വിരഹമെന്തെന്ന് എനിക്ക് അനുഭവിച്ചറിയുക കൂടിയാവില്ല പ്രിയേ..
നിന്നെ അറിയിക്കാനാവാത്ത വിധം അസഹനീയവുമായിരിക്കുമത്..

അസംതൃപ്തിയും പിടിവാശികളുമില്ലാതെ സ്നേഹസാന്ത്വനങ്ങളും പ്രണയലാളനകളും ആസ്വാദിക്കുന്ന മുതാസിന്റെ ലോലാക്ക് രോമാവൃതമല്ലാത്ത ദത്തന്റെ നെഞ്ചിൽ ഇടത്തേ കവിളിനോടൊപ്പം അമർന്നിണങ്ങുന്നത് അവന്റെ പ്രണയ ഇഷ്ടങ്ങളിലൊന്നായിരുന്നു..
 വലത്തേ ലോലാക്കിന്റെ മുത്തുമണികളെ താലോലിച്ച് മുംതാസുമായി സല്ലപിക്കുന്നത് പ്രണയ വിനോദവും..

പ്രണയാർദ്രമായ ആ നിമിഷങ്ങളിൽ മുംതാസിന്റെ കണ്ണുകളിൽ തെളിയുന്ന  ദൃശ്യം താജ്മഹലിന്റെ ഭംഗിയിൽ മനംകുളിർത്ത്  വീണ്ടുമതുപോലൊരു മന്ദിരം മറ്റാരും നിർമ്മിക്കരുതെന്ന ഉദ്ദേശ്യത്തോടെ താജ്മഹലിന്റെ മുഖ്യശില്പിയുടെ വലതു കൈ ഛേദിച്ച് അഭിമാനം കൊള്ളുന്ന മുഗൾ ചക്രവർത്തി ഷാജഹാനിൽ ആയിരിക്കും..

ദത്തന്റെ കണ്ണുകളിലെ അപ്പോഴത്തെ ആനന്ദമാണ് അവളുടെ മുഖത്ത് പടരുന്ന അമ്പിളി വെട്ടവും വിടരുന്ന അസർമുല്ല അഴകും..

ദത്തൻ എനിക്കായ് പണിതീർത്ത താജ്മഹൽ..
മുംതാസ് പ്രണയവശയായി അവനിലേക്ക് ചായുമ്പോൾ അവൻ സ്വാതിതിരുനാൾ കീർത്തനങ്ങളുടെ പശ്ചാതലത്തിൽ മയങ്ങുകയായിരിക്കും..

മുംതാസ് ‘എന്ന പ്രണയ മാളികക്ക് വളരെ പരിചിതമായിക്കൊണ്ടിരിക്കുന്നു ഈ പ്രണയ ദൃശ്യങ്ങൾ..!

ദത്തന്റെ നേര്ത്ത സ്വരം അറിയാതെ ഉയരങ്ങളിലെത്തിത്തുടങ്ങിയിരിക്കുന്നു..

മനസ്സേ..നീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ..

 തീവ്രമോടെ നീ ദർശനം നടത്തിയാൽ കരുണാമയനായ അവിടന്ന് ജനനമരണ ദുഃഖങ്ങളാകുന്ന തൂക്കു കയറിൽ നിന്നും നിന്നെ രക്ഷിക്കും.
 കാശി വിശ്വനാഥന്റെ നഗരിയിൽ കൂടി പവിത്രമായ ഗംഗ പാലു പോലെ ഒഴുകുന്നു.അതിന്റെ തടങ്ങളിൽ സന്യാസി ശ്രേഷ്ഠന്മാർ  വസിക്കുന്നു.
 തിരുവുടലിൽ ഭസ്മം പൂശിയിരിക്കുന്നവനും കൈകളിൽ ത്രിശൂലവും സർപ്പ ശ്രേഷ്ഠനെ മാലയായും അർദ്ധാംഗിനിയായ പാർവ്വതിയേയും ധരിച്ചിരിക്കുന്നവനും ത്രിലോകനാഥനുമായ മഹേശനെ ദർശിക്കൂ..
 മനസ്സേനീ കമലനയനനായ ശ്രീ പദ്മനാഭനേയും ത്രിനേത്രനായ മഹേശനേയും ഭജിക്കൂ..
ഈ രണ്ടു മംഗള രൂപങ്ങളും അനശ്വരങ്ങളാണു.. “

മുംതാസ്  കണ്ണുകളുയര്ത്തി ദത്തനെ തറച്ച് നോക്കി..

സ്വർഗ്ഗതുല്യ നിമിഷങ്ങളെ കെട്ടണക്കുവാൻ നിനക്ക് അവകാശമില്ല ദത്താ..”

മുംതാസ് ഈർഷ്യയോടവന്റെ മാറിൽനിന്നുയർന്ന് നിമിഷ വേഗതയിൽ ഇടത്തേ ലോലാക്ക് വലിച്ചൂരി ദൂരേയ്ക്കെറിഞ്ഞു..

വയലിന്റെ നേർത്ത പശ്ചാത്തലത്തിൽ ലയിച്ചു കൊണ്ടിരിക്കുന്ന പല്ലവിയുടെ മറവിൽ നീയെന്റെ വിശ്വാസങ്ങളേയും മാതാപിതാക്കളേയും അവഗണിക്കണമെന്ന തീർപ്പ് അടിച്ചേൽപ്പിക്കുകയാണ്..“

നന്ദി കെട്ടവളേ, വൃത്തികെട്ട മൃഗമേ.. ഇറങ്ങിപ്പോ നീയവന്റെ കൂടെ “എന്നെന്റെ പിതാവ് അലറിവിളിക്കുമ്പോഴും ,
അദ്ദേഹം മരണശയ്യയിലാണെന്ന വാർത്തയറിഞ്ഞ് ദുഃഖിച്ചപ്പോഴും ,
അദ്ദേഹത്തെ കാണരുതെന്ന വിലക്ക് കൽപ്പിച്ചിട്ടുണ്ടെന്ന അറിയിപ്പ് കിട്ടിയപ്പോഴും,
ഞാനദ്ദേഹത്തിനു വേണ്ടി  അഞ്ചുനേരം ദുആ ചെയ്ത്  എന്‍റെ വിശ്വാസങ്ങളെ ഈ നാളുകളത്രയും  നിലനിർത്തി കൊണ്ടുപോന്നത് ‘മുംതാസ് ‘അറകളിൽനിന്നുകൊണ്ടു  തന്നെയാണെന്ന വസ്തുത നീ മറന്നു പോകുന്നുവോ..??

