“നിന്റെ മുടിയിഴകളിൽ ഞാൻ ചുംബിയ്ക്കുന്നു..
ഈ പട്ടു നൂലുകൾക്കിടയിലൂടെ വിരലുകൾ ഒഴുകുമ്പോൾ ഓരോ ഇഴകളേയും വേറിട്ട് എണ്ണിയെടുത്ത് കണ്ണുകളിൽ തൊട്ട് ചുംബിപ്പിയ്ക്കുവാൻ തോന്നിപ്പിയ്കുകയാണ്.”
“എന്തിനാ അങ്ങനെ തോന്നിപ്പിയ്ക്കുന്നത്…പെൺകുട്ടികളുടെ മുടിയിഴകൾ എവിടെയെങ്കിലും കണ്ടാൽ ‘അശ്രീകരം’ എന്നേ അച്ഛൻ തുടങ്ങൂ..
അത്രയ്ക്ക് ദേഷ്യാണ്…കണ്ണു തുറിയ്ക്കും..
ഭക്ഷണത്തിൽ എങ്ങാനും ഒരിഴ പെട്ടാൽ….ഈശ്വരാ…പറയും വേണ്ട…
എനിയ്ക്കാണേൽ അത് കാണുന്നതേ പേടിയാ…!
കുഞ്ഞു നാളുകൾക്ക് മുതലുള്ള എന്റെ ധാരണ ആണുങ്ങൾക്കൊന്നും പെണ്ണുങ്ങളുടെ മുടിയഴക് കാണുന്നത് ഇഷ്ടല്ലാന്നാ..
അതു കൊണ്ടല്ലേ അമ്മ എപ്പോഴും പറയുന്നത്..
പെൺകുട്ടികൾ എണ്ണ തേച്ച് മിനുക്കി മുടി ഒതുക്കി കെട്ടി വെയ്ക്കണമെന്ന്..
തലയിൽ പൂ ചൂടുന്നത് മുടിയഴക് കൂട്ടാനല്ല മുടിയിഴകൾ മറയ്ക്കാനാണെന്നു പോലും അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിയ്ക്കും..
‘കണ്ടിട്ടില്ലേ…മുടി മറച്ചു നടക്കണ മുസ്ലീം പെൺകുട്ട്യോളെ…എന്തു ചേലാ…‘അതാണ് അമ്മ പറയുന്ന ന്യായം..!
ഇന്നേവരെ ഞാനെന്റെ തലമുടിയിഴകൾ സ്പർശിയ്ക്കാൻ ആരേയും അനുവദിച്ചിട്ടില്ല..
കളികൾക്കിടയിൽ അനിയൻ കുട്ടി വന്ന് തലയിൽ തൊട്ടാൽ പൊലും ഞാൻ ഈർഷ്യ കാണിയ്ക്കും.
എന്നാൽ എന്റെ തലമുടിയുടെ അഴക് ഞാൻ സ്വയം ആസ്വാദിയ്ക്കുമായിരുന്നു..
എങ്ങനെയെന്നോ..
കിടക്കാൻ നേരം അമ്മ പറയും..
“കുട്ട്യേ മുടിയിലെ കെട്ട് കളഞ്ഞ് മുടി കേറ്റി കെട്ടി ഉറങ്ങാൻ കിടക്കണം ട്ടൊ” എന്ന്..
അത് കേൾക്കണ്ട താമസം ചുവരിൽ തൂക്കിയിട്ടിരിയ്ക്കുന്ന കൊച്ച് കണ്ണാടിയുടെ മുന്നിൽ നിന്ന് ഞാൻ മുടിയുടെ കെട്ടുകൾ തീർത്ത് ലൈറ്റണയ്ക്കും..
ആരും കാണാതെ ഇരുട്ടിനാണൊ അതൊ എന്റെ മുടിയ്ക്കാണൊ കൂടുതൽ നിറവും തിളക്കവും എന്ന് പരീക്ഷിച്ച് സ്വയം ആനന്ദിയ്ക്കും..
അപ്പോഴേയ്യ്ക്കും അമ്മ വന്ന് ശാസിയ്ക്കും..
“കറന്റിൽ കളിച്ച് നിക്കാണ്ട് പോയി കിടക്ക് കുട്ട്യേ “എന്ന്..
പാവാണ് അവർക്ക് അറിയില്ലല്ലോ രഹസ്യായി ഞാൻ എന്തെല്ലാം കളികൾ കളിയ്ക്കുന്നുവെന്ന്..
ഞാൻ ഒരു വല്ലാത്ത നാണക്കാരി പെൺകുട്ടിയാണെന്ന ധാരണയൊന്നും അവർക്കില്ലാ ട്ടൊ..
എന്നാലും ഉദാസീനയായി ചെമ്പക മരത്തിന്റെ ചുവട്ടിൽ ഇരിയ്ക്കുന്നതു കണ്ടാൽ അവർ ആകുലരാകും..
പക്ഷേ, അവർക്കുണ്ടോ അറിയുന്നോ ആ ചെമ്പക മണം എന്റെ മുടിയഴകളിൽ ഭദ്രമാണെന്ന്..“
നിന്നോടൊത്ത് അധിക നാളുകൾ ചിലവഴിയ്ക്കാൻ എനിയ്ക്കായിട്ടില്ല..
