Monday, December 24, 2012

അതിശയപ്പൂവ്..*




നന്മയുടെ മാർത്തടം പിളർന്ന് ചോര നീരാക്കുന്ന മാധവിക്ക്‌ കൂരാകൂരിരുട്ടും പച്ചവെളിച്ചവും ,കടുത്ത വേനലും, തകർത്തു പെയ്യുന്ന വർഷവും താൻ ഒറ്റയ്ക്കല്ലെന്ന ആരവം തലക്കു ചുറ്റും തളം കെട്ടി നിർത്തി...

പുഞ്ചക്കോളുകൾ കൊയ്യാൻ അവൾ ഒറ്റയ്ക്ക് അക്കരെ വഞ്ചിയിൽ തുഴഞ്ഞ്‌
എത്തിപ്പെട്ടിരുന്നത്, താൻ തനിച്ചല്ല എന്ന വിശ്വാസവും..
ഭഗവതിയുമായുള്ള ഉറച്ച ഇടപെടുലുകളും  കൊണ്ടുമാത്രമാണ് ..
ചെളിയും ചേറും കാൽമുട്ടു വരെ മറച്ച്‌ വിത്ത്‌ വിതച്ചിരുന്നതും ആ ശക്തിയുടെ സാന്ത്വന സ്പർശങ്ങൾ തന്നെ തലോടുന്നുണ്ടെന്ന പിൻബലത്തിൽ തന്നെയായിരുന്നു..
കൊയ്യലും മെതിക്കലുകൾക്കുമപ്പുറം മണ്ണിനോടും കുടുംബത്തോടുമുള്ള അർപ്പണബോധം പത്തായപുരയിൽ കുമിഞ്ഞ നെല്ലിനെ അരിയാക്കി മാറ്റി.
അരിമണികളെ ഇടിച്ച്‌ വറുത്ത്‌ സ്റ്റീൽ അണ്ഡാവുകളിൽ തുണിക്കീറുകൾ കൊണ്ട്‌ വായ്ക്കെട്ടി ഭദ്രമാക്കി തന്റെ തൊഴിലിനെ വിനോദമാക്കി അവൾ  വളർത്തിയെടുത്തു.


കത്തിപ്പടരുന്ന സൗന്ദര്യം ഒന്നു കൊണ്ട്‌ മാത്രം ഒരു പെണ്ണിനും
കാര്യപ്രാപ്തിയുള്ളവളാവാനൊക്കത്തില്ല..
നല്ല ആരോഗ്യത്തോടൊപ്പം മുറിഞ്ഞും തെറിച്ചും പോവാതെ മാനം കാത്തു സൂക്ഷിക്കുവാനുള്ള ചങ്കൂറ്റവും തന്റേടവും വേണം.."

കരക്കാർക്ക്‌ മാധവി ഒരു അതിശയപ്പൂവായി മാറി..

അവൾ അവൾക്കു മൂത്ത രണ്ട്‌ സഹോദരികളുടെ മാത്രമല്ല അന്യ വീട്ടീന്ന് കയറി വന്ന നാത്തൂന്റേയും പ്രസവ ശുശ്രൂഷകൾക്ക് ഒരു കോട്ടവും തട്ടാതെ അതിന്‍റേതായ ചിട്ടകളിലല്ലേ ചെയ്തു പോന്നത്‌ ..

എത്ര തിരക്കുള്ള വേലായുധനും മാധവിയുടെ വിളിപ്പുറത്ത്‌ ഹാജർ..
പൂക്കുലകൾ വെട്ടി താഴെ വീണാൽ പിന്നെ മാധവി ആയിക്കൊള്ളും,
ഒരു തരി നാരോ കമ്പോ തൊണ്ടയിൽ തട്ടി പെണ്ണുങ്ങൾ തുപ്പി കളയാതിരിക്കാനായി അവൾ സ്വയം പൂക്കുല ഇടിച്ച്‌ അരച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി കുപ്പികളിൽ നിറച്ച്‌ പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളുടെ തലക്കാഭാഗത്ത്‌ നിരത്തുക മാത്രല്ല,
അവരുടെ തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന അദ്ധ്വാനവും  ചെയ്തു പോന്നു.

തുടുത്ത മുഖശ്രീലാവതി അങ്ങനെ പ്രവൃത്തി ഗുണം കൊണ്ടും കുടുംബക്കൂറു കൊണ്ടും നാട്ടാരുടെ മനസ്സുകളിൽ നിറമുള്ള അതിശയപ്പൂവിന്റെ ചിത്രമായി പൊടി പറ്റാതെ തിളങ്ങി കിടന്നു...!


ഏതു ദിശയിലും സഞ്ചരിക്കാൻ പ്രിയം കാണിക്കുന്ന താന്തോന്നിക്കാറ്റിനെ അനുകൂലിച്ച്‌ ഒറ്റയ്ക്ക്‌ തുഴഞ്ഞു പോയിക്കൊണ്ടിരുന്ന കളിവഞ്ചിക്ക്‌ ദിഗ്ഭ്രമം സംഭവിച്ചു..

വിളർച്ചയും തളർച്ചയും ബാധിച്ചു..

പവിത്രന്റെ കരുത്തേറിയ കൈത്തണ്ടകൾ തുഴകളായതിൽ പിന്നെയാണതെന്നും.. ഈ കളി വഞ്ചിയുടെ ഗതിയറ്റ്‌ വേലിയേറ്റങ്ങളിൽ ആഴ്ത്തി കൊണ്ടുപ്പോകുവാന്‍ ആ കൈകള്‍ക്ക് പങ്കുണ്ടെന്നും മാധവി അന്ധമായ്‌ വിശ്വസിച്ചു..


നന്മകൾ തോറ്റ്‌ പൊറുതികേടിന്റെ ദിനങ്ങൾ വഴിയൊരുങ്ങി തുടങ്ങിയെന്ന് ബോധ്യപ്പെട്ട അതിശയപ്പൂവ് ഇനിയുള്ള ദിനങ്ങൾ താൻ പണ്ടു പാടാൻ മറന്ന പാട്ടുകൾക്ക്‌ താളങ്ങൾ നൽകിയും,
തന്‍റെ ആളിക്കത്തുന്ന സൗന്ദര്യത്തിനു മാറ്റു കൂട്ടിയും,
ജ്വാലാമുഖിയായി ഉജ്ജ്വലിച്ചു നിൽക്കുവാനുമുള്ള തീരുമാനത്തിലെത്തി..

പവിത്രന്റെ അമ്മ കമലമ്മയുടെ നേരിയ തോതിലായിരുന്ന കലമ്പലുകൾ പുലമ്പലുകളായി ഉച്ഛത്തിൽ ഉയർന്നു തുടങ്ങി..

" അവൾക്കിപ്പോൾ ഒരു മുറം നെല്ല് ഏറ്റാൻ വയ്യാണ്ടായിരിക്കുന്നൂന്നു വെച്ചാൽ കഷ്ടം തന്നെ..
എന്തിന്, ഒരു കുടം വെള്ളം ഒക്കിൽ വെച്ചാൽ തേഞ്ഞു പോകും മട്ടിലാണു അവളുടെ കാട്ടിക്കൂട്ടലുകള്‍... ഒരുമ്പെട്ടോള്‍... 
സ്വന്തം വീട്ടിലും പറമ്പിലും പാടത്തും പണിയെടുത്ത്‌ തളർച്ച മാറ്റാനായിട്ടാ ഇങ്ങട്ട് കെട്ടിയെടുത്തിരിക്കണത്
ന്റേം ന്റെ കുട്ടീടേം സ്വൈര്യം കളയാനായിട്ട്‌ മൂധേവി.. "

അപ്പോഴത്തെ അവരുടെ ഭാവപ്രകടനങ്ങൾ മനുഷ്യസ്ത്രീകളുടെതല്ലെന്ന് മാധവി കൗതുകപൂർവ്വം നോക്കി കണ്ടു..

" മൂധേവി മഹാറാണീടെ എഴുന്നള്ളത്ത്‌ ഞങ്ങടെ കുലം മുടിക്കാനായിട്ടാ.."
കേൾവിക്കാർ സഹതാപം വെച്ച്‌ താടിയിൽ കൈകൊടുത്ത്‌ശ്ശോഎന്ന് ചുണ്ടുകൾ കൂർപ്പിച്ചാൽ കമലമ്മക്ക്‌ തൃപ്തിയാകും..
അന്നത്തെ തന്റെ ദിനം പൂർണ്ണമായെന്ന ആശ്വാസവും


വെളുത്ത്‌ മെലിഞ്ഞ നീളൻ കഴുത്തിലെ കറുത്ത ചരടിൽ കോർത്ത ആലില കൃഷ്ണനേയും തലോടി മാധവി പകൽ വെട്ടത്തിൽ അന്തിയാവോളം അങ്ങനേ കിടക്കും..

കടത്തു തോണിക്കു വേണ്ടി വിജനമായ നദിയോരത്ത്‌ സ്വർണ്ണ മരീചിക കൺക്കുളിർക്കെ കണ്ടാസ്വാദിക്കും..
ആകാശ തെളിമയിൽ സ്വർണ്ണം പടരുന്ന സന്ധ്യകളിൽ കടത്തു വള്ളവുമായി വരുന്ന ഒരു സുമുഖൻ..
എടുത്താൽ പൊങ്ങാത്ത ഇരുമ്പു പെട്ടിയും നിറഞ്ഞ അട്ടപ്പെട്ടികളുമായി കരയടുക്കുന്നവൻ..
അവനുമായുള്ള ലോകത്തില്‍  വൈക്കോലും ഓടുല്ലാത്ത കൂടാരത്തിൽ ചോറും കൂട്ടാനും വെച്ച്‌ സ്വന്തം കുഞ്ഞുങ്ങളെ ഊട്ടിയുറക്കി അന്തിമയക്കം..

സ്വപ്നങ്ങൾ വിതച്ച്‌ സമ്പത്ത്‌ കൊയ്യുന്ന സ്വപ്ന ഹൃദയത്തിലേക്കാണു പവിത്രൻ കയറിയിറങ്ങി മെതിച്ചതും വൈക്കോൽ കുണ്ടയിൽ തീയിടും പോലെ തീയിട്ട്ചാമ്പലാക്കിയതും..


സന്ധ്യ പുലർന്നാൽ കുഞ്ഞിനു ചോറൂട്ടി ഉറക്കിയ ശേഷം നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെ പോലെ നിലാവെട്ടത്തുള്ള ഉലാത്തലും ഒരു ശീലമാക്കി കഴിഞ്ഞു മാധവി..
പവിത്രൻ എത്താറായി എന്ന് ഉമ്മറത്തെ വട്ടസുപ്രനെ നോക്കി ബോധ്യപ്പെട്ടാൽ വീട്ടിന്നകത്ത്‌ ഓടികേറി മുറിയടച്ച്‌ മകനേയും വാരിപ്പിടിച്ച് കണ്ണിറുക്കി കിടക്കും..

" പെണ്ണ് ഇന്നും ചെക്കൻ വരുമ്പോഴേക്കും ഒറങ്ങാൻ കെടന്നു..
അവനു ലേശം വറ്റ് വെളമ്പി കൊടുത്താൽ മൂധേവീടെ വള ഊരി പോവോലോ.."
അപ്പുറത്ത്‌ കമലമ്മ കഥ പറച്ചിൽ തുടങ്ങും..

പവിത്രൻ എത്തിയെന്നത്തിന്റെ ആരവങ്ങളാണ്..

ഇനിയങ്ങോട്ട്‌ നെഞ്ചിടിപ്പിന്റെ പടപടപ്പ്‌ പാഞ്ഞു തുടങ്ങും..
പാപബോധം നെഞ്ചിലേറ്റി, ചുവരു തുരന്ന് വരുന്ന പവിത്രന്റെ മുഴക്കങ്ങളെ കാതോർത്ത്‌ മാധവി  തലകുമ്പിട്ട്‌ കിടക്കും..

" മകനിന്ന് അമ്മയുടെ മുറിയിൽ ചുരുളുമോ അതോ...
 ചേറു മണക്കുന്ന ഭാര്യയുടെ തുടിക്കുന്ന മാറിടവും,
വിശപ്പേറെ കണ്ടുറങ്ങിയിട്ടുള്ള ഒന്നു പെറ്റ ആലില വയറും,
എത്രയറിഞ്ഞാലും മതിവരാത്ത ഉടലിനേയും തേടി എത്തുമോ..?