എനിക്ക് നിയന്ത്രിക്കാനാവുന്നില്ല ആത്മരോഷം..

നീയും നിന്റെ സംഗീതോപരണങ്ങളും കേൾക്കേ..സ്വാതിതിരുനാൾ കീർത്തനങ്ങൾക്ക് സാക്ഷിയായ്  ഞാൻ പറയുന്നൂ....
മുംതാസിന്റെ ജന്മം ദത്തനുവേണ്ടി നൽകിയിരിക്കുന്ന സത്യത്തിന്മേൽ,

ആഡംബരങ്ങളിലൂടേയും സൃഷ്ടി കൌശലങ്ങളിലൂടേയും രൂപകല്പന നൽകി നിർമ്മിച്ചിരിക്കുന്ന ‘മുംതാസ് ‘ എന്ന ഈ സ്വർഗ്ഗ സൌധത്തിന്റെ കാവൽക്കാരിയൊ ദാസിയൊ ആയി ഇനിയുള്ള കാലം ഞാൻ ആസ്വാദ്യമാക്കുമെന്ന് തീർച്ച..
മുംതാസിന്റെ‘ അറകളിൽനിന്നുയരുന്ന സപ്തസ്വരങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ ഒഴുക്കുകളിൽ നിന്നും..

 പ്രസിദ്ധിയുടെ വെട്ടങ്ങളിൽ നിന്നും കരപറ്റി മാളികബീവിയാകാൻ കൊതിക്കുന്ന എന്നെ നീ ഇനിയും സംഗീത സാഗരപ്രപഞ്ചത്തിലേക്ക് മുക്കിത്താഴ്ത്തരുത്..
പ്രണയാർദ്രനിമിഷങ്ങളിൽ പോലും നിന്റെ ചെവിയിൽ പാടാനുള്ള ധൈര്യം പോലുമില്ലാത്ത ഞാനെന്റെ ദത്തന്റെ  കഴിവിൽ അഭിമാനിക്കുകയും ആനന്ദിക്കുകയും ചെയ്യുന്നതോടൊപ്പം ലോകരെ കൊണ്ടത് ചെയ്യിക്കുവാനായി അഞ്ചുനേരം ദുആ ചെയ്യുന്നതും എന്റെ ദൌത്യമായി സ്വീകരിച്ചിരിക്കുന്നു.
ഞാൻ മുട്ടുകുത്തി നെറ്റി തടവുന്ന ആ പട്ട് വിരിപ്പ് എന്റെ പ്രണയ പ്രതീകമായി കണക്കാക്കുന്നു എന്നു കൂടി മനസ്സിലാക്കുക എന്റെ ഖൽബേ..!”

ആദ്യമായി മുംതാസിൽ പ്രകടമായ വാക്കുകളിലെ തീക്ഷ്ണത ദത്തനെ നിശ്ശബ്ദനാക്കി..

ആ നിശ്ശബ്ദതയെ മുംതാസ് തൊട്ടറിഞ്ഞത് ജീവിതകാലമത്രയും അനുഭവിക്കാവുന്ന വിരഹമായിട്ടായിരുന്നു.
ബോധം വീണ്ടുകിട്ടിയവളെ പോലെ മുംതസ് പിറുപിറുത്തു,

പാപം..പാപം..മാപ്പില്ലാത്ത പാപം..
ഒരിക്കൽ ഹജ്ജിനു പോയാൽ തീരുമോ ആഴത്തിൽ മുറിവേറ്റ ഈ മനോവേദനയും ചിന്തയും..?

ഏതോ ഒരു പ്രണയ യാമത്തിൽ ദത്തന്റെ വിരലുകൾ ലോലാക്കുകളെ താലോലിക്കുമ്പോൾ താൻ ഓർമ്മിപ്പിച്ചിരുന്നു,,
ആ പുണ്യസ്ഥലം പ്രദക്ഷണം വെക്കുന്നതിനെ കുറിച്ചുംഹജരെ ആസ് വാദ് ‘ എന്ന കരിങ്കൽത്തറയെ ചുംബിക്കുന്ന അവസരത്തെ കുറിച്ചും..
പാപാത്മക്കളുടെ പാപം സ്വയം ഏറ്റെടുക്കുന്നതിനാലാണത്രെ ആ കല്ലിനു കറുത്ത നിറം കൈവന്നത്..
ഹജ്ജെന്ന പുണ്യകർമ്മത്തിനു ശേഷം ദത്തന്റെ ബീവി എന്ന നാമത്തിനപ്പുറം ഹജ്ജുമ്മ എന്നു കൂടി കൂട്ടിചേർക്കപ്പെടുമെന്ന്  അറിയിച്ച് ആ നെഞ്ചിൽ ലോലാക്കിന്റെ മുത്തുമണികളമർത്തി പൊട്ടിച്ചിരിക്കുമ്പോഴത്തെ ദത്തന്റെ ഭാവഭേദങ്ങൾ എന്താണെന്ന് അറിയുവാൻ പോലും താൻ
മെനക്കെട്ടിരുന്നില്ല..
ഒരിക്കൽപോലും താനത് ശ്രദ്ധിച്ചിട്ടുപോലുമില്ല,,“

എങ്കിലും യാദൃച്ഛികതയിൽ സംഭവിച്ച നാക്കിന്റെ പിഴവ് ക്ഷമിയ്ക്കാ..