ഈ നിമിഷങ്ങൾ എന്റെ ആശകൾ നിറവേറാനുള്ള നിമിഷങ്ങൾ മാത്രമാണെന്ന് ഞാൻ മനക്കൂട്ടി വെച്ചിരിയ്ക്കുകയാണ്..
ഈ സ്പർശനത്തിൽ ഞാൻ ആഗ്രഹിച്ച സകല സുഖങ്ങളും നേടിയെടുത്തുവെന്ന ഗർവ്വോടെ ജീവനുള്ള ഒരു പാവയായി ഈ മടിയിൽ തല ചായ്ക്കുകയാണ് ഞാൻ…!
“അണിവേളി എന്തു ചെയ് വൂ
ഹന്ത മാമക ദയ്തൻ എന്നെ മറന്നോ..”
എന്റെ കൂട്ടുകാരി അവളുടെ വിരഹം അറിയിച്ചപ്പോൾ ഞാൻ അവളെ കളിയാക്കി..
എന്നാൽ ഞാൻ ഇപ്പോൾ ഭയക്കുന്നു,,
ഈ വരികൾ ഞാൻ ഏറ്റു ചൊല്ലേണ്ടി വരുമോ…
അവളുടെ കളിയാക്കലുകളേയും ഞാൻ ഭയക്കുന്നു..
ഹൊ..അന്നെന്റെ അന്ത്യം...!”
“നാരി തൻ അഴക് കേശം എന്നത് നേര് തന്നെ …
എന്നാലത് അലിഖിതമാണ് താനും..
അവൻ പുഞ്ചിരിച്ചു..
നാളെ ഈ നേരം കൊണ്ട് നിനക്ക് നഷ്ടമാകും കേശ ഭാരത്തെ കുറിച്ചോർത്ത് നിന്റെ ഉണ്ട കണ്ണുകൾ ഈറനണിയിയ്ക്കേണ്ട..
ദീനം വന്നാൽ ചില ചെയ്തികൾ അനിവാര്യമെന്ന് നീ അറിയുക…!
ഇന്ന് ഞാൻ ഒരു വനത്തിലെ പടുവൃക്ഷത്തെ വെട്ടി മാറ്റി എന്റെ വീട്ടു മുറ്റത്ത് നട്ടു എന്ന് കരുതുക നീ..
ഏകാന്തത സഹിയ്ക്കാൻ വയ്യാതാകുമ്പോൾ അവൻ വിരഹാർത്തിയാൽ ചുരുങ്ങി ഒരു ചെടിയാകുന്നു..
പിന്നേയും മനോഭാരത്താൽ ചുരുങ്ങി ഒരു വിത്തായി മണ്ണിൽ പതിയ്ക്കുന്നു..
എന്നാൽ അല്പം സം രക്ഷണവും നനവും ലഭിച്ചാൽ ആ വിത്ത് കിളിർത്ത് മണ്ണിനു മുകളിൽ രണ്ട് തളിർ ഇലകളുടെ ഗമയാൽ എത്തി നോക്കുമ്പോൾ നീയും ഞാനും മണ്ണും മരവും സന്തോഷിയ്ക്കുന്നു..
നിനക്ക് നാളെ നഷ്ടമാകും ഈ കൂന്തൽ ഭാരവും ഏതാനും ദിനങ്ങൾക്കകം നിനക്ക് കോതി മിനുക്കാനായി തഴച്ചു വളരും..എന്നേയും നിന്നേയും നമ്മുടെ ഭാവിയേയും ഭദ്രമാക്കാൻ..!“
“ഇന്ന് ഞാൻ നിന്റെ കൂന്തലിനോട് കാണിയ്ക്കാത്ത മതി മറക്കും അഭിനിവേശവും മതിപ്പും അന്നു ഞാൻ നിന്നെ അമ്പരിപ്പിയ്ക്കും വിധം പ്രകടമാക്കും..
നീലഭൃംഗാതി എണ്ണ മുടിയിയകളുടെ വേരിൽ പിടിപ്പിച്ച് ,ചെമ്പരത്തി താളിയാൽ മെഴുക്ക് കളഞ്ഞ് പട്ട് നൂലുകൾ സംരക്ഷിയ്ക്കും പോലെയുള്ള ആ ജോലി എന്റേതു മാത്രമായിരിയ്ക്കും..
നീ നാട്ടുവഴിയോരത്തിലൂടെ നടന്ന് നീങ്ങുമ്പോൾ നിന്റെ കേശാലങ്കാരത്തെ നോക്കി അസൂയ കൊള്ളുന്ന ചിലരോടെങ്കിലും ഞാൻ പറയും ആ അഴക് എനിയ്ക്ക് സ്വന്തമാണെന്ന്..
അവരുടെ പരിഹാസത്തെ ഞാൻ അമർഷം കൊണ്ട് കുത്തി കീറും..
നിന്റെ ഈറൻ മുടി ഉണക്കാനായ് പിന്നാമ്പുറ മുറ്റത്ത് നീ ഇളംവെയിൽ കായുമ്പോൾ എത്തി നോക്കും അയൽക്കാരി പെണ്ണുങ്ങളുടെ കണ്ണിന് ഉപ്പും മുളകും ചുറ്റിയിടാൻ ഞാൻ അമ്മയോട് സ്വകാര്യം പറയും..