പുതിയൊരു വിത്ത്‌ മുള പൊട്ടാതിരിക്കാനുള്ള ശ്രമങ്ങളിൽ രതി മനം പുരട്ടി തുടങ്ങിയിരിക്കുന്നു..
അയാളുടെ അടക്കാനാവാത്ത ആവേശം താങ്ങാനാവാത്ത ഭാരമായി അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു..
ഉറക്കത്തിനിടയില്‍ കുഞ്ഞിന്റെ കൈയ്യോ കാലോ തന്നെ വലിഞ്ഞു മുറുക്കിയാലും,
 ഒരിക്കലും സൂര്യവെളിച്ചം കടന്നു ചെല്ലാൻ ആഗ്രഹിക്കാത്ത അവളുടെ മനസ്സിനെ തട്ടിയുണർത്തിയ ഞെട്ടലുകള്‍ രാവിനു കാവലാളാക്കി..


നേരം പുലർന്നാൽ ഉടുതുണികൾ വാരിക്കെട്ടി കുളക്കടവിലേക്ക്‌ ഉത്സാഹിച്ച്‌ പോകുന്ന മാധവിയുടെ ഓരോ ചുവടിനേയും കമലമ്മ പ്രാകി..
" കുലം മുടിക്കാൻ ഒരുമ്പട്ടോള്..
പൊന്നും പണോം വേണ്ടോളം കൊണ്ടോന്നാളായ്ച്ചാലും സഹിക്കാൻ പറ്റാത്തത്ര തോന്നിവാസങ്ങളല്ലേ മൂധേവി ചെയ്തുകൂട്ടണത്‌..

മാധവിയുടെ ഓരോ ചലനവും കമലമ്മയിൽ അമർഷം ഉണ്ടാക്കി..
അതിനനുകൂലിച്ച്‌ ഇടതു കൈ ഉയർത്തി കാൽമുട്ടു മടക്കി പവിത്രൻ അരിശം പ്രകടിപ്പിച്ചു..

ഞാനൊന്നും കണ്ടില്ലാ കേട്ടില്ലാ മട്ടിൽ മകനെ ഊട്ടിയുറക്കി പവിത്രന്റെ രഹസ്യ പരസ്യ വേഴ്ച്ചകൾ വേലിക്കപ്പുറത്തു നിന്നും ശേഖരിച്ച് ഞെട്ടലുകളില്ലാത്ത പകലുകളെ ചേര്‍ത്തുവെച്ച്‌ മാധവി ദിനങ്ങൾ തള്ളി..


മറക്കാനും പൊറുക്കാനുമാവാത്ത വേലിയേറ്റങ്ങൾക്ക്‌ ഒരു അറുതിയില്ലേ..?

വാളും ചിലമ്പും വീശി ആളിക്കത്തുന്ന കണ്ണുകളോടെ ഉമ്മറപ്പടിയിൽ കമലമ്മ നാട്ടാർക്കു മുന്നിൽ കലി തുള്ളി..
 പുരികങ്ങളുയർത്തി മൂക്കു വികസിപ്പിച്ച്‌ എന്തിനും തയ്യാറായി പവിത്രൻ നെഞ്ചുവിരിച്ച് നിന്നു..
മകനെ ഒക്കത്തിരുത്തി  കാക്കയെ കാണിച്ച്  മാധവി അവനു മാമൂട്ടി..
രണ്ടര വർഷത്തെ തന്റെ ദാമ്പത്യ പരമ്പരകൾക്ക്‌ പരിഹാരം നിർദ്ദേശിക്കാനായി എത്തിയിരിക്കുന്ന തന്റെ കൂടപ്പിറപ്പുകളെ മാധവി കണ്ടില്ലെന്നു നടിച്ചു..

" അഹങ്കാരത്തിനു ജീവൻ വെച്ചവൾ, മാധവി അവർക്കും എതിരഭിപ്രായം ഇല്ല..കമലമ്മയുടെ പക്ഷം നോക്കി കൂടപ്പിറപ്പുകള്‍ അങ്ങോട്ട്‌ ചേർന്നു നിന്നു..

പഴികളും ശകാരങ്ങളും വാദ വിസ്താരങ്ങളും പകലിനെയുറക്കി നേരം ഇരുട്ടിച്ചു..

"ഇനി അവൾക്കു പറയാനുള്ളതു പറയട്ടെ.."
ചെറുതും വലുതുമായ കണ്ണുകൾ മാധവിയിലേക്ക്‌ തിരിഞ്ഞു..

" ന്റെ നയം ഞാൻ വ്യക്തമാക്കാം.."
മാധവിയുടെ ചുണ്ടുകളിലേക്ക്‌ഏവരുടേയും കണ്ണുകൾ തറച്ചു,

"ഈ വീട്ടിലെ സകലമാന പണികളെടുക്കാനും കെട്ട്യോന്റെ കൂടെ അന്തിയുറങ്ങാനും നിയ്ക്ക്‌ സമ്മതമാണ്..
പക്ഷേങ്കി ഒരു വ്യവസ്ഥയിന്മേല്‍..
നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.."


അമിട്ട്‌ പൊട്ടിത്തെറിക്കും പോലെ കൂട്ടംകൂടിയവരൊന്നു ഞെട്ടി..
പിന്നെ അന്യോന്യം അടക്കം പറഞ്ഞു,

" മിടുക്കി പെണ്ണു മുളച്ചു പൊങ്ങി വിഷവിത്തു പാകിയിരിക്കുന്നു..
നെല്ലിനും അരിക്കും വില കുറഞ്ഞത്‌ പെണ്ണു മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നൂ.."


കരക്കാരു മുറ്റം കാലിയാക്കി..
കൂടപ്പിറപ്പുകൾ തിരിച്ചു പോകുവാനുള്ള ബസ്സിന്റെ സമയം നോക്കി പടിയിറങ്ങി.
വീടിന്നകവും പുറവും ശുദ്ധി വരുത്താനായി കമലമ്മ കിണ്ടിയിൽ വെള്ളം നിറക്കാൻ കിണറ്റിന്‍ കരയിലേക്ക്‌ ആഞ്ഞു നടന്നു..
വിദേശം മണക്കുന്ന മാറുകൾക്കിടയിൽ അന്തിയുറങ്ങാൻ പുത്തനിട്ട്‌ പവിത്രനും ഇറങ്ങി..

വരണ്ട മണ്ണിനു പുതു വിത്തുകൾ പാകാനായി മാധവിയും പുറപ്പെട്ടു..
വേനലിൽ പടവെട്ടാനൊരുങ്ങുന്ന ഭടനായികയെ പോലെ..
പോർവിളി കാഹളം മുഴങ്ങി..
കനൽക്കാറ്റുകൾ വീശി..

തീക്കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു..!



**              **              **                   **

അതിശയപ്പൂവി'ന്റെ തുടർവായന ഇരിപ്പിടം വാരികയിൽ....
വായനയുടെ പുതുവഴികളുടെയും സാധ്യതകളുടെയും അന്വേഷണം ...നന്മകൾ നാടുനീങ്ങുംവിധം ...!

സ്നേഹം..ന്റ്റെ പ്രിയ സ്നേഹിതനു..ഗസല്‍..!

109 comments:

  1. "ഈ വീട്ടിലെ സകലമാന പണികളെടുക്കാനും കെട്ട്യോന്റെ കൂടെ അന്തിയുറങ്ങാനും നിയ്ക്ക്‌ സമ്മതമാണ്..
    പക്ഷേങ്കി ഒരു വ്യവസ്തയിന്മേല്‍..
    നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.."

    ഒരു അഭിപ്രായത്തിലെന്തിരിക്കുന്നു....! വായിക്കുന്നവന് അടുത്ത വരിയിൽ എന്തായിരിക്കും എന്ന ജിജ്ഞാസ ഉണ്ടാവണം... അത് ‘അതിശയപ്പൂവിൽ‘ ഉണ്ട്... സ്നേഹാശംസകൾ.....

    സസ്നേഹം
    അസിൻ....

    ReplyDelete
    Replies
    1. ആദ്യ വായനക്കും സന്തോഷം നല്‍കിയ അഭിപ്രായത്തിനും നന്ദി അസിന്‍..സ്നേഹം..!

      Delete
  2. മാധവിയെ ഇഷ്ട്ടായീട്ടോ .. പക്ഷെ ശമ്പളം കൊടുക്കാന്‍ പറ്റില്ല .. :D

    ReplyDelete
  3. അതിശയപ്പൂവിനെ കണ്ടു....

    വര്‍ഷിണിയുടെ കാവ്യാത്മകമായ ഭാഷയ്ക് ഇത്തിരി മൂര്‍ച്ചയുണ്ട് അതിശയപ്പൂവിനെക്കുറിച്ച് പറയുമ്പോള്‍..
    നന്നായിട്ടുണ്ട്..
    ആശംസകള്‍...

    ReplyDelete
  4. പറയേണ്ടത് പറയേണ്ടിടത്തു പറയുന്ന വ്യക്തിത്വങ്ങൾ...മാധവി മനസ്സിൽ മായാതെയുണ്ട്...ആശംസകൾ

    ReplyDelete
  5. ചില സംശയങ്ങൾ.. (മനസ്സിലാകാത്തത്)
    1- >>>>> "നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.." <<<< ഭാര്യ എന്ന ഉത്തരവാദിത്വം ഒരു ഉദ്യോഗമാണോ?
    2- >>>> തീക്കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു.. <<<< അതായത് മാധവി എന്ത് ചെയ്യാൻ പോകുന്നു എന്നാണ്?? "തുനിഞ്ഞിറങ്ങി" എന്നണോ??

    ReplyDelete
    Replies
    1. സ്നേഹം ഏട്ടാ...
      ഞാന്‍ നിങ്ങള്‍ക്ക് ഒരു കഥ നല്‍കുന്നു..
      അതിലെ ആശയങ്ങള്‍ ഞാന്‍ കാണുന്നതിനപ്പുറം ന്റ്റെ പ്രിയര്‍ മനസ്സിലാക്കുന്നു എന്നത് ന്റ്റെ സന്തോഷമാണ്‍...
      ഇവിടെ ഈ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഉത്തരം നല്‍കുന്നില്ലാ..
      വായന അപൂര്‍ണ്ണമാക്കി എന്ന ആക്ഷേപമുണ്ടെങ്കില്‍ ക്ഷമിക്കാ..!

      Delete
  6. ഇത്തവണ വളരെ ലളിതമാക്കി അവതരിപ്പിച്ചല്ലോ...
    ഭാര്യാ ഉദ്യോഗത്തിന് ശമ്പളം എന്നത് ഞാനും എഴുതാന്‍ നോക്കിയതാണ്.
    പക്ഷെ എങ്ങും എത്താതെ വരുന്നു.
    ഇവിടെ ഈ കഥയില്‍ മാധവിക്ക് ഇനി കൂലി വേണം എന്നാവശ്യപ്പെടാം.
    നന്നായി അവതരിപ്പിച്ചു.

    ഒരു നിയമമാകുമ്പോള്‍ അതില്‍ പലതും യോജിക്കാതെ വരുന്നു. ഇത് കഥയുടെ അഭിപ്രായമല്ല ട്ടോ.

    ReplyDelete
    Replies
    1. നന്ദി ഏട്ടാ..
      കൂലി എന്നതു തന്നെയാണ്‍ അവിടെ ഉപയോഗിക്കേണ്ട ശരിയായ് പദം എന്ന് ഞാന്‍ മനസ്സിലാക്കുന്നൂ...!

      Delete
  7. ബില്‍ അവതരിപ്പിച്ചുവല്ലോ!!!
    കാറും,കോളും കാണും
    നന്നായിരിക്കുന്നു പക്ഷെ ഭാഷയില്‍ ചിലയിടങ്ങളില്‍ കല്ലുകടി അനുഭവപ്പെടുന്നപോലെ.അതൊഴിവാക്കിയാല്‍ ആസ്വാദ്യകരമായ ശൈലി.
    ഐശ്വര്യവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി ഏട്ടാ...തീര്ച്ചയായും കൂടുതല്‍ ശ്രദ്ധിക്കാം..!

      Delete
  8. ഒന്ന് രണ്ട് സംശയങ്ങള്‍ ആദ്യം..

    അതിശയപ്പൂവ് എന്ന ടൈറ്റിലിന് ശേഷം ഒരു സ്റ്റാര്‍ ഇട്ടു കണ്ടു. അത് പ്രകാരം അതിന്റെ വിശദീകരണം നോക്കിയെങ്കിലും എവിടെയും കണ്ടില്ല.
    മറ്റൊന്ന് ചിലയിടങ്ങളില്‍ കൊട്ടേഷന്‍സ് ഇട്ട് കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. പക്ഷെ ആ കാര്യങ്ങള്‍ കഥാകൃത്ത് തന്നെ പറയുന്നതായാണ് ഫീല്‍ ചെയ്യുന്നത്. അതോ മറ്റാരെങ്കിലും പറയുന്നതാണൊ?