ചെങ്കൽ നിറം തിളങ്ങുന്ന മാർബിൾതറയിൽ കമിഴ്ന്നു കിടന്ന് ചിത്രപ്പണികളുള്ള കട്ടിലിന്റെ ചുവട്ടിൽ നിന്ന് മുംതാസ് ഇടത്തേ ലോലാക്ക് തിരഞ്ഞെടുത്ത് വീണ്ടുമവന്റെ മാറിൽ അമരുമ്പോൾ അവനറിഞ്ഞു,
ലോലാക്കിൽ നിന്ന് രണ്ട് മണിമുത്തുകൾ നഷ്ടമായിരിക്കുന്നു!

ആ രാവ് സംഗീത വിസ്മയലോകത്തേക്ക് വീണ്ടും നീങ്ങിക്കൊണ്ടിരിക്കുന്നത് അവരറിഞ്ഞു..

അവൾ അവനുവേണ്ടി മാത്രമായ് പണിതീർത്ത സംഗീതോപരണമാണെന്നു പോലും അവനു തോന്നി..
അവന്റെ ഘനഗാംഭീര്യമാർന്ന സ്വരം അറക്കുള്ളിൽ വീണ്ടും മുഴങ്ങി..
അവനിലേക്ക് ഒഴുകിചേർന്നലിയാനുള്ള പ്രേരകമാകും ഓരോ പല്ലവിയും..

ദത്തൻ അവളെയുർത്തി മയിലിന്റെ തലയുള്ള കട്ടിലിന്റെ തലഭാഗത്തേക്ക് ചാരിയിരുത്തി,
തന്റെ ആലാപനം ഉൾക്കൊള്ളുന്നതെന്തെന്ന് എന്നത്തേയും പോലെ അന്നും വാക്കുകളുടെ ധാരാളിത്തത്തിന്മേൽ പുലമ്പിക്കൊണ്ടിരുന്നു..

മനസ്സേനീ വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്ക് പോകൂ..”

ഈ വരികളിലിലൂടെ നീയെനിക്കുമേൽ അടിച്ചേൽപ്പികുന്ന ഉദ്ദേശ്യ ശുദ്ധികൂടി മനസ്സിലാക്കി തരു..”
മുംതാസ് നീണ്ടചുരുൾമുടി വാരിക്കെട്ടി ചുവരിനഭിമുഖം തിരിഞ്ഞു കിടന്ന്  വീണ്ടുംപ്രതിഷേധം പ്രകടിപ്പിച്ചു..

ർക്കാതെ ഉരുവിട്ട അനുപല്ലവികൾ അവളിലെ രൂപഭാവങ്ങൾക്ക് നൽകിയ സൌന്ദര്യം ആസ്വദിച്ച് ആ പൂമുഖം കൈകളിലെടുത്ത്  ദത്തൻ ആനന്ദിച്ചു..

മനസ്സേ !നീ കമലനയനനായ ശ്രീ പദ്മനാഭനേയും  ത്രിനേത്രനേയും ഭജിക്കൂ..“
ഈ രണ്ട് മംഗള രൂപങ്ങളും അനശ്വരങ്ങളാണു..
മുംതാസ്,നീ അറിയുന്നില്ലേ..?
ശ്രീ സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ സംഗീത വിസ്മയം എന്നെ ഉന്മാദനാക്കുന്നു..നിന്റെ സൌന്ദര്യവും രൂപഭംഗിയും ആ ആനന്ദത്തെ ഉയരങ്ങളിലെത്തിക്കുന്നു.. “

 മുംതാസ് അഹിഷ്ണുത പ്രകടിപ്പിച്ചു,

 “കിടപ്പറയിലെ ശബ്ദാഘോഷങ്ങൾ ഞാൻ ആസ്വദിക്കുന്നില്ല ദത്തൻ,
അനശ്വരതയുടെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി’ എന്ന് ടാഗോർ വിശേഷിപ്പിക്കുന്ന വെണ്ണക്കൽ ശില്പം ..
അനശ്വര പ്രണയത്തിന്റെ പ്രതീകമായ സ്മാരക മന്ദിരം..
അവിടം സന്ദർശിക്കുന്നതിനും അപ്പുറത്തെവിടെയോ ആണെനിക്ക് കാശിസന്ദർശനം എന്ന് നീ മനസ്സിലാക്കാത്തതെന്തേ..?"

 ഐശ്വര്യമുള്ള കുടുംബ സ്ത്രീകൾ പതിയുടെ ഇഷ്ടത്തിനു മുന്‍തൂക്കം നൽകും..
സ്നേഹത്തിനു ക്ഷമയുടെ സാന്നിദ്ധ്യം കൈവരും..
സ്വന്തം ഇഷ്ടങ്ങളെ നിസ്സാരമായും പതീദേവന്റെ ചെറിയ ആഗ്രഹങ്ങളെ പോലും വലുതുമായും കാണും..
ഞാനവ നിന്നിൽനിന്നും പ്രതീക്ഷിക്കുന്നു മുംതാസ്.. “
 ദത്തന്റെ സ്വരം നേർത്തിരുന്നു..

മുംതാസ് അമ്പരന്നു പോയി..

നമ്മുടെ പ്രണയത്തിന്മേൽ നാം കൽപ്പിച്ച സ്വാതന്ത്ര്യം ഇല്ലാതാക്കുന്നൊ നീ ദത്താ...?