പിന്നെ നമുക്ക് ഈശ്വരൻ കനിയുന്ന പൊന്നോമന അച്ഛനെ തേടി മുട്ടിലിഴഞ്ഞ് കൊഞ്ചി വരുമ്പോൾ അകത്തള ഊഞ്ഞാലിൽ മാസിക വായിച്ച് കിടക്കുന്ന നിന്റെ ഒഴുകുന്ന മുടിയഴകിൽ ഒരു കള്ളനെ പോലെ ഒളിച്ചിരിയ്ക്കും ഞാൻ..
ഇനി ഒരു രഹസ്യം കൂടി..
നമ്മുടേതായ നിമിഷങ്ങളിൽ എന്നെ ഭ്രാന്തു പിടിപ്പിയ്ക്കും നിന്റെ ചെമ്പകം മണക്കും കൂന്തൽഭാരം അഴിച്ച് ഒരു മെത്തയാക്കി അതിൽ ശയിയ്ക്കും ഞാൻ..
അപ്പോഴേയ്ക്കും എന്റെ ജീവിത താളുകളിൽ നിന്റെ മുടി ചുരുളുകൾ നിർബന്ധമായി തീർന്നിരിയ്ക്കും..
നീ എന്റെ അളിവേണി…
കറുത്ത വണ്ടുകളെ പോലെ ചുരുണ്ട മുടിയഴക് ഉള്ളവൾ..
“അണിവേളി എന്തു ചെയ് വൂ
ഹന്ത മാമക ദയ്തൻ എന്നെ പുണർന്നൂ..“
നിന്റെ സഖിയോട് നിനക്കും കിന്നരിയ്ക്കാം..
എല്ലാം മറന്നൊരു ഗീതം അവൾക്കായ് പാടി തീർത്തു..
നെറുകയിൽ കുങ്കുമവും ചുണ്ടുകളിൽ പുഞ്ചിരിയും നീണ്ട വിരലുകൾക്കുള്ളിൽ മുടി കെട്ട് ഭദ്രമാക്കി അവൾ ഉറങ്ങി..!
മുടിമാഹാത്മ്യം അതിന്റെ ചാരുതയോടെത്തന്നെ അവതരിപ്പിച്ചു.ഇന്ന് ആ നാടന്‍പെണ്ണിന്റെ കാര്‍കൂന്തല്‍ അഴക് ഫാഷന്‍ ഭ്രമത്തില്‍ വെറും 'മൊട്ട;യില്‍ തളക്കപ്പെട്ടിരിക്കുന്നു.ആശംസകളോടെ....
ReplyDeleteസ്ത്രീയുടെ മുടിക്ക് ഇത്രയ്ക്കു സൌന്ദര്യമുണ്ട് എന്ന് പുതു തലമുറ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ നല്ല ഒരു കഥ ! ടീച്ചര്‍ (അങ്ങനെ വിളിക്കാമോ ആവോ ) ശരിക്കും വാക്കുകളെ എടുത്തു അമ്മനമാടുന്നു ..ശരിക്കും കുശുമ്പ് തോന്നുന്നു ചില നാട്ടിന്‍പുറം ആളുകളെ പോലെ ...!
ReplyDeleteമുടിയഴക് മനോഹരായി വരചിരിക്കുന്നല്ലോ വര്ഷിനീ.
ReplyDeleteനന്നായി ട്ടൊ...
ReplyDeleteമുടിയില്‍ പിടിച്ചു വലിച്ചു ല്ലേ..
ReplyDeleteഎവിടന്നു വരുന്നു ഈ വിഷയ വൈവിധ്യം :)
നല്ല ഭംഗിയായി പറഞ്ഞിട്ടുണ്ട്.
ആശംസകള്‍
മുടിയഴക് ഭംഗിയാണ് സുന്ദരമാണ്. അശ്രദ്ധ അഭംഗിയും.
ReplyDeleteഭക്ഷണത്തില്‍ മുടി കണ്ടാല്‍ എനിക്ക് ആകെക്കൂടി ഒരു വല്ലായ്കയാണ്. ആരും കാണാതെ അതെടുത്ത് കളഞ്ഞ് മിണ്ടാതെ എഴുന്നേറ്റ് പോകും.
ഇന്ന് മലയാളി പെണ്‍കുട്ടികള്‍ മുടി കൊണ്ട് എന്തൊരു കൊപ്രായങ്ങലാണ് കാണിക്കുന്നത്!
ReplyDeleteകൊള്ളാം.
ReplyDeleteആശംസകള്‍
ReplyDeleteനന്നായി വര്‍ഷൂ ഈ കേശമഹിമ.. എന്നാലും ചെറുവാടി പറഞ്ഞതുപോലെ എവിടുന്ന് കിട്ടുന്നു ഇത്രയും വിഷയവൈവിധ്യം.. കുശുമ്പി പെണ്ണ് എന്നല്ലെ വിളിക്കാന്‍ പോണത്.. ആ, അതുതന്നെ, കുശുമ്പാവ്ണു..അതിനേക്കാളേറെ അഭിമാനവും..!!
ReplyDeleteവളരെ രസകരവും ഹൃദയവുമായ രചന ,ഭാവുകങ്ങള്‍ ടീച്ചര്‍ ,
ReplyDeleteടീച്ചറുടെ പേര് എവിടെ കണ്ടാലും പുണ്യാളനപ്പോ പറന്നിറങ്ങും അവിടെ അത്ര ഇഷ്ടമാണീ രചനാ ശൈലി ആശംസകള്‍
“കാര്‍കൂന്തല്‍ കെട്ടിലെന്തിന് വാസന തൈലം..