    ഇനി കഥയെ പറ്റിയുള്ള അഭിപ്രായം പറയാം. നിയ്ക്ക് ഭാര്യാ ഉദ്യോഗത്തിന് ശമ്പളം കിട്ടണം എന്ന് പറയുന്നിടത്ത് കഥ അവസാനിപ്പിക്കാമായിരുന്നു എന്ന് തോന്നി.

    ReplyDelete
    Replies
    1. ആ സ്റ്റാര്‍ ആശയകുഴപ്പത്തിലാകിയതില്‍ ക്ഷമ..ആ പേരിനോട് യോജിച്ച് പൂ പോലെ തോന്നിപ്പിക്കും സ്റ്റാര്‍ ഇട്ടൂന്നു മാത്രം.
      സംഭാഷണങ്ങള്‍ക്കാണ്‍ മനോരാജ് ഞാന്‍ ക്വട്ടേഷന്‍ കൊടുത്തത്..

      എനിക്ക് അതിനോട് യോജിപ്പില്ലായിരുന്നു..
      അവിടെയത് അവസാനിക്കുമ്പോള്‍ വായനക്കാര്‍ ദര്‍ശിക്കുന്ന ഒരു കാഴ്ച്ചയുണ്ട്..
      വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ നിന്നും പീഡനങ്ങള്‍ ഏറ്റുവാങ്ങി നില്‍ക്കുന്ന ഒരു സ്ത്രീയുട ചിത്രം..
      ആ ചിത്രം ഞാന്‍ ആഗ്രഹിക്കുന്നില്ല...!

      നന്ദി ട്ടൊ..!

      Delete
    2. 1. ആ സ്റ്റാര്‍ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് കഥക്ക് ആവശ്യമില്ല എങ്കില്‍ ഇനിയും അത് മാറ്റിയില്ല.

      2. സംഭാഷണങ്ങള്‍ക്കാണ് കൊട്ടേഷന്‍ ഇട്ടതെന്ന് എനിക്കും മനോജിനും ഉള്ള മറുപടികളില്‍ പറയുന്നുണ്ടെങ്കിലും താഴെ പറയുന്ന ഈ സംഭാഷണങ്ങള്‍ (ഒരു ഉദാഹരണം മാത്രം കോട്ട് ചെയ്യട്ടെ) കഥയില്‍ ആരു പറയുന്നു എന്ന് വ്യക്തമല്ല. കഥ വായിക്കുമ്പോള്‍ അത് കഥാകൃത്ത് പറയുന്നതായേ എന്റെ രണ്ടാം വായനയിലും ഫീല്‍ ചെയ്യുന്നുള്ളൂ.
      “കത്തിപ്പടരുന്ന സൗന്ദര്യം ഒന്നു കൊണ്ട്‌ മാത്രം ഒരു പെണ്ണിനും
      കാര്യപ്രാപ്തിയുള്ളവളാവാനൊക്കത്തില്ല..
      നല്ല ആരോഗ്യത്തോടൊപ്പം മുറിഞ്ഞും തെറിച്ചും പോവാതെ മാനം കാത്തു സൂക്ഷിക്കുവാനുള്ള ചങ്കൂറ്റവും തന്റേടവും വേണം.."

      3. ഇപ്പോള്‍ കഥക്കൊടുവില്‍ വര്‍ഷിണിയിലെ കഥാകാരി തുറന്ന് പറയുന്നതും അത് തന്നെയല്ലേ.. ( കരക്കാരു മുറ്റം കാലിയാക്കി..കൂടപ്പിറപ്പുകൾ തിരിച്ചു പോകുവാനുള്ള ബസ്സിന്റെ സമയം നോക്കി പടിയിറങ്ങി.വീടിന്നകവും പുറവും ശുദ്ധി വരുത്താനായി കമലമ്മ കിണ്ടിയിൽ വെള്ളം നിറക്കാൻ കിണറ്റിന്‍ കരയിലേക്ക്‌ ആഞ്ഞു നടന്നു..വിദേശം മണക്കുന്ന മാറുകൾക്കിടയിൽ അന്തിയുറങ്ങാൻ പുത്തനിട്ട്‌ പവിത്രനും ഇറങ്ങി..) ഒടുക്കം മാധവി എന്ത് ചെയ്യുന്നു എന്ന് കൂടെ പറഞ്ഞു വെച്ചു എന്ന് മാത്രം. ( വരണ്ട മണ്ണിനു പുതു വിത്തുകൾ പാകാനായി മാധവിയും പുറപ്പെട്ടു..വേനലിൽ പടവെട്ടാനൊരുങ്ങുന്ന ഭടനായികയെ പോലെ..)ഒ.കെ. അതെന്തായാലും കഥാകാരിയുടെ വിവേചനാധികാരം തന്നെ. അതില്‍ ഒരു അഭിപ്രായം പ്രകടിപ്പിച്ചു എന്ന് മാത്രം ടീച്ചറേ :)

      Delete
  9. Avatharanam manoharam
    Aashamsakal

    ReplyDelete
  10. കുടുംബം എന്ന സ്ഥാപനം കെട്ടുറപ്പോടെ നിലനിൽക്കുന്നതിന് അതിലെ അംഗങ്ങൾക്കിടയിലെ ചില വിട്ടുവീഴ്ചകളും, പരസ്പരമുള്ള ധാരണകളും പ്രധാനമാണ്. കുടുംബവ്യവസ്ഥയിലെ തന്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിന് കൂലി ആവശ്യപ്പെടുന്ന ഈ കഥയിലെ നായിക എന്റെ മനസ്സിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നു. നിരന്തരം നിഷേധങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട പുരുഷകഥാപാത്രമാവട്ടെ തന്നിലെ ചോതനകൾ സംതൃപ്തമാക്കുക എന്ന തികച്ചും ജൈവീകമായ ആവശ്യം നിറവേറ്റുന്നതിനായി മറ്റ് മാർഗങ്ങൾ തേടുന്നു....

    എഴുത്തുകാരി ഉദാത്തവ്യക്തിത്വത്തിനുടമയായ നായികയെ അവതരിപ്പിച്ചില്ല എന്നത് ഈ കഥയുടെ ന്യൂനതയാണെന്ന് എനിക്ക് അഭിപ്രായമില്ല. ഉദാത്ത വ്യക്തിത്വം എന്ന സങ്കൽപ്പം പോലും ആപേക്ഷികമാണ്. തന്റെ കഥാപാത്രത്തെ ഏതു രീതിയിൽ സൃഷ്ടിക്കണം എന്നുള്ളത് പൂർണമായും എഴുതുന്ന ആളുടെ താൽപ്പര്യമാണ്. മൂല്യബോധങ്ങളുടെ ഈ കുഴഞ്ഞുമറിയൽ കഥയിൽ സൃഷ്ടിച്ചിടത്ത് ടീച്ചറുടെ പ്രതിഭയുടെ തിളക്കം കാണാനാവുന്നു., എന്നാൽ...

    ടീച്ചറുടേതു മാത്രമായ കഥ പറച്ചിലിന്റെ സവിശേഷരീതി തിളങ്ങിനിൽക്കുമ്പോഴും കഥയിൽ ഒന്നുരണ്ടിടത്ത് നിഴലിക്കുന്ന ചില പ്രയോഗങ്ങൾ കഥക്ക് എന്തോ പോരായ്മ ഉള്ളതായി തോന്നിപ്പിച്ചത് എന്റെ വായനയുടെ പരിമിതി കൊണ്ടാണെന്നു തോന്നുന്നു....

    ReplyDelete
    Replies
    1. നന്ദി മാഷേ...എന്നത്തേയും പോലെയുള്ള സൂഷ്മ നിരീക്ഷ്ണത്തിനു..
      എഴുതുമ്പോഴും കഥ നിങ്ങളില്‍ എത്തിക്കുമ്പോഴും ഒരു അലസ ഭാവം ഞാന്‍ കാണിക്കാറുണ്ട്..
      ഒരു തരത്തിലത് ഞാന്‍ പെയ്തൊഴിഞ്ഞു എന്ന ആശ്വാസിക്കലാണത്..
      ആ നിമിഷങ്ങളില്‍ ഞാന്‍ വിട്ടു പോകുന്നതും മറ്റുമായ ചെറുതെങ്കിലും വലിയ കാര്യങ്ങളുണ്ട്..
      അത്തരം പ്രധാന വിഷയങ്ങളാണ്‍ മാഷ് ചൂണ്ടികാണിച്ചു തരുന്നത്..
      വാക്കുകളാല്‍ അറിയിക്കാനാവാത്ത സ്നേഹം..നന്ദി.

      Delete
  11. ഒരു കവിത പോലെ മനോഹരം...
    മഴക്കോളും മഴയും മഴയില്‍ കുതിര്‍ന്ന മണ്ണും മണ്ണില്‍ പുതഞ്ഞ മനുഷ്യരും കണ്‍മുന്നിലൂടെയെന്ന പോലെ കടന്നുപോയി.
    വായനക്കരനെ താനുദ്ദേശിച്ച തലത്തിലേക്ക് നിഷ്പ്രയാസം കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കുന്നുവെന്നതാണ് വര്‍ഷിണിയെഴുത്തിന്റെ പ്രത്യേകത. കേവലമൊരു ബ്ലോഗിലൊതുങ്ങേണ്ടതല്ല ഇവിടെയുള്ള രചനകള്‍. ആനുകാലികങ്ങളിലേക്കും മറ്റും അവയൊഴുകട്ടെ... അവ അച്ചടിമാധ്യമങ്ങളിലൂടെയെത്തി കൂടുതല്‍ വായനക്കാര്‍ക്ക് മഴനൂലുകളായ് പെയ്തിറങ്ങി കുളിരേകട്ടെ...! ആശംസകള്‍ ...

    ReplyDelete
    Replies
    1. സ്നേഹം റിയാസ്....ഒരുപാട് നന്ദി.

      Delete
  12. സുപ്രഭാതം പ്രിയരേ..
    ഏവർക്കും ന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ്‌ ആശംസകൾ...!

    മാധവിയെ അടുത്തറിയാൻ പെയ്തൊഴിയാൻ സന്ദർശിച്ച ന്റെ പ്രിയർക്ക്‌ നന്ദി..സ്നേഹം..!
    ഞാനിവിടെ നിശ്ശബ്ദയാണു..
    മാധവിയെ ശിക്ഷിക്കണോ രക്ഷിക്കണോ എന്നത്‌ നിങ്ങൾക്ക്‌ തീരുമാനിക്കാം..
    അവളെ ഞാൻ നിങ്ങൾക്ക്‌ വിട്ടു തന്നിരിക്കുന്നൂ..!

    മാധവി ഒരു കറുത്ത നിഴലായ്‌ ഭിത്തിയിൽ പതിക്കപ്പെടെണ്ടവളാണൊ...?

    " കുരിപ്പു പൊന്തിയതിനാൽ
    കടലിലേക്ക്‌ നടതള്ളിയ ദുരാത്മാക്കൾ
    ഉത്സവബലി കഴിഞ്ഞ്‌
    ഉദയം നോക്കി നടക്കുന്നു, "
    എത്ര പ്രസക്തമീ വരികൾ എന്നോർത്തു പോവുകയാണു..!

    ReplyDelete
  13. ടീച്ചറെ കൊള്ളാമല്ലോ, ഭാര്യാ ഉദ്യോഗത്തിന് ശമ്പളം മാധവിക്കു കൊടുത്തോട്ടെ, പക്ഷെ എന്നോട് ചോദിക്കരുത്, എനിക്കത്രയോക്കെയെ ഉള്ളൂ... :)

    " മിടുക്കി പെണ്ണു മുളച്ചു പൊങ്ങി വിഷവിത്തു പാകിയിരിക്കുന്നു..
    നെല്ലിനും അരിക്കും വില കുറഞ്ഞത്‌ പെണ്ണു മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നൂ.."

    മണ്ണിന്റെ ഗന്ധവും പെണ്ണിന്റെ മനസും കാലത്തിന്റെ പോക്കും നിറഞ്ഞു നിന്ന കഥ.... ആശംസകള് ടീച്ചറെ...

    ReplyDelete
  14. നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം..,.,ഇത് എല്ലാവരും ചോദിച്ചു തുടങ്ങിയാല്‍ ,.,.കാര്യം കുഴങ്ങുമല്ലോ ??? ,.,.നല്ല ആശയം അവതരണം ഇഷ്ടമായി നൂറുവട്ടം .,.,.,ആശംസകള്‍

    ReplyDelete
  15. "മാധവി അൽപ്പം കൂടി ക്ഷമിക്കൂ. കേന്ദ്രസർക്കാർ ബില്ല് കൊണ്ടുവരുന്നുണ്ട്!"