അവൾ ഹൃദയം പൊട്ടി നിലവിളീച്ചു.
ഇവളെ എങ്ങനെ ആശ്വാസിപ്പിക്കും..?
ദത്തൻ പരിഭ്രമിച്ചു..”എന്റെ ഹൃദയമെടുത്ത് നിനക്ക് കാഴ്ച്ചവെക്കാനായിരുന്നെങ്കിൽ മുംതാസ്..‘

ദത്തൻ മനസ്വാസ്ഥ്യമില്ലാതെ കുഴങ്ങുന്നത് കണ്ടിട്ടും മുംതാസ് അവളിൽ തന്നെ തുടർന്നു...
പൊറുക്കാനാവുമായിരുന്നില്ല അവൾക്ക്...
ഒരു സ്നേഹവും ഇങ്ങനെ ഉപാധികളാൽ വിലപേശപ്പെടരുത്. 
അത് പൊറുക്കാൻ പറ്റാത്ത പാപമാണ്. ആ പാപത്തിന് എന്റെ ഹൃദയത്തെ ഞാൻ വിട്ട് കൊടുക്കില്ല. എല്ലാ നഷ്ടമാവാമെങ്കിലും എന്റെ ഏറ്റം വലിയ പ്രണയം എനിക്ക് കൂട്ടിരിക്കും. ഉറപ്പ്.
വലിയ ആകാശത്തേക്ക് അവൾ ഈറൻ കണ്ണുയർത്തി.

"മുംതാസ്....” മുറിഞ്ഞ വാക്കുകളില്‍ അവന്‍റെ സങ്കടം കടപുഴകുന്നതറിഞ്ഞു. അവളുടെ കൈകള്‍ തുറന്ന് അതിലേക്ക് അവന്‍റെ പെയ്യുന്ന കണ്ണുകള്‍ സമര്‍പ്പിച്ചു.

“പൊറുക്കണം എന്നോട്..... നിന്‍റെ പ്രണയം ഇല്ലെങ്കില്‍ പിന്നെ ഞാനെന്തിന്..? തെറ്റിപ്പോയല്ലൊ എനിക്ക്.. അരുതായിരുന്നു..”

ഒരു കുട്ടിയെ പൊലെ ദത്തന്‍ വിതുമ്പിക്കൊണ്ടിരുന്നു.

“പൊറുക്കണം എന്നോട്...”

എവിടെയോ ഒരു കുളിര്‍ തെന്നല്‍ വീശി. സുന്ദരമായ ഒരാകാശം അവള്‍ക്ക് മേലാപ്പ് തീര്‍ത്തു.
അവള്‍ ഒരു കുഞ്ഞിന്‍റെയെന്നപോലെ അവന്‍റെ മുഖം കോരിയെടുത്ത് അതിലേക്ക് പ്രണയം ചൊരിഞ്ഞുകൊണ്ടിരുന്നു. ദത്തന്‍റെ മിഴികള്‍ തുളുമ്പിക്കൊണ്ടേ ഇരുന്നു.

39 comments:

  1. ഇവിടെ വായന വേറെ ഒരു അനുഭവം ആവുന്നു മുംതാസ് എന്ന പ്രണയ ബിബത്തില്‍ തുടങ്ങി കാശി നാഥനും കാശി നാഥന്റെ നഗരവും കടന്നു വിശ്വാസ വെത്യാസങ്ങളെയും ജന്മം നല്‍കിയവരുടെ ശാപത്തേയും ജയിച്ചു നിലനിന്ന പ്രണയം മക്കയും ഹജ്ജും കഴിഞ്ഞാലും ഒരു മോക്ഷ പ്രാപ്തി യുടെ സാദ്യതയെ പ്പോലും സംശയിച്ചു മുന്നോട്ടു പോരുന്നു കഥ ഇവിടെ പ്രണയം സാക്ഷാല്‍ക്കരിക്കപെടുന്നു പക്ഷെ യാതാര്‍ത്ത്യത്തി ലേക്ക് പ്രണയം കടക്കുന്നില അല്ലെങ്കില്‍ മനസ്സ് പരിപൂര്‍ണമായി അങ്ങനെ ഒരു പ്രണയത്തെ ശീലിക്കാന്‍ തയ്യാറാവുന്നില്ല ... ആശംസകള്‍

    ReplyDelete
  2. ഒരു സ്നേഹവും ഉപാധികളാല്‍ വില പേശപ്പെടരുത്.

    അതുതന്നെയാണ് സന്ദേശം

    ReplyDelete
  3. പഴക്കമേറിയ ആ പ്രണയ കഥയുടെ മറ്റൊരു
    പര്യായം തനതായ ശൈലിയിൽ ടീച്ചർ ഇവിടെ
    പറഞ്ഞിരിക്കുന്നു.
    കൊള്ളാം ഇഷ്ടായി ടീച്ചറെ ഈ കഥയും
    എഴുതുക അറിയിക്കുക

    ReplyDelete
  4. അതെ, ഒരു സ്നേഹവും ഇങ്ങനെ ഉപാധികലാൽ വില പേശപ്പെടരുത്


    സുന്ദരമായി പറഞ്ഞു ടീച്ചറെ, ആശംസകള്

    ReplyDelete
  5. എല്ലാ ഹൃദയങ്ങളിലും കാല്പനിക പ്രണയഭാവങ്ങളുണർത്താൻ പര്യാപ്തമായ ആ സുന്ദര പ്രണയകഥ മറ്റൊരു ഭാവതലത്തിലേക്ക് പുതുക്കി പണിതിരിക്കുന്നു,അതീവ ഹൃദ്യമായി,മനോഹരമായി.
    സുന്ദരം ട്ടോ ടീച്ചറേ ഈ കാല്പനികപ്രണയം.
    ആശംസകൾ.

    ReplyDelete
  6. യഥാര്‍ഥ പ്രണയം ഒരിക്കലും ഉപാധികളാല്‍ വലയപ്പെട്ടതല്ല...
    ആ പഴയ പ്രണയ കഥ വീണ്ടും പറഞ്ഞപ്പോള്‍ അത് ഏതോക്കെ വഴിയിലൂടെ സഞ്ചരിച്ചു... നല്ലൊരു വായനാനുഭവം തന്നെ...