ReplyDeleteനിന്റെ വാര്‍നെറ്റി തടത്തിലെന്തിന് സിന്ദൂര തിലകം”
അമ്മയെ കല്ല്യാണം കഴിച്ച് കൊണ്ടുവരുമ്പോള്‍ തലമുടി ചന്തിയ്ക്ക് താഴെ പനങ്കൊലപോലെയായിരുന്നെന്ന് എപ്പോഴും അമ്മ വീരസ്യം പറയാറുണ്ടായിരുന്നു. ഒരിയ്ക്കല്‍ അമ്മാവന്റെ മകള്‍ കണ്ണ് വെച്ചതുമുതലാണത്രെ തലമുടികൊഴിച്ചലിന്റെ ആരംഭം.. :-) ഒരിയ്ക്കല്‍ പ്രസവത്തോടനുബന്ധിച്ചുണ്ടായ പ്രശ്നങ്ങള്‍ക്ക് ഹൈലി ഡോസേജസുള്ള ഇഞ്ചക്ഷന്‍സും മരുന്നും കണ്‍സ്യൂം ചെയ്യേണ്ടി വന്നു എന്റെ ചേച്ചിയ്ക്ക്.. ഒരു മാസത്തിനുള്ളില്‍ മുടിയെല്ലാം കൊഴിഞ്ഞുപോയി. ആശുപത്രിയില്‍ നിന്നെത്തിയതിനു ശേഷം കഞ്ഞുണ്ണിയും, ഉണ്ടചെമ്പരത്തിമൊട്ടും, കറുകയും, കര്‍പ്പൂരവും, മരുന്ന് തെച്ചിയും, കുരുമുളകും, എള്ളൊക്കെയിട്ട് തലയില്‍ തേയ്ക്കുന്ന എണ്ണ കാച്ചാറുണ്ടായിരുന്നു. കൂട്ടത്തില്‍ കാളന്‍ ഫാര്‍മസിയുടെ നീലിഭൃംഗാദിയും. ഒന്ന് രണ്ട് മാസത്തിനുള്ളില്‍ മുടിയെല്ലാം തഴച്ചുവളര്‍ന്നു. വര്‍ഷിണി പറഞ്ഞതുപോലെ അളിവേണിയായി..
അളിവേണിയിലൂടെ ഞാന്‍ യാത്ര ചെയ്തപ്പോള്‍ പഴയ ആ നാട്ടിന്‍പുറത്തുകാരി വര്‍ഷിണിയെ കണ്ടു.. :) എഴുത്തു തുടരട്ടെ, പുതിയ പുതിയ വിഷയങ്ങള്‍ ഇനിയും പിറക്കട്ടെ!
എല്ലാവിധ ആശംസകളും നേരുന്നു..
ശുഭദിനം!
അളിവേണി…!
ReplyDeleteകൊതിയാകുന്നു !എനിക്ക് മുടി കുറവാണെ...!ഒന്നും പറയാന്‍ വാക്കില്ല അത്ര ഞാന്‍ ഭ്രമിച്ചു പോയി .
ആശംസകള്‍
എന്റെ ദൈവേ...എന്തൂട്ടൊക്ക്യാ വിഷയങ്ങള്..
ReplyDeleteമുടി മുഷിഞ്ഞില്ല്യാട്ടാ...
ഭാര്യക്ക് ഒരു കുപ്പി നീലിഭൃംഗാദി വേടിച്ച്കൊട്ത്ത്ട്ടെ കാര്യൊള്ളു..
ടീച്ചറുടെ എഴുത്ത് വായിക്കുമ്പോൾ വല്ലാത്തൊരു നിറവാണ് മനസ്സിന്. വളരെ ചെറുതാവും പോസ്റ്റ്, പക്ഷെ അതിന്റെ അർത്ഥ തലങ്ങൾ വളരെ വലുതാകും. നന്നായെഴുതീ ട്ടോ. ആശംസകൾ.
ReplyDeleteകുഞ്ഞു നാളുകൾക്ക് മുതലുള്ള എന്റെ ധാരണ ആണുങ്ങൾക്കൊന്നും പെണ്ണുങ്ങളുടെ മുടിയഴക് കാണുന്നത് ഇഷ്ടല്ലാന്നാ..
അതു കൊണ്ടല്ലേ അമ്മ എപ്പോഴും പറയുന്നത്..
അങ്ങിനേയൊരു ധാരണ ഉണ്ടാകാൻ പാടില്ലല്ലോ ?
അമ്മ എപ്പോഴും പറയുന്നത് ആ സൗന്ദര്യ കേശം സംരക്ഷിച്ച് വക്കാനല്ലേ ? ആശംസകൾ ടീച്ചറേ.
ആണിനിഷ്ടമാണ് പെണ്ണേ നിന്റെ തലമുടിയും..!
ReplyDeleteമുടിയെക്കുറിച്ചു മനോഹരമായൊരു പോസ്റ്റ് .....
ReplyDeleteഅഭിനന്ദനങ്ങള്‍ :)
നമൂസ് പറഞ്ഞതാണ് ശരി...
ReplyDeleteഇടക്കൊക്കെ ദേഷ്യം പിടിപ്പിക്കുമെങ്കിലും ...:)
സുഹൃത്തെ... എഴുത്ത് മനോഹരം...