    മനോഹരമായ ഭാഷ. കഥയുടെ അന്ത്യം കൂലിചോദിക്കുന്നിടത്തായിരുന്നു കൂടുതൽ നന്നാവുക എന്ന് തോന്നുന്നു.

    പിന്നെ, "ഭടനായിക" എന്നത് ശരിയാണോ? പടനായകന്റെ സ്ത്രീലിംഗം പടനായികയല്ലേ?

    ReplyDelete
    Replies
    1. :)
      ശരിയാണു..ശമ്പളം എന്നത് കൂലി ആയിരുന്നെങ്കില്‍ അവള്‍ ചെയ്തു വന്നിരുന്ന വേലകള്‍ക്ക് യോജിക്കുമായിരുന്നു..നന്ദി ട്ടൊ.

      ഭടന്മാരെ നയിക്കുന്നവള്‍ എന്നു ഞാന്‍ ഉദ്ദേശിച്ചു..
      തെറ്റാണെങ്കില്‍ തീര്‍ച്ചയായും തിരുത്തും..!

      Delete
  16. ഭാര്യയാകും മുമ്പ് മാധവിക്കു തന്റേതായ വ്യക്തിത്വമുണ്ടായിരുന്നു. ഭാര്യ ഭോഗയന്ത്രവും മരുമകള്‍ വേലക്കാരിയും ആയി പരിണമിക്കുമ്പോള്‍ ഭര്‍തൃ വീട്ടില്‍ ജീവിതം എന്നത് വെറും തൊഴിലായി മാറുന്നു. തൊഴിലിനു കൂലി വേണം. മാധവി അതാവശ്യപ്പെടുന്നു. മിടുക്കിയായിരുന്ന അതിശയപ്പൂവ് നിഷേധിയായി മാറിയത് പെടുന്നനെ അല്ല. അത് വരികള്‍ക്കിടയില്‍ പറയുന്നു.

    മാധവി എന്ന കഥാപാത്രം നമുക്ക് അന്യമല്ല. ചിരപരിചിതയാണ്. പക്ഷെ ഇങ്ങിനെ പ്രതികരിക്കാറില്ലെന്നു മാത്രം.

    "നെല്ലിനും അരിക്കും വില കുറഞ്ഞത്‌ പെണ്ണ് മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു". ഒത്തിരി കഷ്ടപ്പെട്ടാലും പട്ടിണി കൂടാതെ കഴിയാലോ എന്നത് പറഞ്ഞു കേട്ട പഴയ മൊഴി.

    വേണ്ടത് പരിഗണനയാണ് . ഭാര്യ ഇണയാകണം, മരുമകള്‍ മകളാവണം, നാത്തൂന്‍ സഹോദരിയാവണം. അതെ അവള്‍ക്കു വേണ്ടു. അവള്‍ ജീവിക്കും സ്ത്രീയായി, അമ്മയായി, ആത്മാഭിമാനത്തോടെ. കഥ നല്‍കുന്നു നല്ല സന്ദേശം. വര്ഷിണിയുടെതായ അവതരണ മികവു കഥയ്ക്കുണ്ട്.

    ഒഴിവാക്കാമായിരുന്ന. അല്ലെങ്കില്‍ മിനുക്കി നന്നാക്കാമായിരുന്നു ചിലത് താഴെ.
    (താൻ ഒറ്റയ്ക്കല്ലെന്ന ആരവം തലക്കു ചുറ്റും തളം കെട്ടി നിർത്തി...
    കാറ്റിനെ അനുകൂലിച്ച്‌
    ഉജ്ജ്വലിച്ചു നിൽക്കുവാനുമുള്ള തീരുമാനത്തിലെത്തി..
    നിലാവത്ത്‌ അഴിച്ചു വിട്ട കോഴിയെ പോലെ നിലാവെട്ടത്തുള്ള ഉലാത്തലും
    ഞെട്ടലുകള്‍ രാവിനു കാവിലാളാക്കി..)

    ReplyDelete
    Replies
    1. നല്ല വായനക്ക് നന്ദി അറിയിക്കട്ടെ...
      അവകാശപ്പെടലുകളില്ല...അംഗീകാരം മാത്രം..
      കൂടുതല്‍ പറഞ്ഞ് ഗതി തിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല..

      തീര്‍ച്ചയായും ഞാന്‍ ശ്രദ്ധിക്കാം ട്ടൊ..മുകളില്‍ പറഞ്ഞ കാര്യങ്ങള്‍...നന്ദി.

      Delete
  17. അതിശയപ്പൂവ് ഗംബീരമായി ഒരു കുടുംബം എന്ന് പറയുന്നത് കുടുംബത്തിന്‍റെ നെടും തൂണ്‍ എന്ന് പറയുന്നത് കുടുംബത്തിലെ സ്ത്രീകള്‍ തന്നെ ആണ്. ആ സ്ത്രീക്ക് സ്ത്രീയുടെതായ സ്ഥാനവും പരിഗണനയും കൊടുത്തെ മതിയാകൂ അത് ശമ്പളം ആക്കി ചെരുതാക്കുന്നത് ശരി യല്ല

    ReplyDelete
  18. ആശയം നിറച്ച് നന്നായി എഴുതി,
    അതിശയം ഈ എഴുത്തിലെ കാവ്യാത്മകതയോടും
    ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ട്ടൊ...ഒരുപാട് സന്തോഷം.

      Delete
  19. "നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.."...:)
    ഇഷ്ടായി ഈ മാധവിയെ .. ക്രിസ്തുമസ് ആശംസകള്‍ !

    ReplyDelete
  20. അതിശയപ്പൂവ്‌ വായിച്ചു. കഥാകാരി ഉദ്ദേശിച്ച തലത്തിലുള്ള ഒരു വായന തന്നെ നടത്തി എന്ന് ആശ്വസിക്കുന്നു, വാക്കുകളില്‍ സംഗതി കുറെ ഒളിപ്പിച്ച്‌ വെച്ചതിനാല്‍ ധാരാളം അര്‍ത്ഥതലങ്ങള്‍ ഉണ്‌ടെന്ന് തോന്നുന്നു... പരസ്ത്രീ ബന്ധത്തില്‍ താല്‍പര്യമുള്ള ഭര്‍ത്താവിനോടൊത്ത്‌ ജീവിതം ചിലവഴിക്കാന്‍ ശമ്പളം തന്നെ വേണമെന്ന മാധവിയുടെ ഡിമാന്‌റ്‌ ഇന്നത്തെ പുരുഷ സമൂഹത്തിനെതിരെയുള്ള ഒരു മുന്നറിയിപ്പാണ്‌. :) ഭര്‍ത്താവിന്‌റെ വഴിയെ മാധവിയും അവസാനം പോകുന്നോ എന്നൊരു തോന്നല്‍ രചനയുടെ അവസാനം പങ്ക്‌ വെച്ചു. ആശംസകള്‍

    ReplyDelete
    Replies
    1. മൊഹീ...വളരെ സന്തൊഷം..
      കഥയുടെ ഒരു വശം നല്ല പോലെ മനസ്സിലാക്കിയിരിക്കുന്നു..
      മനസ്സിരുത്തി വായിച്ച അഭിപ്രായങ്ങള്‍ മൊഹിയില്‍ നിന്നും എപ്പൊഴും കിട്ടാറുണ്ട്..നന്ദി.

      Delete
  21. " വരണ്ട മണ്ണിനു പുതു വിത്തുകൾ പാകാനായി മാധവിയും പുറപ്പെട്ടു..
    വേനലിൽ പടവെട്ടാനൊരുങ്ങുന്ന ഭടനായികയെ പോലെ..
    പോർവിളി കാഹളം മുഴങ്ങി..
    കനൽക്കാറ്റുകൾ വീശി..

    തീക്കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു.."

    പുതിയ കാറ്റ്..പുതിയ മുദ്രാവാക്യങ്ങൾ...
    തീക്കളികൾ ആരംഭിക്കട്ടെ..
    വർഷിണിയ്ക്ക് മാത്രം എഴുതാൻ കഴിയുന്ന ഭാഷയിൽ പുതിയ ലോകത്തിന് ആഹ്വാനം..
    മനോഹരം, അനന്യം.

    ചില സംശയങ്ങളുണ്ട്.

    1. നന്മയുടെ മാർത്തടം പിളർന്ന് ചോര നീരാക്കുന്ന മാധവിക്ക്‌ കൂരാകൂരിരുട്ടും പച്ചവെളിച്ചവും ,കടുത്ത വേനലും, തകർത്തു പെയ്യുന്ന വർഷവും താൻ ഒറ്റയ്ക്കല്ലെന്ന ആരവം തലക്കു ചുറ്റും തളം കെട്ടി നിർത്തി...

    ഈ വാചകം കൊണ്ടുദ്ദേശിച്ചതെന്താണെന്ന് മനസ്സിലായില്ല.

    2. മനോരാജ് ചോദിച്ചതു തന്നെ. പലയിടത്തും ക്വട്ടേഷൻ ഇട്ടതിന്റെ ഉദ്ദേശം ?

    3. ഭടനായികയോ പടനായികയോ ശരി ? അതോ രണ്ടും ശരിയാണോ ?

    ടിച്ചർമാരോട് സംശയം ചോദിക്കാമല്ലൊ ? :)


    ReplyDelete
    Replies
    1. സുപ്രഭാതം മനോജ്..
      മഴയെ ഭയന്ന് പെയ്തൊഴിയാന്‍ വിട്ടകലുന്ന മനോജിനെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം...അഭിപ്രായത്തിനു നന്ദി, സ്നേഹം..!

      മനോജ് സംശയം പ്രകടിപ്പിച്ച കാര്യങ്ങളെ കുറിച്ച്..
      1.അതിശയപ്പൂവിന്‍റെ തുടക്കം വരികള്‍ .....
      ” നന്മയുടെ മാർത്തടം പിളർന്ന് ചോര നീരാക്കുന്ന മാധവിക്ക്‌ കൂരാകൂരിരുട്ടും പച്ചവെളിച്ചവും ,കടുത്ത വേനലും, തകർത്തു പെയ്യുന്ന വർഷവും താൻ ഒറ്റയ്ക്കല്ലെന്ന ആരവം തലക്കു ചുറ്റും തളം കെട്ടി നിർത്തി...“
      ഇങ്ങനെയെങ്കിലും തുടര്‍ന്നുള്ള വരികള്‍ പറയുന്നുണ്ട്,
      അവള്‍ തനിച്ച് വഞ്ചി തുഴഞ്ഞ് പുഞ്ച കൊയ്യാന്‍ പോകുന്നതും,കാര്യപ്രാപ്തിയൊടെ ചെയ്യുന്ന മറ്റു വേലകളെ കുറിച്ചും..
      സ്വയം കാര്യപ്രാപ്തിയുള്ള സ്ത്രീകള്‍ക്ക് ഒരുപാട് തിക്താനുഭവങ്ങള്‍ നേരിടേണ്ടി വരും എന്നത് യാഥാര്‍ത്ഥ്യമാണ്‍..
      അത്തരം തിക്താനുഭവങ്ങളില്‍ നിന്നും കരകയറി വരുന്നവള്‍ എന്നര്‍ത്ഥം കൽപ്പിച്ചാണു നന്മയുടെ മാര്‍ത്തടം പിളര്‍ന്ന് എന്നുകൊണ്ട് ഉദ്ദേശിച്ചത്..
      ഇരുട്ടെന്നൊ,പകലെന്നൊ,വേനലെന്നൊ ,മഴയെന്നൊ ഗൌനിക്കാതെയുള്ള അവളുടെ ചെയ്തികളുടെ അടിസ്ഥാനം “താന്‍ “ എന്ന തന്‍റേടവും ആത്മവിശ്വാസവും സ്വയം അലങ്കരിച്ചിരിക്കുന്നതിനാലാണ്‍ എന്നാണ്‍ തുടര്‍ന്നുള്ള വരികളിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്..

      2.ഒന്നു ശ്രദ്ധിച്ചു നോക്കൂ...സംഭാഷണങ്ങളാണ്‍ ഞാന്‍ ക്വട്ടേഷന്‍ ഇട്ടിരിക്കുന്നത്..