    ഒരു കാര്യം കൂടി ചോദിക്കട്ടെ, പ്രണയത്തിനു ഈ കല്പനികതയില്‍ നിന്ന് എന്നെങ്കിലും മുക്തയാകാന്‍ കഴിയുമോ?

    ReplyDelete
  7. ഉപാധികള്‍ വന്നാല്‍ സ്നേഹം തന്നെ ഇല്ലാതാകുന്നു.
    ഒന്നുകൂടി വായിക്കട്ടെ.
    ഒറ്റവായനയില്‍ കാണാത്ത എന്തോ ഒളിച്ചിരിക്കുന്നതായി തോന്നി.

    ReplyDelete
  8. നല്ല അവതരണം.നല്ല ഭാഷ.
    വിശ്വേശ്വര ദർശനത്തിനായി കാശിയിലേക്കോ ഹജ്ജെന്ന പുണ്യകർമ്മത്തിനു പുണ്യഭൂമിയിലേക്കോ പോകാന്‍ വേണ്ടിയാണ് വിശ്വാസങ്ങളെ നിലനിർത്തി കൊണ്ടുപോരുന്നതെന്ന ചിന്തിക്കുന്ന
    ഒരു മനസ്സ് എവിടെയൊക്കെയോ പിടിതരാതെ പോകുന്നുണ്ട്.
    പുതുമയുള്ള നിരീക്ഷണങ്ങളോടെ എഴുതപ്പെട്ടതിന്റെ മഹിമയായിരിക്കാം.കഥാപാത്രങ്ങളുടെ മനസ്സ് പിടിതരാത്ത ഒരു പക്ഷിയായി കഥയുടെ ആകാശത്തിലൂടെ പറന്നു പോവുകയാണ്.
    ഞാന്‍ അത് കൊച്ചുകണ്ണുകളില്‍ കണ്ടുനില്‍ക്കുന്നു.

    ReplyDelete
  9. അലര്‍ശര പരിതാപം മനുഷ്യരില്‍ എല്ലാം ഒരു പോലെ ..മതങ്ങള്‍,മതിലുകള്‍ ,ജാതികള്‍ ഒന്നും നോക്കാതെ ആര്‍ത്തലച്ചു പെയ്യുന്ന പ്രണയം ,,ചിന്തയില്‍ വായിച്ചിരുന്നു ..

    ReplyDelete
  10. പശ്ചാത്തലത്തിലെ നിറവും കളറും വായനയ്ക്ക് തടസ്സം സൃഷ്ടിക്കുന്നു. കഥ കൊള്ളാം. നല്ല അവതരണം

    ReplyDelete
  11. നിഗൂഡമായ ഒരു താഴ്വരയിൽ കൂടിയുള്ള സഞ്ചാരമായിരുന്നു ഈ വായന. ഇടയിൽ കുറെ വഴിപ്പൂക്കൾ കിട്ടി...
    തീർഥാടനത്തിൽ മനസ്സ് കെട്ടുപിണഞ്ഞു കഴിഞ്ഞാൽ പിന്നെ പ്രണയം അസഹ്യമായ ഒരു ഭാരമാണ്.. അത് താങ്കള് വ്യക്തമായി പറഞ്ഞിരിക്കുന്നു.
    വളരെ മനോഹരമായി ചില അടയാളങ്ങൾ ഉപയോഗിച്ചിരിക്കുന്നു താങ്കള് ഈ കഥയിൽ
    അഭിനന്ദനങ്ങൾ

    ReplyDelete
  12. ചിന്ത,പ്രമേയം ഒക്കെയും സുന്ദരം..
    ഭാഷ സംഗീതം പൊലെ മധുരതരം..!!
    ഇഷ്ടായി..

    ReplyDelete
  13. ഒരുപാട്‌ വളച്ചു കെട്ടൽ വായനയെ മടുപ്പിക്കുന്നുണ്ട്‌. നല്ല ആശയമെങ്കിലും പ്രണയത്തിന്റെ തീക്ഷണത വളച്ചുകെട്ടലിൽ നഷ്ടമാകുന്നു. പദസമ്പത്ത്‌ പ്രകടിപ്പിക്കുക എന്നതാണ്‌ സാഹിത്യമെന്ന് ഞാനും ഒരിക്കൽ അന്ധമായി വിശ്വസിച്ചിരുന്നു. പക്ഷെ ഇന്നതില്ല. വർഷിണിക്ക്‌ എത്രയോ മനോഹരമായി എഴുതാൻ കഴിയും. എഴുത്തുകാരിക്ക്‌ എല്ലാവിധ ആശംസകളും..

    ReplyDelete
  14. ശുഭദിനം പ്രിയരേ..
    സ്നേഹവും നന്ദിയും അറിയിക്കട്ടെ വിലപ്പെട്ട അഭിപ്രായങ്ങൾക്ക്‌..
    ഉപാധികളാൽ കെട്ടുപിണയുന്ന സ്നേഹം പലപ്പോഴും അന്യോന്യം ശിക്ഷിക്കലാവാം..
    സ്നേഹ ബന്ധങ്ങൾ തിക്കുമുട്ടലുകളാവാതിരിക്കാൻ പ്രാർത്ഥനകൾ..!

    ്‌ ജെഫു - സാഹിത്യമെന്നാൽ പദസമ്പത്ത്‌ പ്രദർശനമാണെന്ന് ഞാനും വിശ്വസിക്കുന്നില്ല..
    എന്നാൽ കഥാവിഷയത്തിനു അനുയോജ്യമായ ചേരുവകൾ നൽകണമെന്ന് വിശ്വസിക്കുന്നു ഞാൻ..
    ഇവിടെ കൂടുതൽ വായിക്കപ്പെടുന്ന പദസമ്പത്ത്‌ സ്വാതി തിരുന്നാൾ കീർത്തനവും, വരികളുടെ അർത്ഥവുമാണെന്ന് മനസ്സിലാകുമല്ലൊ..
    അവയെ മാറ്റി നിർത്തിയാൽ ഞാൻ വെറുമൊരു സാധാരണക്കാരി തന്നെ..
    വിരസതയുള്ള വായന നൽകിയെങ്കിൽ ക്ഷമിക്കൂ..നന്ദി.