വര്‍ഷിണി നന്നായി എഴുതി മുടിയുടെ അഴകിലൂടെ മലയാളിപ്പെണ്ണിനെ വര്‍ണിച്ച ഒരു പാടു എഴുത്തുകാരുടെ രചനകള്‍ മുമ്പും വായിച്ചിരുന്നു, ഇവിടെ വര്‍ണിച്ചിരിക്കുന്നത് മുടി അഴകിനെ പറ്റി മാത്രമല്ലങ്കിലും പെട്ടന്ന് ഓര്‍മ വന്നത് ജിമ്മിനെയും ഡെല്ലയുമാണ്, ജിമ്മിന്റെ മനോഹരമായ വാച്ചും പക്ഷേ ആവാച്ചിന് ചെയ്ന്‍ ഇല്ലായിരുന്നു. ഡെല്ലയുടെ മനോഹരമായ മുടിയും,അത് ചീകാന്‍ നല്ലൊരു ചീര്‍പ്പ് ഇല്ലായിരുന്നു,
ReplyDeleteഒരു സമ്മാനമായി ഒരു ചീര്‍പ്പ് വാങ്ങാന്‍ ജിം വാച്ച് വിറ്റതും മനോഹരമായ ഒരു ചെയ്ന്‍ വാങ്ങാന്‍ ഡെല്ല മുടി വിറ്റതും ഒര്‍മ വന്നു, സമ്മാനവുമായി വന്നപ്പോള്‍ ഡെല്ലയുടെ തലയില്‍ മുടിയില്ല, ജിമ്മിന്റെ കയ്യില്‍ വാച്ചും ..
ഈ കഥ വര്‍ഷിണി പഠിക്കുമ്പോള്‍ ഉണ്ടായിരുന്നോ എന്നറിയില്ല ....
മുടി ഒരു അഴക് തന്നെയാണ് സ്ത്രീകള്‍ക്ക്.
ആശംസകള്‍ വര്‍ഷിണി
മുടി എങ്ങനെ വൃത്തിയായി കത്രിയ്ക്കാം എന്നതാണിപ്പോൾ ഇവിടങ്ങളിൽ ചർച്ച, ടീച്ചറേ. ഒരു വെട്ടിനു ബ്യൂട്ടി പാർളറിൽ 5000 രുപയോളം വരെ ചെലവുണ്ട്.
ReplyDeleteഅനിയന്റെ വിവാഹത്തിനു ഒരു സവിശേഷ കത്രിപ്പിനു തല വെച്ചു കൊടുത്ത് വെട്ടിലായ എന്റെ സഹധർമ്മിണിയെ അടുത്ത ബന്ധുക്കളോക്കെ കളിയാക്കി, ഞങ്ങൾ നാട്ടിൽ നിന്ന് തിരിച്ചെത്തിയതേ ഉള്ളൂ. ഹെയർ ഡ്രെസ്സർ ഒരു ഫിലിപ്പൈൻസുകാരിയായിരുന്നത് കൊണ്ട്, അവർ വെട്ടി, വെട്ടി മുടി ഒരു ബോയ് കട്ടി‘ൽ എത്തിച്ചിരുന്നു. :)
I liked the subject!
നന്നായിരിക്കുന്നു ഈ അവതരണം
ReplyDeleteആശംസകള്‍
ആരാ ആണുങ്ങള്‍ക്ക് മുടി ഇഷ്ടല്ലാന്ന് പറഞ്ഞത്..?
ReplyDeleteവാത്സല്യത്തോടെ ആ നെറുകയില്‍ ഒന്നുമ്മ വെയ്ക്കാന്‍..
പിണക്കം തീര്‍ക്കാന്‍ ആ മുടിയിഴകളില്‍ ഒന്നു തലോടാന്‍..
ഒരാശ്വാസത്തിന് ആ കാച്ചെണ്ണയുടെ മണമുള്ള മുടിയിലൊന്ന് ചായാന്‍..
പിന്നെ വല്ലാതെ ദേഷ്യം വന്നാല്‍ ആ മുടിക്കുത്തിനൊന്ന് പിടിക്കാന്‍..
പെണ്ണിന്‍റെ മുടി ഞങ്ങള്‍ ആണുങ്ങള്‍ക്കും ഇഷ്ടം തന്നെയാണ്....:)
തിരഞ്ഞെടുത്ത വിഷയം ഇഷ്ടായി..
ഭാവന ഗംഭീരം..!!
ഈ മുടിയൊക്കുറിച്ചൊക്കെ ഇങ്ങിനെ എഴുതാമല്ലേ...?
വര്‍ഷിണി അടുത്തതെന്താ എഴുതാന്ന് ഒരു വല്ല്യേ ആകാംശയുണ്ടാവും വായനക്കാര്‍ക്ക്..
അത്രയ്ക്ക് വിഷയ വൈവിധ്യം..!!
തുടരട്ടെ ഈ അക്ഷരപ്പെയ്ത്ത്....
അയ്യോ മറന്നു..
പറഞ്ഞ പോലെ ആശംസകള്‍..... :)
മുടിയല്ല ഞാന്‍ കണ്ടത് ,നീണ്ടു തഴച്ച കൂന്തലില്‍ പ്രണയം മിന്നുന്നതും അത് നഷ്ടാമാകുന്നതിലുള്ള വേദനയും തണുപ്പിക്കുന്ന പ്രിയന്‍റെ വചനങ്ങളും ..മുന്‍പ് പറഞ്ഞതാണ് ,എന്നാലും ,,മനസ്സ് മുഴുവന്‍ ഇങ്ങനെ കോരിയോഴിച്ചാല്‍ ഒളിവില്‍ ഒന്ന് വിതുമ്പാന്‍ എന്ത് ചെയ്യും ?