      3.ഭടന്മാരെ നയിക്കുന്നവള്‍ എന്നാണു ഞാന്‍ ഉദ്ദേശിച്ചത്..അങ്ങനെയൊരു വാക്കില്ലെന്ന് മറ്റു ചിലരും പറയുകയുണ്ടായി..
      പടയെ നയിക്കുന്നവളല്ല ഭടന്മാരെ നയിക്കുന്നവള്‍ എന്ന് ഉദ്ദേശിച്ചു..
      അങ്ങനെയൊരു വാക്ക് ഉപയോഗിക്കാന്‍ സാധ്യമല്ലെന്ന് അറിഞ്ഞാല്‍ തീര്‍ച്ചയായും ഞാനത് ഒഴിവാക്കുന്നതായിരിക്കും..
      നന്ദി ഒരുപാട്....
      പെയ്തൊഴിയാന്‍ വീണ്ടും സന്ദര്‍ശിക്കും എന്ന പ്രതീക്ഷയോടെ..
      സ്നേഹം..
      വര്‍ഷിണി.
      ടീച്ചറോടെന്നല്ല സംശയം വന്നാല്‍ ആരോടും ചോദ്യം ചോദിച്ചിരിക്കണം ട്ടൊ..!

      Delete
    2. 1.നന്മയുടെ മാർത്തടം പിളർന്ന്..എന്നു തുടങ്ങുമ്പോൾ, അത് നന്മയ്ക്ക് ദോഷം എന്ന അർത്ഥത്തിലല്ലെ വായിക്കപ്പെടുക വർഷിണീ ? അല്ലാതെ തിക്താനുഭവങ്ങളിൽ നിന്ന് കരകയറി വരുന്നവൾ എന്നർത്ഥം വരുമോ ? ( മാർത്തടം എന്നാൽ നന്മ എന്ന ധാരണയല്ലേ പൊതുവെ ? നന്മയുടെ മാർത്തടം എന്നു പറയുമ്പോൾ പിന്നെയും നന്മ കൂടുന്നു.. ആ നന്മ പിളർത്തി വരുന്ന ഒരാൾ തിന്മയുള്ള ഒരാൾ എന്നല്ലേ അർത്ഥം വരിക ? )..
      2. സംഭാഷണങ്ങൾ അല്ലാത്തിടത്തും ക്വട്ടേഷൻ മാർക്കുകൾ കാണുന്നുണ്ട് വർഷിണീ. a. അദ്ധ്വാനവും ചെയ്തു പോന്നു.." ( ഇത് സംഭാഷണമാണെങ്കിൽ, അതിനു മുമ്പുള്ള ക്വട്ടേഷൻ മാർക്ക് എവിടെയും കാണാനില്ല.) b. " കടത്തു തോണിക്കു വേണ്ടി വിജനമായ ( ഇത് സംഭാഷണമാണെങ്കിൽ, അതിനു ശേഷമുള്ള ക്വട്ടേഷൻ മാർക്ക് എവിടെയും കാണാനില്ല.) c. " മകനിന്ന് അമ്മയുടെ മുറിയിൽ ( ഈ സംഭാഷണം അവസാനിക്കുമ്പോഴും ക്വട്ടേഷൻ മാർക്ക് കാണാനില്ല ) :)
      3.എനിക്ക് തോന്നുന്നു മലയാളത്തിൽ അതൊരു പുതിയ വാക്കാണെന്ന്. പുതിയ വാക്കുകൾ സൃഷ്ടിക്കാനുള്ള എഴുത്തുകാരുടെ അവകാശത്തോടൊപ്പം നിൽക്കുന്നു. ആശംസകൾ.. :)
      4മ്മറ്റൊന്നു കൂടി ശ്രദ്ധയിൽ പെട്ടു. സഞ്ചരിക്കാൻ പ്രിയം കാണിക്കുന്ന താന്തോന്നി കാറ്റിനെ >> ഇവിടെ 'താന്തോന്നിക്കാറ്റിനെ' എന്നല്ലെ വേണ്ടത് ? ( താന്തോന്നിയായ കാറ്റ് എന്ന അർത്ഥത്തിൽ )

      Delete
    3. സുപ്രഭാതം മനോജ്...വീണ്ടും കണ്ടതില്‍ സന്ന്തോഷം..
      1.(മനസ്സിലാക്കിയെടുക്കും എന്നു ഞാന്‍ കരുതി)
      തിക്താനുഭവങ്ങളില്‍ നീന്നും കരകയറി എന്നതു കൊണ്ട് അത്തരം അനുഭവങ്ങളുമായ് പൊരുതി വിജയിച്ചവള്‍ എന്നാണ്‍...
      മനസ്സില്‍ എത്ര നന്മയുള്ളവരും അത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കുക സാധാരണമാണ്‍...എന്നു കരുതി അവരുടെ നന്മ വറ്റിയെന്നൊ അവരുടെ സത്ഗുണങ്ങള്‍ക്ക് കോട്ടം സംഭവിച്ചെന്നോ വരുന്നില്ല.
      മാര്‍ത്തടം എന്നാല്‍ മാറിടം..ഹൃദയം..
      നന്മയുടെ മാര്‍ത്തടം പിളര്‍ന്നവള്‍ എന്നാല്‍ ഹൃദയത്തിലെ നന്മ പിളര്‍ന്നവള്‍..(മുകളില്‍ പറഞ്ഞ പോലെ,പൊരുതുക എന്നര്‍ത്ഥം കൽപ്പിക്കുന്നു )
      2.(a)

      [“കത്തിപ്പടരുന്ന സൗന്ദര്യം ഒന്നു കൊണ്ട്‌ മാത്രം ഒരു പെണ്ണിനും
      കാര്യപ്രാപ്തിയുള്ളവളാവാനൊക്കത്തില്ല..
      നല്ല ആരോഗ്യത്തോടൊപ്പം മുറിഞ്ഞും തെറിച്ചും പോവാതെ മാനം കാത്തു സൂക്ഷിക്കുവാനുള്ള ചങ്കൂറ്റവും തന്റേടവും വേണം.."
      കരക്കാർക്ക്‌ മാധവി ഒരു അതിശയപ്പൂവായി മാറി..
      “മാത്രല്ല അവൾ അവൾക്കു മൂത്ത രണ്ട്‌ സഹോദരികളുടെ മാത്രമല്ല അന്യ വീട്ടീന്ന് കയറി വന്ന നാത്തൂന്റേയും പ്രസവ ശുശ്രൂഷകൾക്ക് ഒരു കോട്ടവും തട്ടാതെ അതിന്‍റേതായ ചിട്ടകളിലല്ലേ ചെയ്തു പോന്നത്‌ ..“

      എത്ര തിരക്കുള്ള വേലായുധനും മാധവിയുടെ വിളിപ്പുറത്ത്‌ ഹാജർ..
      പൂക്കുലകൾ വെട്ടി താഴെ വീണാൽ പിന്നെ മാധവി ആയിക്കൊള്ളും,
      ഒരു തരി നാരോ കമ്പോ തൊണ്ടയിൽ തട്ടി പെണ്ണുങ്ങൾ തുപ്പി കളയാതിരിക്കാനായി അവൾ തന്നെ പൂക്കുല ഇടിച്ച്‌ അരച്ച്‌ കുഴമ്പ്‌ പരുവത്തിലാക്കി കുപ്പികളിൽ നിറച്ച്‌ പ്രസവിച്ചു കിടക്കുന്ന പെണ്ണുങ്ങളുടെ തലക്കാഭാഗത്ത്‌ നിരത്തുക മാത്രല്ല,
      അവരുടെ തൊണ്ടയിലൂടെ കുത്തി ഇറക്കുന്ന അദ്ധ്വാനവും ചെയ്തു പോന്നു.."}
      ഇവ അത്രയും നാട്ടുകാരുടെ സംഭാഷണ ശകലങ്ങലാണ്‍..
      ചൂണ്ടികാട്ടിയിരിക്കുന്നവ് ശ്രദ്ധിക്കുന്നൂ ഞാന്‍,..
      വരികള്‍ക്കിടയില്‍ അകലം വെച്ചും ഇത്തരം കണ്‍ഫ്യൂഷനുകള്‍ തിരുത്താന്‍ ശ്രമിക്കാം.
      3.നന്ദി..
      4“മ്മറ്റൊന്നു“ എന്ന് മനോജിനു പറ്റിയ പോലെ..
      വീണ്ടുമുള്ള വായനയില്‍ ശ്രദ്ധിക്കാതെ പോയി..ക്ഷമിക്കാ..!

      വളരെ നന്ദി മനോജ്..
      ഇനിയും പെയ്തൊഴിയാന്‍ സന്ദര്‍ശിക്കണം..
      കഥയെ കുറിച്ചും ആഴത്തില്‍ നിരീക്ഷിച്ചാല്‍ സന്തോഷം.

      Delete
    4. നന്മയുടെ മാര്‍ത്തടം പിളര്‍ന്ന് കയറിവരുന്ന മാധവി എന്റെയും വായന ആദ്യമൊരു വിഷമവൃത്തത്തിലാക്കി. മാര്‍ത്തടം പിളരുക എന്ന പ്രയോഗത്തിനൊരു ഹിംസാത്മകതയുണ്ട്. അത് തിന്മയുടെ മാര്‍ത്തടം പിളര്‍ന്നെന്നായിരുന്നെങ്കില്‍ അതിലൊരു വീരപരിവേഷം ദര്‍ശിക്കാമായിരുന്നു. ബാക്കിഭാഗങ്ങളെക്കുറിച്ച് പറയേണ്ടതൊക്കെ പലരും വിശദമായി വായിച്ച് നിരൂപിച്ചിരിയ്ക്കുന്നു. വര്‍ഷിണിയുടെ ചില കഥകളുടെയത്ര ഇത് ഇഷ്ടമായില്ല എന്ന് തുറന്ന് പറയട്ടെ.

      (ഞാനെന്തായാലും ഇക്കഥ അനുവിന് വായിയ്ക്കാന്‍ കൊടുക്കുന്നില്ല. എന്നോട് അവള്‍ ശമ്പളം ചോദിച്ചാലോന്ന് ഭയം...!!)

      Delete
    5. നന്ദി ഏട്ടാ...!

      ഏട്ടന്‍ പവിത്രന്‍ അല്ലല്ലോ.. :)

      Delete
  22. ആദ്യമായാണ് ഈ ബ്ലോഗിലെ കഥ വായിക്കുന്നത്.
    വിനുവിന്റെ വേറിട്ടൊരു ൈശലിയാണ്. ചിലയിടങ്ങളില്‍ ആശയം മനസ്സിലാക്കിയെടുക്കാന്‍ ഒരല്പം ബുദ്ധിമുട്ടി.
    നല്ല ഭാഷയാണ്. ഈ ആശയത്തിനും നല്ല പുതുമയുണ്ട്.
    അഭിനന്ദനം.

    ReplyDelete
    Replies
    1. വളരെ സന്തോഷം ചേച്ചി..
      തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കി തരണം..എനിക്കത് വളരെ ഉപകാരം ചെയ്യും..നന്ദി.

      Delete
  23. കഥ കൊള്ളാം.
    എന്നാൽ പറച്ചിലിന് അല്പം തിടുക്കം കൂടിപ്പോയോ എന്നൊരു സംശയം.
    മറ്റു കാര്യങ്ങളൊക്കെ മുകളിൽ പറഞ്ഞുകഴിഞ്ഞല്ലോ.

    അപ്പോ, ആശംസകൾ!

    ReplyDelete
    Replies
    1. നീണ്ട വായന ആര്‍ക്കും ഇഷ്ടമാവുന്നില്ല ജയന്‍..
      സന്തോഷം..നന്ദി ട്ടൊ.

      Delete
  24. എന്നത്തേയും പോലെ സുന്ദരം , ഫോണ്ട് അല്പം കൂടെ ചെറുതാക്കിയാലോ ടീച്ചര്‍ ,
    സ്നേഹാശംസകളോടെ സ്വന്തം @ punyavalan

    ReplyDelete
    Replies
    1. ആവാം പുണ്ണ്യാളാ...നന്ദി ട്ടൊ,,സ്നേഹം.

      Delete
  25. കഥ നന്നായിരിക്കുന്നു.വര്‍ഷുവിന്‍റെ തനതായ ശൈലിയില്‍ നിന്നും മാധവിയൊന്ന് മാറി നടന്നതുപോലെ തോന്നി. വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിയിരിക്കുന്നു. ആശംസകള്‍.

    ReplyDelete
  26. കുറെ നാളായി ടീച്ചറെ ...ഈ വഴി ഒക്കെ വന്നിട്ട് ..ഇടയ്ക്ക്ണ്ടായിരുന്ന സ്വന്തം ബ്ലോഗ്‌ ഏതാണ്ട് ഉപേക്ഷിച്ച നിലയില്‍ ആയിരുന്നു ..ഇന്നലെ ആണ് വീണ്ടും ആരംഭിച്ചത് ..അപ്പോള്‍ കണ്ട ബ്ലോഗ്‌ ആകട്ടെ ടീച്ചരിന്റെയും ..എന്തായാലും നല്ല വായന സുഖം തോന്നി ...ആശംസകള്‍ ടീച്ചര്‍

    ReplyDelete
    Replies
    1. പെയ്തൊഴിയാനിൽ വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം അനീഷ്‌..
      നന്ദി ട്ടൊ..!