    ്കുസുമം - തീർച്ചയായും സമയം പോലെ മാറ്റാം..നന്ദി ട്ടൊ..!

    ReplyDelete
  15. ധർമ്മാർത്ഥകാമമോക്ഷങ്ങളായ പുരുഷാർത്ഥവഴികളിൽ ഗൃഹസ്ഥാശ്രമകാലം അർത്ഥകാമങ്ങളുടേതാണ്. സർവ്വവും ത്യജിക്കുന്ന വാനപ്രസ്ഥാശ്രമത്തിലെ മോക്ഷവഴികളെക്കുറിച്ച് സ്വാതിതിരുനാളിന്റെ സൃംഗാരപദങ്ങൾ പാശ്ചാത്തലമൊരുക്കുന്ന അന്തരീക്ഷത്തിൽ ചിന്തിക്കുന്ന ദത്തത്രേയനെന്ന കഥാപാത്രം ഉത്തമപുരുഷ ലക്ഷണങ്ങളല്ല പ്രകടമാക്കുന്നത്. മോക്ഷമാർഗത്തിൽ ഗംഗയിൽ മുങ്ങി ഉയരുമ്പോൾ ദത്തന്റെ ചുണ്ടിലൊരു വിപ്രലംഭസൃംഗാരപദം തത്തിക്കളിക്കുന്നത് പോലും വായനയുടെ ഒരു ഘട്ടത്തിൽ ചിന്തിച്ചുപോയി... ഒരു പുരുഷൻ എന്ത് ആവരുത് എന്നതിന് നല്ല ഉദാഹരണമാണ് ഈ കഥാപാത്രം. എന്നാൽ ഉത്തമസ്ത്രീ എന്നതിന് നല്ല ഉദാഹരണമാണ് കഥയിലെ സ്ത്രീകഥാപാത്രം. രണ്ടുരീതിയിൽ ഇരു കഥാപാത്രങ്ങൾക്കും മിഴിവു നൽകാൻ കഥാകാരിക്ക് സാധ്യമായിട്ടുണ്ട്....

    കേവലമൊരു പ്രണയകഥയായി ഈ കഥ വായിക്കാനാവുന്നില്ല. പ്രണയകഥകളുടേതല്ലാത്തൊരു മാനം കഥയിൽ അറിയാനാവുന്നു.....

    'സ്വാതിതിരുനാൾ അദ്ദേഹത്തിന്റെ' തുടങ്ങിയ പ്രയോഗങ്ങളിൽ എന്തോ കുഴപ്പമുള്ളതുപോലെ തോന്നിയത് എന്റെ വായനയുടെ പരിമിതി കൊണ്ടാണെന്നു തോന്നുന്നു....

    ReplyDelete
  16. ആശംസകള്‍ വര്‍ഷിണി ....ഇപ്പോള്‍ ഇത്രമാത്രം . ശേഷം ഗൗരവ വായനയില്‍ കുറിച്ചിടാം .

    ReplyDelete
  17. ആദ്യഭാഗം കവിതപോലെ വായിച്ചു..
    കൊള്ളാമെടാ കഥ ഇഷ്ടായി !

    ReplyDelete


  18. നീളമുള്ള വരികള്‍ മുറിച്ച് എഴുതിയാല്‍ അത് വായനക്കാരന് കൂടുതല്‍ സൌകര്യവും ഓര്‍മ്മയില്‍ നില്‍ക്കുകയും ചെയ്യുമെന്ന് ഒരു പ്രഗത്ഭനായ കഥാകാരന്‍ ഉപദേശിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

    ReplyDelete
  19. കഥയില്‍ എന്നത്തേയും പോലെ കാല്‍പനിക ഭാവം ഉണ്ടെങ്കിലും എവിടെയോ അത് നഷ്ടപ്പെട്ടപോലെ തോന്നി എകിലും അവതരണം ഇഷ്ടമായി ഇനിയും തുടരട്ടെ ആശംസകള്‍

    ReplyDelete
  20. സംഗീതം പോലെ പ്രണയം.
    നീ എനിക്കായി പിറവി എടുത്ത
    സംഗീത ഉപകരണം ..ഒക്കെ
    ശരി ആണ് അല്ലെ ..

    എഴുത്ത് ഇഷ്ടം ആയി. മനസ്സ് ഇരുത്തി
    വായിക്കാൻ കഴിഞ്ഞില്ലെങ്കില് ശുദ്ധ
    സംഗീതം പോലെ ആസ്വാദനം വിഷമകരം
    തന്നെ..

    പക്ഷെ മുംതാസിനെ ഷാജഹാൻ അവരുടെ
    ഭര്ത്താവിനെ കൊന്നിട്ട് സ്വന്തം ആക്കിയതും
    പിന്നെ മുംതാസിന്റെ മരണത്തിനു ശേഷം
    മുംതാസിന്റെ സഹോദരിയെ വിവാഹം
    ചെയ്തതും സത്യം ആണെങ്കില ഷാജഹാന്റെ
    പ്രണയം 'എന്ത് ശരി' ആയിരുന്നു ???

    ReplyDelete
  21. നല്ല കഥക്കെന്റെ ആശംസകൾ.........ഇനിയും വരാം.