ReplyDeleteനന്നായിരിക്കുന്നു/
ReplyDeleteആശംസകള്‍
നമ്മുടേതായ നിമിഷങ്ങളിൽ എന്നെ ഭ്രാന്തു പിടിപ്പിയ്ക്കും നിന്റെ ചെമ്പകം മണക്കും കൂന്തൽഭാരം അഴിച്ച് ഒരു മെത്തയാക്കി അതിൽ ശയിയ്ക്കും ഞാൻ..
ReplyDeleteഅപ്പോഴേയ്ക്കും എന്റെ ജീവിത താളുകളിൽ നിന്റെ മുടി ചുരുളുകൾ നിർബന്ധമായി തീർന്നിരിയ്ക്കും..
വാക്കുകള്‍ ചെപ്പില്‍ ഒളിപ്പിച്ചു വെക്കാതെ തന്നെ പറയുന്നു " മുടിയെ കേന്ദ്രീകരിച്ചു ഇങ്ങിനെയൊരു ഒരു പോസ്റ്റ് ഞാന്‍ വായിക്കുന്നതാദ്യം " നന്നായി ടീച്ചറെ ഈ എഴുത്ത്
ആശംസകള്‍
ആലം ദുനിയാവാകെ മുടി മയമാ അപ്പൊ ഇവിടെയും വെത്യസ്തമായ ഒരു മുടി
ReplyDeleteഅഴിച്ചിട്ട മുടിയില്‍ തലോടി ആ കേശ ഭാരത്തില്‍ കിതപാറ്റി കിടക്കുന്ന ഒരു സുഖം വേറെത്തന്നെ യാ
നിന്‍റെ കണ്ണില്‍ കണ്ണ് നീരില്‍ നനവ് ഉള്ള നേരത്ത് ആ നീലബ്രിന്ഗാദി തേച്ച മുടി ഇഴകളില്‍ തലോടുമ്പോള്‍ അല്ലെ നിന്‍റെ കണ്ണുകള്‍ ക്ക് തെളിച്ചം വരാറുള്ളത് ഇതൊക്കെ ഇന്‍റെ കെട്ടിയോ ളോട് എനിക്ക് പറയാവുന്ന വാക്കാ പക്ഷെ ഇന്നല്ലാവരും വെട്ടി കളയാനാ ഇഷ്ട പെടുന്നത് നല്ല പോസ്റ്റ്
ഹൃദ്യമായി പറഞ്ഞിരിക്കുന്നു ടീച്ചര്‍ , മുടിയെ കുറിച്ചുള്ള വര്‍ണ്ണന ആണ്‍ പ്രജകള്‍ക്കുമിഷ്ടമാകുമല്ലോ? കവികള്‍ കൂടുതല്‍ വര്‍ണ്ണിച്ചിരിക്കുന്നത് ഒരു പക്ഷെ ഈ കാര്‍ കൂന്തലിനെ കുറിച്ചാകാം...
ReplyDeleteമുടിയുടെ മനോഹാരിതയെ കുറീച്ച് പറയുന്ന ആണുങ്ങൾ മുടിയെ കുറിച്ച് കുറ്റം പറയുന്ന ഒരു കഥ അല്ലെങ്കിൽ മുടീയെ തന്നെ കുറിച്ചുള്ള ഒരു നർമ്മ വിവരണം വേറൊരു ബ്ലോഗിണീയുടെ ബ്ലോഗിലും വായിച്ചിട്ടുണ്ട്..
ഞാനിത് വായിച്ചപ്പോള്‍ ആദ്യം ഓര്‍ത്തത് 'ശാലിനി എന്റെ കൂട്ടുകാരി...' എന്ന പഴയകാല സിനിമയാണ്... നീണ്ടുചുരുണ്ട കാര്‍കൂന്തല്‍ ആത്മഹര്‍ഷവും ആത്മനൊമ്പരവുമായി അനുഭവിപ്പിക്കുന്നുണ്ട് ആ സിനിമയില്‍..ടീച്ചര്‍ക്ക് അവസരം കിട്ടിയാല്‍ ആ സിനിമ ഒന്നു കാണണം.... 'സുന്ദരീ നിന്‍ തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍..' എന്ന ഗാനം ആ സിനിമയില്‍ നിന്നാണ്....
ReplyDeleteഎന്തൊരു എഴുത്താണിത്..... ഞാനിപ്പോള്‍ പെണ്ണെഴുത്ത് എന്ന ഒന്ന് ഉണ്ടെന്നു വിശ്വസിച്ചു പോവുന്നു... കാരണം ആത്മഹര്‍ഷങ്ങളെയും നൊമ്പരങ്ങളേയും ഇങ്ങിനെ അക്ഷരക്കൂട്ടുകളിലേക്ക് ചാലിക്കാന്‍ സ്ത്രൈണമനസ്സിനേ സാധ്യമാവൂ എന്ന് ഞാന്‍ വിശ്വസിച്ചു പോവുന്നു...
ഭാഷ ഇവിടെ ഒരു പ്രത്യേകമായ താളക്രമത്തോടെ ഒഴുകുന്നത് ആദ്യവായനയില്‍ അറിഞ്ഞു.... ആ താളം ആസ്വദിക്കാന്‍ ആദ്യവായന അപര്യാപ്തമാണെന്ന് തോന്നിയതുകൊണ്ട് മാറ്റിവെച്ച് വീണ്ടും വായിക്കുകയായിരുന്നു... ബോധപൂര്‍വ്വമല്ലാതെ സംഭവിച്ച ഭാഷയുടെ താളം നല്ല ആസ്വാദ്യത തരുന്നു....