      Delete
  27. ഈ ഭാഷ അതി സുന്ദരം,ഈ കഥയ്ക്ക് ഇതിലും നല്ലൊരു ഭാഷ ഇല്ല. അഭിനന്ദനങ്ങള്‍. കഥയും കഥാപാത്രങ്ങളും മിഴിവുള്ളവര്‍......

    ReplyDelete
    Replies
    1. സ്നേഹമറിയിക്കട്ടെ ഈ പ്രോത്സാഹനത്തിനു..നന്ദി..ഒരുപാട് സന്തോഷം...!

      Delete
  28. '" മൂധേവി മഹാറാണീടെ എഴുന്നള്ളത്ത്‌ ഞങ്ങടെ കുലം മുടിക്കാനായിട്ടാ.."
    കേൾവിക്കാർ സഹതാപം വെച്ച്‌ താടിയിൽ കൈകൊടുത്ത്‌“ശ്ശോ“ എന്ന് ചുണ്ടുകൾ കൂർപ്പിച്ചാൽ കമലമ്മക്ക്‌ തൃപ്തിയാകും..
    അന്നത്തെ തന്റെ ദിനം പൂർണ്ണമായെന്ന ആശ്വാസവും.'

    ടീച്ചറേ വായന വൈകിയതിൽ ക്ഷമിക്കുക. വളരെ സുന്ദരമായൊരു കഥ,അതിനു ചേർന്ന ഭാഷയും. വളരെ രസകരമായി താത്പര്യത്തോടെ വായിച്ചു പോകാൻ കഴിയുന്ന എഴുത്ത്. ഒരു പ്രത്യേക മൂഡിൽ താത്പര്യത്തോടെ വായിച്ച് മുന്നേറിക്കൊണ്ടിരുന്ന ഈ കഥ,പെട്ടെന്ന് ഒരൊറ്റ വാക്കിനാൽ മറ്റൊരു തലത്തിലേക്കെത്തി. അത് മുകളിലാണോ താഴെയാണോ എന്നൊന്നും എനിക്ക് പറയാനറിയില്ല. പക്ഷെ മറ്റൊരു തലത്തിലേക്കെത്തിച്ചു,ആ വാക്കുകൾ ഈ കഥയെ,

    '"ഈ വീട്ടിലെ സകലമാന പണികളെടുക്കാനും കെട്ട്യോന്റെ കൂടെ അന്തിയുറങ്ങാനും നിയ്ക്ക്‌ സമ്മതമാണ്..
    പക്ഷേങ്കി ഒരു വ്യവസ്ഥയിന്മേല്‍..
    നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.."'

    ആശംസകൾ.

    ReplyDelete
    Replies
    1. മനേഷ്..
      കാറും കോളും നിറഞ്ഞ ന്റ്റെ എഴുത്തുകള്‍ എപ്പോഴും നല്ല നിലയില്‍ വിലയിരുത്തുന്ന ഒരു വായനക്കാരനാണു മനേഷ്..
      മനസ്സിലാവാത്തത് തുറന്നു പറയുകയും. അക്ഷരതെറ്റുകള്‍ തിരുത്താന്‍ ആവശ്യപ്പെട്ടും ന്നെ അംഗീകരിക്കുന്ന കൂട്ടിനു നന്ദി,,സ്നേഹം..!

      Delete
  29. സുപ്രഭാതം പ്രിയ വര്‍ഷിണി.ഇന്നലെ Link കണ്ടു.സമയമേറെയായത്‌ കൊണ്ട് വായന ഇന്നേക്ക് മാറ്റി.വായിച്ചു കഴിഞ്ഞപ്പോള്‍ കഥാതന്തുവില്‍ വിരിഞ്ഞു വിളഞ്ഞു മീട്ടുന്ന ആ കാവ്യാത്മകശൈലി കവയിത്രിയുടെ തൂലികസ്പര്‍ശം കൊണ്ടാവാം...ഹൃദ്യമായ കഥയില്‍ പറയുമ്പോലെ ഇനിയിപ്പോ'ഭര്‍ത്താക്കന്മാര്‍ 'മറ്റു പല അമൂല്യ സ്വത്വങ്ങളും അസ്ഥിത്വങ്ങളും തന്‍റെ ഇണക്ക് നല്‍‍കുംപോലെ (തിരിച്ചും)ഉപഭോഗ സംസ്കൃതിയുടെ ഉപോല്‍പ്പന്നമാവാതിരുന്നാല്‍ മതിയായിരുന്നു...! ഈ 'വിവാഹം സ്വര്‍ഗ്ഗം'വില്‍ക്കപ്പെടുമോ ?ഈ നല്ലയുടെ കഥക്ക് ഊഷ്മളമായ അഭിനന്ദനങ്ങള്‍!!!

    ReplyDelete
    Replies
    1. പണ്ടുപണ്ടൊരു രാജാവും രാജ്നിയും ഉണ്ടായിരുന്നുവെന്ന് നമ്മള് ഇന്നത്തെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്ന കഥ പോലെ,
      നാളത്തെ മക്കള്‍ക്ക് നമ്മള്‍ കടന്നു പോയി കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങളെ കുറിച്ച് ഒരു കഥയായി പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ഉണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥനകള്‍ ഇക്കാ..
      നന്ദി..സ്നേഹം...വളരെ സന്തോഷം...!

      Delete
  30. തിരുത്തുക -'അസ്തിത്വങ്ങള്‍ '

    ReplyDelete
  31. കഥ ടീച്ചറുടെ തന്നെ മറ്റൊരു കഥയെ ഓര്‍മ്മിപ്പിച്ചു .

    ReplyDelete
    Replies
    1. ഒരു വരിയില്‍ പറഞ്ഞത് രണ്ടായി പറഞ്ഞിരുന്നെങ്കില്‍ ഏത് എന്നു കൂടി നിയ്ക്ക് അറിയാന്‍ സാധിച്ചേനേ..
      നന്ദി.

      Delete
  32. ഈ കഥയ്ക്ക് മിഴിവും വാക്കുകള്‍ക്കു കൂടുതല്‍ മൂര്‍ച്ചയും ഉണ്ട് . ഇഷ്ടമായി :)

    ReplyDelete
  33. കഥയ്ക്ക് മണ്ണിന്റെ മണം . മാധവിക്കും.
    അവസാനം ഇപ്പോഴത്തെ വിഷയത്തിലേക്കും .
    അത് നന്നായി എന്ന് പറയാതെ വയ്യ.
    എന്നിരുന്നാലും വേറൊരു ക്ലൈമാക്സ് ആണ് പ്രതീക്ഷിച്ചത്.
    ഇഷ്ട വായനയില്‍ തന്നെ പെടുത്തുന്നു.

    ReplyDelete
    Replies
    1. ഒരു അപ്രതീക്ക്ഷിത റ്റ്വിസ്റ്റ് കൊണ്ടുവരാന്‍ സാധിച്ചു എന്നതി സന്തോഷം..നന്ദി ട്ടൊ.

      Delete
  34. വര്‍ഷിണി notification ലഭിച്ചെങ്കിലും ഇവിടെയെത്താന്‍ വളരെ വൈകിയെന്നു തോന്നുന്നു
    വളരെ തന്മയത്വതോടെ മറ്റൊരു സ്ത്രീയുടെ കഥ കൂടി വര്‍ഷിണിയുടെ തനതായ ശൈലിയില്‍ പറഞ്ഞിരിക്കുന്നു, സ്ത്രീയുടെ മറ്റൊരു
    പരിണാമ കഥ എന്നോ അതോ പുരുഷന്റെ.......
    "നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.." ഈ പ്രയോഗം അസ്സലായി, ഇഷ്ടായി, സാഹചര്യങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുന്നു എന്ന് ഇതിലൂടെ വിളിച്ചറിയിക്കുന്നു .

    പിന്നെ പുണ്യാളന്‍ പറഞ്ഞതിനോട് യോജിക്കാന്‍ പറ്റുന്നില്ല ഫോണ്ട് സൈസ് കുഴപ്പമില്ല പക്ഷെ ഈ പച്ചയില്‍ വെള്ള അക്ഷരങ്ങള്‍ക്ക് തിളക്കം കൂട്ടുന്നില്ലേ എന്നൊരു തോന്നല്‍ പിന്നെ അത് ചെറുതും ആക്കിയാല്‍ ആളുകള്‍ ഇവിടെനിന്നും ഓടിയകലും എന്നതിനു രണ്ടു പക്ഷം വേണ്ട,ഏതായാലും കണ്ണുകള്‍ക്ക്‌ കുഴപ്പം ഉണ്ടാകാത്ത നിറവും ഫോണ്ടും കൊടുക്കുക. ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി അറിയിക്കട്ടെ ഈ വായനക്ക്..

      ബ്ലോഗ് തുടങ്ങിയ അവസരത്തില്‍ സെറ്റ് ചെയ്ത തീമാണിത്..മനസ്സിനു ഏറെ പ്രിയപ്പെട്ട്..
      വായനാസുഖം നഷ്ടപ്പെടുത്തുന്നു എന്നറിയുന്നതില്‍ സങ്കടമുണ്ട്..
      തീര്‍ച്ചയായും വേണ്ട മാറ്റങ്ങള്‍ ചെയ്യാം..
      ഇച്ചിരി കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കാന്‍ കിട്ടുന്ന അവസരമാകട്ടെ..!

      Delete
  35. നല്ല കഥ. അത്‌ ഉചിതമായ പദാവലികളോടെ മനോഹരമായി അവതരിപ്പിച്ചു. മാധവി എന്ന കഥാപാത്രം മനസ്സിൽ മായാത്ത ചിത്രമായി. പവിത്രനുമായുള്ള ബന്ധം പെട്ടെന്ന്‌ സംഭവിച്ചതുപോലെ തോന്നി. അതു കുറച്ചുകൂടി വിശദമാക്കാമായിരുന്നു. ഭാര്യാ ഉദ്യോഗത്തിന്‌ ശമ്പളവും മക്കളെ നോക്കുന്നതിന്‌ നോക്കുകൂലിയും ! എല്ലാ ആശംസകളും

    ReplyDelete
    Replies
    1. നന്ദി അറിയിക്കട്ടെ ആദ്യ സന്ദർശനത്തിനും തുറന്ന അഭിപ്രായം നൽകിയതിനും...
      ..!

      Delete
  36. പാപബോധം നെഞ്ചിലേറ്റി, ചുവരു തുരന്ന് വരുന്ന പവിത്രന്റെ മുഴക്കങ്ങളെ കാതോർത്ത്‌ കിടക്കുന്ന മാധവി..
    പുലർന്നാൽ ഉടുതുണികൾ വാരിക്കെട്ടി കുളക്കടവിലേക്ക്‌ ഉത്സാഹിച്ച്‌ പോകുന്ന മാധവി..
    ഓരോവരികളിലും സുവ്യക്തമായ ജീവിതചിത്രങ്ങള്‍ .വളരെ മനോഹരമായി അവതരിപ്പിച്ചു, മാധവിയെ.ആശംസകള്‍

    ReplyDelete
  37. മൂന്നുദിവസങ്ങളിലായി മൂന്നുതവണ വായിച്ചു.
    ഫെമിനിസ്റ്റ്‌ ആയിരുന്നെങ്കില്‍ മാധവിയെ നട്ടെല്ലുള്ള പെണ്ണെന്ന് വിളിക്കാമായിരുന്നു.
    അടങ്ങി ഒതുങ്ങിയ വീട്ടമ്മമാരുടെ കണക്കില്‍ മൂധേവി എന്നും വിളിക്കാം.
    താന്‍പോരിമയുള്ള പെണ്ണ് എന്ന ലേബല്‍ കൊടുക്കാം, പുരുഷാധിപത്യത്തെ ചെറുത്തുനില്‍ക്കുന്നവള്‍.
    ഇഷ്ടമല്ലാത്ത പലതിനെയും ഒഴിവാക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുന്ന തന്റേടമുള്ള ഇന്നത്തെ പെണ്‍കുട്ടികളുടെ പ്രതിനിധി.
    ഭാഷ ആദ്യഭാഗത്ത്‌ അല്പം കൃത്രിമമായി തോന്നി. എന്നാലും ത്രെഡ് വികസിപ്പിച്ചത് നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. തന്റേടമുള്ള ഇന്നത്തെ 'ചില' പെണ്‍കുട്ടികളുടെ എന്ന് തിരുത്ത്.