    ReplyDelete
  22. ദത്തനും , മുംതാസും ............
    പ്രണയത്തിന്റെ ഒരു മനസ്സും ഹൃദയവും .....
    വിശ്വാസ്സങ്ങളില്‍ രണ്ടു ധ്രുവങ്ങള്‍ .........
    പ്രണയപ്രതാപത്തിന്റെ ചരിത്രമെടുത്ത്
    നേരിന്റെ ഇന്നിലേക്ക് കൂട്ടിമുട്ടിച്ചു കൂട്ടുകാരീ .....!
    സംഗീതത്തിന്റെ ഉന്നതിയില്‍ സ്വയം മറന്ന്
    പ്രണയപരവശനായീ , ദൈവീകം എന്നതിനപ്പുറം
    പ്രണയത്തിന്റെ ഭക്തിയില്‍ സ്വയം മറന്ന്
    തന്റെ നേര്‍പാതിയിലേക്ക് തൊടുക്കുന്ന അസ്ത്രങ്ങള്‍ .......!
    പ്രണയത്തില്‍ സ്വാര്‍ത്ഥതയുടെ മുഖം വന്നണഞ്ഞാല്‍
    പിന്നേ സഹനമാണ് , ആര്‍ക്കോ എന്തിനോ വേണ്ടീ ..
    ദാമ്പത്യവും അതു തന്നെ , കുടുംബവും , കൂട്ടവും വിട്ട്
    തന്റെ വിശ്വാസ്സ പ്രമാണങ്ങളേ സംരക്ഷിക്കാം എന്ന വാക്ക്
    പ്രണയ്ത്തിന്റെ കൊടുമ്പിരി കൊണ്ട് നിമിഷത്തില്‍ സമ്മതിക്കുകയും
    പീനീടുള്ള യാത്രയില്‍ , അത് മുറുമുറുപ്പുകള്‍ക്കും , വേര്‍പിരിയലിനും
    കാരണമാകുകയും ചെയ്യുന്ന കാഴ്ചകള്‍ ഇന്നു അസാധരണമല്ല ...
    ദത്തന് കാശിയും , മുംതാസിന് മക്കയും , സ്വാസ്ത്ഥ്യമരുളട്ടെ ...
    ഇരുളിനേ കീറി മുറിക്കുവാന്‍ മനസ്സിലേ വിശ്വാസ്സങ്ങള്‍ക്കാകട്ടേ ..
    എന്തിനപ്പുറം പ്രണയമെന്ന ഒരൊറ്റ വികാരം അവര്‍ക്കിടയില്‍
    പൂമഴ തീര്‍ക്കട്ടേ , മതങ്ങള്‍ മനസ്സിനേ ഒറ്റപെടുതാതിരിക്കട്ടേ ..
    അവസ്സാന വരികള്‍ , പ്രതീക്ഷയുടെ മഴയാണ് .. ആ കൈകുമ്പിളില്‍
    ദത്തന്റെ മുഖം എന്നുമെന്നും പ്രണയമൊടെ നിറഞ്ഞു തുളുമ്പട്ടേ ...!
    സ്നേഹപൂര്‍വം ....... മഴ കൂട്ടുകാരീ .........

    ReplyDelete
  23. പ്രണയത്തിന്‍റെ തീക്ഷ്ണത അപാരം തന്നെ!
    ടീച്ചറുടെ തിളക്കമുള്ള വരികളില്‍ പ്രണയാര്‍ദ്രമായ മനസ്സുകളുടെ ആന്ദോളനം!!!
    ആശംസകള്‍

    ReplyDelete
  24. കൊണ്ടാടപ്പെട്ട പ്രണയ കഥയെ പുതിയ പ്രതലത്തിൽ പുനസൃഷ്ടിച്ചപ്പോൾ കവിത പോലൊരു കഥ പിറന്നു

    ReplyDelete
  25. ന്റെ തുടിപ്പും മിടിപ്പും..
    ന്റെ ശ്വാസ നിശ്വാസങ്ങളും..
    മണ്ണിനോടും മഴയോടും ചേർന്നലിഞ്ഞ്‌,
    ഓരോ അണുവിലുടേയും പടർന്നു കയറുന്നു..
    ആ ജീവനാണു ന്റെ സൃഷ്ടികൾ..
    സൂക്ഷ്മവായനയിലൂടെ അവയെ സ്വീകരിക്കുകയും പ്രോത്സാഹിപ്പികുകയും തിരുത്തുകയും ചെയ്യുന്ന ന്റെ പ്രിയർക്ക്‌ സ്നേഹം..നന്ദി..!

    ReplyDelete
  26. എന്നെപ്പോലെയുള്ള സാധാരണക്കാരനു ദഹിക്കാവുന്നതിലപ്പുറം വര്‍ഷിണിയുടെ രചനകള്‍ വലുതായിരിക്കുന്നു,പിന്നെ കുസുമം പറഞ്ഞ പോലെ വര്‍ണ്ണങ്ങള്‍ ഒന്നു കുറച്ചു വായനക്കു സുഖം പകര്‍ന്നാല്‍ നന്നായിരിക്കും.ആശംസകള്‍ നേര്‍ന്നു കൊണ്ട്.

    ReplyDelete
  27. വര്‍ഷിണിയുടെ ശൈലി ഞാനെന്നും ഇഷ്ട്ടപ്പെടുന്നു. പക്ഷെ ഇവിടെ ഏകാഗ്രതയോടെ വായിച്ചില്ലെങ്കില്‍ , പിടിവിട്ടുപോകുമ്പോലെ...അല്‍പ്പം കടുകട്ടിയാട്ടോ. ശരിയാണ് ഉപാധികളൊന്നും അടിച്ചേല്‍പ്പിക്കാത്ത പ്രണയമേ ശുഭപര്യവസായി ആകുകയുള്ളൂ...