അണിവേളിയാവുക എന്നത് കേരളീയ ലാവണ്യനിയമമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നീലിഭൃംഗാദിയും, ചെമ്പരത്തി താളിയും, കസ്തൂരിമഞ്ഞളും.മൈലാഞ്ചി ചെടിയില കുത്തി ഇടിച്ചതും.... ഒക്കെ നിറഞ്ഞു നിന്ന ഒരു ലാവണ്യസംസ്കാരം ഇന്ന് നാട്ടിന്‍ പുറങ്ങളില്‍ പോലും അന്യംനിന്നു പോയിരിക്കുന്നു....ആ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഭംഗിയായി എഴുത്തിലേക്ക് ചേര്‍ത്തു വെച്ച് 'അണിവേളി എന്തു ചെയ് വൂ.......' എന്ന നാട്യശാസ്ത്ര പദം കൂടി ആടിത്തീര്‍ത്ത്.... അവസാന വരികളിലെ., 'അപ്പോഴേയ്ക്കും എന്റെ ജീവിത താളുകളിൽ നിന്റെ മുടി ചുരുളുകൾ നിർബന്ധമായി തീർന്നിരിയ്ക്കും.... നീ എന്റെ അളിവേണി...' എന്നിടത്ത് എത്തുമ്പോഴേക്കും എഴുത്ത് അതിന്റെ പാരമ്യതയിലേക്ക് വരുന്നത് കണ്ട് ആദ്യവായനയില്‍ തരിച്ചിരുന്നു പോയി ഞാന്‍ എന്നു പറയുന്നത് കേവല ഭംഗിവാക്കല്ല എന്നറിയുക....
പ്രണാമം......
നളിനമിഴി ശ്രീ പത്മനാഭന്‍
ReplyDeleteഇഹ വന്നീലല്ലോ..
അളിവേണി എന്തു ചെയ്‌വൂ
ഹന്ത ഞാനിനി മാനിനി..
====
സ്വാതിതിരുനാള്‍ കൃതി ഓര്‍ത്തുപോയ്,
നന്നായിട്ടുണ്ട്, വ്യത്യസ്ത വിഷയവും എന്നത്തെ പോലെ എഴുത്തും..
നന്നായി പറഞ്ഞിരിക്കുന്നു മുടി വിശേഷം ..
ReplyDeleteഅഭിനന്ദനങ്ങള്‍ നന്ദി :)
അളിവേണി അസ്സലായി വര്‍ഷിണീ...
ReplyDeleteഇടതൂര്‍ന്ന് സമൃദ്ധമായ തലമുടി മരുന്നിന്റെ വലയത്തില്‍ ചുറ്റിക്കറങ്ങി നഷ്ടമായതിന്റെ വേദനയില്‍ വിതുമ്പി കരയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട് വര്‍ഷിണിയേ...അവളുടെ സങ്കടം ഇപ്പോള്‍ അധികം ആയി തോന്നും പോലെ...
അന്നുമിന്നും മനസ്സില്‍ മുടി കൂടുതലുള്ള
ReplyDeleteകുട്ടികളോട് വല്ലാത്ത ഇഷ്ടമുണ്ട് ..
തറവാട്ടില്‍ എല്ലാര്‍ക്കും നല്ല മുടിയുണ്ടായിരുന്നു ..
എന്റേ സരൂനേയും ആദ്യമായീ കാണുമ്പൊള്‍
ഒരു ഇതള്‍ തുളസി കതിരിന്റെ ലാളിത്യമോടെ
മുന്നിലേക്ക് വന്ന അവള്‍ പ്രസവത്തോടെ മൊത്തം
പൊഴഞ്ഞങ്ങട് പോയീ ... നീണ്ട മുടിയിഴകള്‍
അതിന്റെ മനം മയക്കുന്ന സുഗന്ധമൊക്കെ
വല്ലാതെ കൊതിപ്പിക്കുന്ന ഒന്നു തന്നെ
പരിപാലിക്കാന്‍ ഇത്തിരി പാടുണ്ടെന്ന് മാത്രം ..
നാളെ ദൈവം തിരിച്ചെടുക്കേത്താവുന്ന ഒന്ന്
മാത്രമാണ് നമ്മുക്കുള്ളിലും പുറമേയും
ഉള്ളതെല്ലാം എന്ന് വരികള്‍ അടിവരയിടുന്നു..