      Delete
    2. ആത്മസങ്കർഷങ്ങൾക്കും ധർമ്മ സങ്കടങ്ങൾക്കും ഇടയിൽ നീറുന്നവളെ അനുസ്മരിക്കാൻ ആരുണ്ട്‌..?
      വരണ്ടമണ്ണിൽ അതിശയപ്പൂക്കളും പൊട്ടി വിടരട്ടെ..
      ഒരു കുളിർമ്മഴ പെയ്യാതിരിക്കില്ലാ..അവൾക്കു ആശ്വാസമേകാൻ...!..
      ക്ഷമയുള്ള വായനക്ക്‌ നന്ദി ട്ടൊ..!

      Delete
  38. താങ്കളുടെ ബ്ലോഗ്‌ പരാമര്‍ശിക്കപ്പ്ട്ടിരിക്കുന്നു ഈ ലിങ്കില്‍ കാണുക. http://arielintekurippukal.blogspot.in/2012/12/year-end-note-my-feedback-to-some-of.html?showComment=1357236651030#c2052575773630096377

    ReplyDelete
    Replies
    1. പ്രോത്സാഹനം സ്വീകരിക്കുന്നൂ...
      വളരെ സന്തോഷം..നന്ദി

      Delete
  39. പോർവിളി കാഹളം മുഴങ്ങി..
    കനൽക്കാറ്റുകൾ വീശി..

    തീക്കളികൾക്കു തുടക്കം കുറിച്ചിരിക്കുന്നു..

    ഇത് വായിചിരുന്നില്ലെങ്കില്‍ വര്ഷിനിയുടെ നല്ല ഒരു രചന എനിക്ക് miss ആയേനെ. ന്യൂ ജെനറേഷന്‍ നായികയുടെ ആഗമനമറിയിക്കുന്ന കഥ സസ്പെന്‍സ് വിടാതെ വായിച്ചു. കുറഞ്ഞ വാക്കുകളില്‍ നായിക മാത്രമല്ല, നായികയുടെ നിശാ സഞ്ചാരിയായ ഭര്‍ത്താവും കടുപ്പമാര്‍ന്ന അയാളുടെ അമ്മയും മികവാര്‍ന്നു നിറഞ്ഞു.

    ReplyDelete
    Replies
    1. ഇരുൾ മൂടിക്കെട്ടിയ സമൂഹമധ്യത്തിലേക്ക്‌ ഇറങ്ങി ചെല്ലുന്ന മാധവി..
      സലാം പറയുന്ന നായിക അവളാണു..
      നന്ദി ട്ടൊ...!

      Delete
  40. അതി മനോഹരം ആയി പറഞ്ഞു തീര്‍ത്ത (അല്ല പറഞ്ഞാല്‍ തീരാത്ത)
    ഒരു കഥ.

    ഭാഷയുടെ മികവും എഴുത്തിന്റെ രീതിയും ഈ കഥയെ കൂടുതല്‍
    അഴകുറ്റത് ആക്കുന്നു...ഈ കമന്റുകളും പ്രത്യേകിച്ച് രംജിക്കും
    മനോരജിനും കഥാകൃത്ത്‌ നല്‍കിയ മറുപടിയും കഥയുടെ കാതല്‍ ആയതു
    കൊണ്ട് ഇനി ഒരു കമന്റ്‌ സാഹസത്തിനു ഞാന്‍ മുതിരുന്നില്ല..

    അഭിഅന്ദന്ദനങ്ങല്‌...സ്ത്രീ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റം
    എല്ലാ സീമകളും ലംഘിച്ച ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍
    ഇന്ന് ഈ കഥയുടെ ആശയം കൂടുതല്‍ വ്യാപ്തിയില്‍ മനസ്സില്‍ തറക്കുന്നു...

    ReplyDelete
  41. നിസ്സഹായതയുടെ തേങ്ങലുകളില്ലാത്ത മാധവി.,അത്രമാത്രം

    നന്ദി ട്ടൊ..!

    ReplyDelete
  42. അവള്‍ തനിച്ചായിരുന്നപ്പോള്‍ ശക്തയായിരുന്നു. പക്ഷെ അവനോടൊപ്പം ചേര്‍ന്നപ്പോള്‍ ദുര്‍ബ്ബലയായിതീര്‍ന്നു. അത് അവളുടെ അമ്മ മനസ്സ്. ഈ അമ്മ മനസ്സാണ് സ്ത്രീയെ എവിടേയും സര്‍വ്വംസഹയാക്കുന്നത്. അവള്‍ തുടക്കം കുറിച്ച തീക്കളി അത് കൊണ്ട് തന്നെ ആളിപ്പടരില്ല.ഇത് വരെ വായിച്ചതില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തിയിരിക്കുന്നു. പക്ഷെ മുന്‍ വായനകളാണ് ഏറെ ഇഷ്ട്ടം.

    ReplyDelete
  43. മാധവിമാര്‍ പെരുകികൊണ്ടിരിക്കുന്നു എന്ന് സമ്മതിക്കുന്നവര്‍ അവള്‍ ശമ്പളം ആവിശ്യപെടുന്നത് മാത്രം ഫെമിനിസമയി ഘോഷിക്കുന്നു .അതുഎന്തു കൊണ്ട് ചോതിക്കേണ്ട സാഹചരിയം ഉണ്ടായി എന്ന് മനസിലാക്കി കൊണ്ടുതന്നെ മൂടി വായ്ക്കപ്പെടുന്നു .നന്നായിരിക്കുന്നു വര്‍ഷിണി ..അഭിനന്ദനങള്‍ ...

    ReplyDelete
  44. ഇപ്പോളാണ് വായിക്കാന്‍ കഴിഞ്ഞത് ...ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിക്കാന്‍ പോന്ന പ്രമേയവും വിസ്ഫോടനം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു വാചകവും "ഭാര്യാ ജോലിക്ക് ശമ്പളം വേണം" കഥാ രൂപത്തില്‍ മുന്നോട്ടു വച്ചതിനു നന്ദി ..പൂര്‍ണത ഉള്ള ഒരു കഥയാക്കി മറ്റൊരു പ്രതലത്തിലേക്ക് മാധവിയേയും അവളുടെ പരിസ്ഥിതിയെയും പുന:സൃഷ്ടിക്കാവുന്നതാണ് ..അതിനിനിയും സമയമുണ്ട്..കല്ലുകടിയായ വാചകങ്ങളെയും അന്തരീക്ഷത്തെയും അങ്ങിനെ ഒഴിവാക്കാം ..ശ്രമം തുടരുക ..ആശംസകള്‍ ..മറുപടിയായി നന്ദി ണ്ട് ട്ടോ ... വേണ്ട ട്ടോ ട്ടോ ട്ടോ ..:)

    ReplyDelete
  45. ചെയ്യുന്ന കാര്യങ്ങളില്‍ തീര്‍പ്പുള്ളവളാണ് മാധവി....
    അവളുടെ ശരികള്‍ ലോകത്തിന്റെ ശരിതെറ്റുകളുടെ ആപേക്ഷികതയുമായി കൂടി കലരുമ്പോഴാണ്
    പലരും ഇവിടെ മുന്നോട്ടു വെച്ച ആശയപരമായ ചോദ്യങ്ങള്‍ ഉയിര്‍ക്കൊള്ളുന്നത്....
    അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം, എന്നല്ലോ ഈ ലോകനീതി... :)

    അതെല്ലാം വിട്ടിട്ടു ഞാന്‍ കഥയെ വായിക്കുന്നു.. ആസ്വദിക്കുന്നു... ഇഷ്ടപ്പെടുന്നു....

    ഒരു കൈകുടന്ന നിറയെ സ്നേഹമഴ....വിനുവേച്ച്യേ.....

    ReplyDelete
  46. പ്രണയിനിയ്ക്ക് ശമ്പളം ഓഫര്‍ ചെയ്ത കേശവന്‍നായരെ സ്മരിക്കുന്നു..... ബഷീറിന്റെ സാറാമ ഭാഗ്യവതിയാര്‍ന്നു.....

    ലേബല്‍ : പ്രേമലേഖനം

    ReplyDelete
  47. കഥയും അവസാനം കാത്തുവെച്ച ഫലിതവും എന്നെ ഉലച്ചില്ല, ആദ്യാവസാനം ഓളങ്ങളില്‍ ഒഴുകി നിന്ന വരികള്‍ മാത്രം!! എന്താ ഭാഷ!!

    ReplyDelete
  48. അതിശയപ്പൂവി'ന്റെ തുടർവായന ഇരിപ്പിടം വാരികയിൽ....
    വായനയുടെ പുതുവഴികളുടെയും സാധ്യതകളുടെയും അന്വേഷണം
    http://irippidamweekly.blogspot.in/2013/01/blog-post_12.html

    ReplyDelete
    Replies
    1. സുപ്രഭാതം...!

      പുലരിയിൽ പെയ്തിറങ്ങുന്ന മഴയെ കൈക്കുമ്പിളിലാക്കി നിറവാർന്ന മനസ്സോടെ നിയ്ക്കും ന്റ്റെ പ്രിയർക്കും വെച്ചു നീട്ടിയ ന്റ്റെ പ്രിയ സ്നേഹിതനു വരണ്ട ഭൂമിയിൽ പെയ്തിറങ്ങും മഴ പോൽ..നനവാര്‍ന്ന മിഴികളോടെ പെയ്തൊഴിയാ സ്നേഹം...!

      Delete
  49. സുപ്രഭാതം പ്രിയരേ...

    ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….
    അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം..
    ഇതാണെന്നെ നയിയ്ക്കുന്നത്..
    നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....
    സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്….
    ......................
    .................ഇവള്‍ക്ക് ലഭിക്കുന്ന സ്നേഹങ്ങളാണ്‍ ന്റ്റെ പെയ്തൊഴിയാനില്‍ പെയ്യുന്നത്...
    നന്ദി വാക്കുകളാല്‍ പ്രകാടിപ്പിക്കാന്‍ നിയ്ക്ക് അറിയില്ല..
    നല്‍കാന്‍ സ്നേഹാദരങ്ങള്‍ മാത്രം..!

    ReplyDelete
  50. ഇനിയുമൊത്തിരി അതിശയപ്പൂവുകൾ പെയ്തൊഴിയാനിൽ വിടർന്നു വിളങ്ങട്ടെ. കഥയെകുറിച്ചുള്ള അഭിപ്രായങ്ങൾ ഓരോരുത്തരും പറഞ്ഞു കഴിഞ്ഞു. അതിശയപ്പൂവിനെ ഏവരും മാറോടണച്ചുവെന്ന് ഓരോ കമന്റുകളും വായിയ്ക്കുമ്പോഴും മനസ്സിലാവുന്നു.. സന്തോഷം തോന്നുന്നു. ആശംസകൾ..!

    ReplyDelete
  51. നേരത്തെ വന്നിരുന്നൂ,മാധവിയെ അറിഞ്ഞിരുന്നൂ.കമന്റിട്ടെന്ന് വിചാരിച്ചൂ..മറന്നതാകുമോ?പുത്തനിട്ട് പവിത്രൻ പടിയിറങ്ങിപ്പോകുമ്പോലെ മറ്റ് ചിലകാര്യങ്ങൾക്കായിട്ടുള്ള നെട്ടോട്ടത്തി നിടയിൽ ചിലപ്പോൾ സംഭവിച്ചതാകാം.കമന്റിനിനി കാശ് വേണം, മാധവി പറഞ്ഞതുപോലെ ഞാൻ പറയില്ല കേട്ടോ.അമിട്ട്‌ പൊട്ടിത്തെറിക്കും പോലെ കൂട്ടംകൂടിയ ബ്ലോഗേഴ്സ് ഒന്ന് ഞെട്ടിയോ?ഭാര്യാ ജോലിക്ക് കൂലി വാങ്ങുന്ന കാലം വിദൂരത്തിലല്ലാ....കരക്കാർക്ക്‌ വർഷിനി ഒരു അതിശയപ്പൂവായി മാറുന്നൂ.."ഇതതരം" ഛിഹ്നങ്ങൾക്ക് പകരം ,നാട്ടുകാർ പറയുന്നതിനു'' ഇത്തരം ഛിഹ്നം ഉപയോഗിക്കുന്നതാണ് നല്ലത്....നന്മയുടെ,എന്നതിനു പകരം നന്മയുള്ള എന്ന അർത്ഥം ധ്വനിപ്പിക്കുന്ന വാക്കാണ് ഉത്തമം..........കഥക്കൊരു നല്ല നമസ്കാരം

    ReplyDelete
  52. ശബരിമല യാത്രക്കായി നാട്ടില്‍ പോയ വേളയില്‍ ആണ് പ്രിയ കൂട്ടുകാരി വര്‍ഷിണി ഈ പോസ്റ്റ്‌ ഇട്ടത്. സത്യത്തില്‍ മുംബയില്‍ വന്നതിനു ശേഷവും ഞാനത് വായിച്ചില്ല. ഇപ്പോള്‍ ഇരിപ്പിടത്തില്‍ ശ്രീ ഉസ്മാന്റെ അവലോകനത്തില്‍ നിന്നുമാണ് ഞാന്‍ ഈ കഥ വായിക്കുന്നത്. എന്റെ വലിയ പിഴ. ടീച്ചറെ മാപ്പ് നല്‍കൂ ...