    ReplyDelete
  28. പ്രേമസാന്ദ്രമായ ഈ കഥയുടെ ശൈലി തീർത്തും പുതിയതും അതുകൊണ്ട് തന്നെ എനിക്ക് അപരിചിതവുമാണ്. ദൈർഘ്യമേറിയതും വ്യംഗ്യമായതുമായ വാചകങ്ങൾ കഥപറച്ചിലിലെ ഭംഗിയെ വല്ലാതെ കരിച്ചുകളയുന്ന പോലെ! വരികളുടെ ലേ ഔട്ട് ശരിയാക്കിയാൽ വായന കൂടുതൽ എളുപ്പമാവും.

    ReplyDelete
  29. കലര്‍പ്പില്ലാതെ ഒഴുകട്ടെ പ്രണയത്തിന്‍ രാഗധാര...

    ഓരോ കഥയും വ്യത്യസ്തമായ അവതരണം കൊണ്ട് ശ്രദ്ധേയമാണ്.അഭിനന്ദനങ്ങള്‍ സുഹൃത്തേ...



    ReplyDelete
  30. പ്രണയ ചരിത്രത്തിലെ
    ഏടുകൾക്കുള്ളീൽ മറഞ്ഞിരുന്ന
    ദത്തനേയും ,മുംതാസിനേയും ശരിക്കും തൊട്ടറിയിച്ച കഥ..!

    ReplyDelete
  31. നന്ദി പ്രിയരേ....സ്നേഹം...!

    ReplyDelete
  32. ഉം, ഉം... ലൗ ജിഹാദനും ജിഹാദിയും.!

    ReplyDelete
  33. ഒറ്റവാക്കിൽ ഒരു മ്യൂസികൾ പ്രണയം . അതും ക്ലാസിക്കൽ .
    എപ്പോഴും ഒരു വിമർശന കോണിൽ നിന്നാണ് ഞാൻ വർഷിണി കഥകളെ സമീപ്പിക്കാറുള്ളത് . അപ്പോഴേ വായന പൂർണ്ണമാകാറും ഉള്ളൂ .
    എനിക്കീ കഥ ഇഷ്ടപ്പെട്ടു .
    അടുത്ത കാലത്ത് വിമർശിക്കപ്പെട്ട വർഷിണിയുടെ കഥകളിലെ ആ ദുർഗ്രാഹ്യത ഇവിടില്ല .
    സന്തോഷം

    ReplyDelete
  34. സംശുദ്ധ പ്രേമത്തിന് വേണ്ടി ഉപാധികളില്ലാതെ ദത്തനോടൊപ്പം ഇറങ്ങിത്തിരിച്ച മുംതാസിന്റെ മാനസിക വ്യാപാരങ്ങള്‍ അതീവ ഹൃദ്യമായി ലളിതമായ ഭാഷയില്‍ കുറിച്ച ഈ പ്രണയകാവ്യം നന്നായി.

    മുംതാസില്‍ ഉയരുന്ന സ്വാതി തിരുന്നാള്‍ കീര്‍ത്തന ശകലങ്ങള്‍ കഥ പറയുന്ന പശ്ചാത്തലത്തിന് അതര്‍ഹിക്കുന്ന മിഴിവ് നല്‍കി എന്നതാണ് സത്യം. ദത്തന്റെയും മുംതാസിന്റെയും കഥ ഇത്പോലെ ഒരു വ്യത്യസ്ത തലത്തില്‍ വായിക്കാന്‍ നല്‍കിയതിനു ആശംസകള്‍ ടീച്ചറെ...



    ReplyDelete
  35. സംഗീതവും സമര്‍പ്പണവും പ്രണയവും ഇഴചേര്‍ന്ന ഒരു കാവ്യശില്‍പം. പ്രണയവും പ്രണയസ്മാരകവും ഭക്തിയും അനുഷ്ടാനങ്ങളും അലിഞ്ഞുചേര്‍ന്നിരിക്കുന്നു.

    അങ്ങിങ്ങായി ചില വരികളിലെ ചില വാക്കുകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഭാവതീവ്രമാവുമായിരുന്നു എന്ന് തോന്നി. വാചകങ്ങള്‍ ചിലതെല്ലാം പൂര്‍ത്തീകരിക്കാതെ അവയുടെ ഭാവം മാത്രം സ്വാംശീകരിച്ച് വിടാമായിരുന്നു. പെട്ടെന്ന് തോന്നിയ ഒരുദാഹരണം - "ആദ്യമായി മുംതാസിൽ പ്രകടമായ വാക്കുകളിലെ തീഷ്ണത ദത്തനെ നിശ്ശബ്ദനാക്കി.." ഇവിടെ, - മുംതാസിൽ പ്രകടമായ വാക്കുകളില്‍ ആദ്യമായി തീക്ഷ്ണത... ദത്തന്‍ നിശ്ശബ്ദനായി.. എന്നായിരുന്നെങ്കില്‍ അല്പംകൂടി നന്നാവുമായിരുന്നു എന്ന് തോന്നി.

    ReplyDelete
  36. ഒരു പ്രണയ കഥക്കപ്പുറത്ത് കപട ആത്മീയതകളെ ചോദ്യം ചെയ്യപ്പെടുന്ന തോന്നലാണ് എനിക്കുണ്ടായത് . സംവേദനം അനായാസമല്ല ......... ആശംസകൾ . :D

    ReplyDelete
  37. nananyirikkunnu..
    i request you to join www.thalirkoottam.net

    ReplyDelete
  38. തെളിവൊന്നും അവശേഷിപ്പിക്കതെയുള്ള മനോഹരമായ ഒരു കൊലപാതകം . അതാണീ കഥ. ഊഹിക്കുവാന്‍ പോലും പുറത്തേക്കു നീളുന്ന തെളിവുകളോ ബിംബങ്ങളോ ഇല്ലാത്ത കഥ സുന്ദര ഭാഷയാല്‍ അലംകൃതം... എന്നിരുന്നാലും ആരെന്നറിയാത്ത സുന്ദരിയെ ഇഷ്ടപ്പെടുക നന്നല്ല ..!

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...