    ടീച്ചറുടെ ഓരോ കഥയും ഒന്നും രണ്ടും വട്ടം വായിച്ചാണ് ഞാന്‍ സ്വായത്തമാക്കുന്നതും അഭിപ്രായം പറയുന്നതും. ഇവിടെ ശ്രീ ഉസ്മാന്റെഅവലോകനം വായിച്ചതിനു ശേഷം ഒരു തവണ കഥ വായിച്ചപ്പോഴേക്കും കഥയെന്തെന്ന് ഞാന്‍ ഗ്രഹിച്ചു !!

    ഓരോ കഥകളിലും വായനക്കാര്‍ക്കായി ഈ കഥാകാരി തുറന്നിടുന്ന വാതായനങ്ങള്‍. അതെന്നും എനിക്കൊരു വിസ്മയമാണ്, അത് ഇവിടെയും സംഭവിച്ചു. കാവ്യ ഭംഗി തുളുമ്പുന്ന എഴുത്തും സൃഷ്ട്ടികളിലെ സര്‍ഗ്ഗ ശേഷി വിന്യാസവും പെയ്തൊഴിയാന്‍ ബ്ലോഗ്ഗിനെ വ്യത്യസ്ത വായനയുടെ തലങ്ങളിലേക്ക് കൂട്ടി കൊണ്ട് പോവുന്നു.

    ReplyDelete
  53. വായന ഒരു അനുഭവമാണ്, ആ അനുഭവം ചില നേരങ്ങളിലെ വശീകരണം പോലെയും. മാധവി ഒന്നിരുത്തി ചിന്തിപ്പിക്കുന്നു. ഇന്നത്തെ കഥയെ ഇന്നലെയുടെ കാന്‍വാസില്‍.. ചിലയിടങ്ങളില്‍ അപൂര്‍ണ്ണം എങ്കിലും, ( പവിത്രന്‍ എങ്ങിനെ മാധവിയുടെ തോണിയില്‍ കയറിപ്പറ്റി എന്നതും അവന്റെ ജോലിയും പുത്തന്‍ വിത്തുകള്‍ തേടിയുള്ള യാത്രയും ഒക്കെ ) പക്ഷെ അതെല്ലാം ആ കാന്‍വാസില്‍ നിന്നും മായ്ച്ചു കളഞ്ഞാല്‍ മാധവി തനിയെ എടുത്തു മാറ്റി നിര്‍ത്തിയാല്‍ സ്വപ്ന ലോകത്ത് നിന്നും ഇനിയുമുണരാത്ത ഒരു പാവം നാട്ടിന്‍ പുറത്തുകാരി , താന്‍ കണ്ട സ്വപ്നങ്ങളില്‍ നിന്നുമൊക്കെ വ്യത്യസ്തമായൊരു ലോകത്ത്‌ എത്തുന്നു. ഒരിക്കലും പൊരുത്തപ്പെടുവാന്‍ കഴിയാത്ത ( എന്ന് വായനക്കാരന്‍റെ ഊഹം ) നഷ്ടസ്വപങ്ങളുടെ വിലയല്ലേ അവള്‍ ചോദിക്കുന്ന ആ കൂലി ? ( ഒരു പൊട്ടന്‍ വായനക്കാരന്‍റെ ചോദ്യം ) തീക്കളികള്‍ എന്ന് നിര്‍ത്തുമ്പോള്‍ എന്തുമാകാം. മാധവി ഒരുമ്പേട്ടിറങ്ങം അല്ലേല്‍ വീണ്ടും അതെ നിസ്സംഗഭാവത്തില്‍ തുടരാം. എങ്ങിനെ ആയാലും ടീച്ചരുടെ വളരെ വളരെ വ്യത്യസ്തമായ ഒരു ശൈലി ഈ കഥയില്‍ കാണുവാന്‍ കഴിഞ്ഞു. ഒരു ചീറും പെണ്‍പുലിയുടെ ഭാഷ. ആശംസകള്‍ ..!

    ReplyDelete
  54. നന്ദി പ്രിയരേ...വാക്കുകളാല്‍ പ്രകടിപ്പിക്കാനാവാത്തെ സ്നേഹം...!

    ReplyDelete
  55. നൂറ് എന്‍റെ വകയാവട്ടെ. കഥ നേരത്തെ വായിച്ച് അതിശയിച്ചു. അന്ന് കമന്‍റെഴുതാന്‍ പറ്റിയില്ല. പിന്നെ ഇരിപ്പിടത്തില്‍ ഒന്നു രണ്ടു വരികള്‍ എഴുതിയിരുന്നു.....

    എനിക്ക് കൂടുതലൊന്നും പറയാന്‍ ഇല്ല. ഇനിയും ധാരാളം എഴുതി എല്ലാവരേയും അതിശയിപ്പിക്കു...എല്ലാ അഭിനന്ദനങ്ങളും... ആശംസകളും...

    ReplyDelete
    Replies
    1. സുപ്രഭാതം..സ്നേഹ പുലരി കലാ...

      നിയ്ക്ക്‌ നിന്നോടുള്ള സ്നേഹമായി ഞാൻ 101 കുറിക്കുന്നൂ..!

      Delete
  56. ഏരിയലിന്റെ' വാര്‍ഷിക അവലോകനം കണ്ടപ്പോള്‍ ആണ്
    'ഈ പൂവിനെന്താ ഇത്ര അതിശയം' എന്ന് നോക്കാന്‍ തോന്നിയത് -
    വ്യത്യസ്തത ഉണ്ട് - പഴയ 'ഉറൂബിന്റെ' അമ്മിണി എന്നാ നോവല്‍
    വായിച്ച ഓര്‍മ വന്നു., ഇനിയും വരാം -

    ReplyDelete
  57. “നന്മകൾ തോറ്റ്‌ പൊറുതികേടിന്റെ ദിനങ്ങൾ വഴിയൊരുങ്ങി തുടങ്ങിയെന്ന് ബോധ്യപ്പെട്ട അതിശയപ്പൂവ് ഇനിയുള്ള ദിനങ്ങൾ താൻ പണ്ടു പാടാൻ മറന്ന പാട്ടുകൾക്ക്‌ താളങ്ങൾ നൽകിയും..
    തന്‍റെ ആളിക്കത്തുന്ന സൗന്ദര്യത്തിനു മാറ്റു കൂട്ടിയും..
    ജ്വാലാമുഖിയായി ഉജ്ജ്വലിച്ചു നിൽക്കുവാനുമുള്ള തീരുമാനത്തിലെത്തി..“

    വളരെ സുന്ദരമായ ഭാഷയിലൂടെ മാധവിയെ തൊട്ടറിഞ്ഞു..കേട്ടൊ വർഷിണി

    ReplyDelete
  58. അതിശയ പൂവ് അല്ലന്ടെന്തു പറയാന്‍ ! (കഥാ കാവ്യം)

    ReplyDelete
  59. പ്രീയ മഴ കൂട്ടുകാരീ ,
    വീണ്ടും വിസ്മയത്തിന്റെ മഴത്തൂവല്‍ ..
    കൂടേ സ്ത്രീ മനസ്സിന്റെ ചിന്തകളും സഞ്ചാരവും ..
    ഈയടുത്ത കാലത്തേ കോടതിവിധിയേ ഓര്‍മിപ്പിക്കുന്നത് ...
    തെക്കന്‍ ജില്ലകളിലെവിടെയോ , ജീവിച്ച് മണ്മറഞ്ഞ
    അല്ലെങ്കില്‍ ജീവിക്കുന്ന മാധവീ , ഭഗവതിയുടെ നിറവില്‍
    പുഞ്ചപാടം പൊന്നാക്കിയവള്‍ .. " നാട്ടാരുടെ അതിശയ പൂവ് "
    മാധവി ഓര്‍മിപ്പിക്കുന്ന ഒന്നുണ്ട് കാര്യപ്രാപ്തി വേണ്ട പെണ്ണിന്
    മുന്നഴക് മാത്രം പൊരാന്ന് , ഉള്ളില്‍ ജ്വലിക്കാന്‍ കഴിവുള്ള മനസ്സും വേണമെന്ന് ..
    പല സ്ഥലങ്ങളില്‍ പതിവ് പൊലെ നീഗൂഡ സ്പര്‍ശമുണ്ടായീ
    വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം അവ പലതിലേക്ക് ഒഴുകുന്നുണ്ട് ..
    കമലമ്മയും , പവിത്രനും ഒരു വിധത്തിലും മാധവിയേ സ്വാധീനിക്കുന്നില്ല
    കടവില്‍ പൂത്തുലയുന്ന സ്വപ്നങ്ങള്‍ക്ക് വര്‍ണ്ണം വിതറുന്നതില്‍ നിന്നും
    മാധവിയുടെ ഉള്ളം തലോലിക്കുന്നൊരു പ്രണയത്തിന്റെ മുഖം കാണാം ..
    തടയിടാനാവാതെ പിറവി കൊണ്ട മകനെയും ഒക്കത്ത് വച്ച് മാധവി
    തിരിച്ചറിയുന്ന ചിലതുണ്ട് , അതില്‍ നിന്നും പുറത്തേക്ക് വരുന്നത്
    ദ്വേഷത്തിന്റെ പലവിധ മുഖങ്ങളാണ് , ആരൊട് എന്ന് തിരിച്ചറിയാന്‍
    കഴിയാത്ത വിധം , മറ്റ് ചൂരുകള്‍ തേടി പൊകുന്ന കണവനില്‍ അവള്‍ക്കുള്ള
    അമര്‍ഷത്തേക്കാള്‍ മറ്റെന്തുവോ അവളേ മദിക്കുന്നു .......
    മഴയില്ലാത്ത , നിലാവില്ലാത്ത രാവില്‍ അവള്‍ തൊടുത്ത് വിട്ട
    അവളുടെ നിബന്ധന ഒരുപാട് മനസ്സുകളുടെ ശബ്ദമാകാം ...
    ഒറ്ററകളില്‍ ഇരുന്ന് ഒറ്റവളായി എഴുതുന്ന ഈ ചിന്തകളേ
    ജീവിപ്പിക്കുവാന്‍ മറ്റു ചില വരികള്‍ക്ക് ആയതിലും , ഈ വരികള്‍ക്കും
    സ്നേഹാശംസകള്‍ പ്രീയ കൂട്ടുകാരീ ..

    ReplyDelete
  60. മഴയുടെ നനവുള്ള മണ്ണിന്‍റെ മണമുള്ള കഥ...
    വായിച്ചു കഴിഞ്ഞാലും മാധവി മനസ്സില്‍ തങ്ങുന്നു... അത് എഴുത്തുകാരിയുടെ വിജയം...
    മുകളില്‍ പലരും പറഞ്ഞ ചില വാചകങ്ങളില്‍ ഒരു സന്ദിഗ്ധത, മുഴച്ചു നില്‍ക്കല്‍ എനിക്കും ഫീല്‍ ചെയ്തു...
    ഈഅതിശയപൂവിന് ആശംസകള്‍ വര്‍ഷിണി...

    ReplyDelete
  61. സോറി ട്ടോ നേരത്തെ വായിച്ചിരുന്നു പിന്നെ ഇരിപ്പിടത്തില്‍ അവലോകനവും വായിച്ചിരുന്നു ,.കഥയെകുറിച്ച് ഇനി എന്തേലും പറഞ്ഞാല്‍ അത് അധികമാവും എന്നത് കൊണ്ട് വരവ് അടയാളപ്പെടുത്തി പോകുന്നു .

    ReplyDelete
  62. പ്രതീക്ഷയോടെയാണ് വന്നത്.
    വര്‍ഷിണിയുടെ പോസ്റ്റ് ഇത്തവണയും നിരാശപ്പെടുത്തിയില്ല.
    നന്നായിട്ടുണ്ട്. ആശംസകള്‍...

    ReplyDelete
  63. കൂടുതൽ പറയുന്നില്ല - കമെന്റുകളും വായിച്ചു . ഇഷ്ടം

    ReplyDelete

വാക്കുകള്‍ ചെപ്പിലൊളിപ്പിച്ചു വെയ്ക്കാതെ..

ഞാന്‍..

My photo
ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്‍റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്‍റെ ശക്തി.. പ്രപഞ്ചത്തിന്‍റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്‌നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…

അതിഥികള്‍..

Related Posts Plugin for WordPress, Blogger...