അതോര്‍ക്കുമ്പൊള്‍ ഒരു ചിത്രം മനസ്സില്‍
നോവോടെ വന്നു വീഴും .. ഞങ്ങളുടെ
എല്ലാമായിരുന്നു കൂട്ടുകാരീ " വിനീത "
ഒരു അവധിക്ക് നാട്ടില് പൊകുമ്പൊള്‍
മുംതാസ് വിളിച്ചു പറഞ്ഞു ഞാന്‍
തിരുവനന്തപുരത്തെതുമ്പൊള്‍ ആ സ്നേഹം
തുളുമ്പുന്ന മുഖവും, നിറഞ്ഞു നിന്നിരുന്ന
കറുത്ത മുടികളും ഒക്കെ കാലം തിരിച്ചെടുത്ത
ദൈവം കനിഞ്ഞു നല്‍കിയ അര്‍ബുദം വഹിച്ച്
ഞങ്ങളുടെ പ്രീയമായവള്‍ ..രണ്ടു മൂന്ന് മണിക്കൂറുകളൊളം ഞങ്ങള്‍ നാല് പേര്‍ക്ക് വേണ്ടീ അവരെല്ലാവരും ഒഴിഞ്ഞ് മാറി തന്ന മരുന്നിന്റെ ദൈന്യതയുടെ, നോവിന്റെ ഗന്ധമുള്ള ആ മുറിയില്‍ വേദന കടിച്ചമര്‍ത്തീ പഴയ കുസൃതികളും തമാശകളും പറഞ്ഞ് അവളെ പുഞ്ചിരിയുടെ തിളക്കത്തിലേക്ക് കൈയ്യ് പിടിച്ച് കൊണ്ട് വന്ന നിമിഷങ്ങള്‍ ..
എന്തുണ്ടായിട്ടും നാളെ നേരിനേ ,അനിവാര്യമായ
സത്യത്തേ നേരിടാതെ എങ്ങനെ ....
പ്രണയത്തിന്റെ , ദാമ്പത്യത്തിന്റെ നനുത്ത
പ്രതലങ്ങള്‍ കണ്ടൂ വരികളില്‍ വര്‍ഷിണീ ..
എങ്കിലും വിട്ടുമാറാത്ത നിഗൂഡമാം മണം
ഇതിലും കൊരുത്തു കിടപ്പുണ്ട് ...
ഒരിക്കല്‍ സ്വപ്നത്തിലണഞ്ഞ ..
നീണ്ട മുടിയുള്ളവള്‍ക്ക് ...... വര്‍ഷിണീ ടച്ച് ..
നിന്റെയീ ചുരുണ്ട മൂടിയും, തുമ്പു കെട്ടിയിട്ട ചുരുൾ മുടിയിൽ, സുന്ദരമായ വരികൾക്കൊപ്പം ചേർത്ത് വെക്കാവുന്ന ഭാഷ. അഭിനന്ദനങ്ങൾ..
ReplyDeleteഅവതരണം മനോഹരം ....എന്നിലെയും സ്ത്രീ സങ്കല്‍പ്പത്തിലെ ഒരു പ്രഥാന ഭാഗവും മുടി അഴകുതന്നെ .....
ReplyDeleteകണ്ടറിയാം എല്ലാം .....എന്തായാലും നല്ല വരികള്‍ക്ക് നന്ദി
ഫാഷൻ മോഹം മണ്ടക്ക് കേറി നല്ല മുട്ടോളം ഉള്ള മുടി ക്രോപ് ചെയ്ത് ഒരു കോലത്തിൽ നടക്കുന്ന എത്രയോ പേരുണ്ട്.. മുടിയഴക് ഒരഴക് തന്നെയാണ്..!!
ReplyDeleteകൂന്തല്‍ വര്‍ഷിണി
ReplyDeleteരചനാ വിനോദിനി !!!
ലളിതഗാനം
--------
രാത്രിയില്‍ കിടപ്പറയില്‍ ഇടതൂര്‍ന്ന മുടിയിഴകളില്‍ തഴുകിത്തലോടി അവന്‍ അവളോട് പറഞ്ഞു:
എന്തൊരഴക്.. എന്ത് മിനുപ്പ്.. എന്തൊരു ഉന്മത്ത ഗന്ധം..!
പിറ്റേന്ന് ഉച്ചക്ക്, വറ്റുകള്‍ക്കിടയില്‍ നിന്ന് ഒരു മുടി നാരിഴ വിരലിലുടക്കിയപ്പോള്‍, അവന്‍ പൊട്ടിത്തെറിച്ചു :
'എന്തായിത്..'?
അവള്‍ വളരെ ശാന്തയായി, മുടിയിഴ കൈ വെള്ളയിലെടുത്തു ഓമനിച്ചു
ഈണത്തില്‍ ഇങ്ങിനെ പാടി:
എന്തൊരഴക്.. എന്ത് മിനുപ്പ്.. എന്തൊരുന്മത്ത ഗന്ധം..!
മുടിമായം ...എത്ര പറഞ്ഞാലും തീരില്ല അല്ലെ ..ആശംസകള്‍
ReplyDelete:) പാവം മുടി...............
ReplyDeleteഅളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
ReplyDeleteഅളിവേണീ എന്തു ചെയ്‌വൂ......
നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ...
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും...
ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും...
മന്ദമാരുതനും ചാരുമലയജാലേപനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
ലോകസുന്ദരന്‍ വരാഞ്ഞാലയേ.....
സുന്ദരന്‍ വരാഞ്ഞാലയേ...
ചൊല്‍ക കിം മേ പ്രയോജനം....
അഭിനന്ദനങ്ങള്‍.........
മുടിയഴക് മനോഹരം... 'പെണ്ണായാൽ സീതയെപ്പോൽ മുട്ടോളം മുടിവേണം, മുടിമേലെ പൂവേണം' എന്നു കേട്ടിരിക്കുന്നു. സത്യം പറഞ്ഞാൽ സമൃദ്ധമായ കേശഭാരം ഒരൈശ്വര്യം തന്നെയാണ്. കാച്ചിയ എണ്ണ മണക്കുന്ന കേശഭാരമുള്ള മലയാളിമങ്കയിൽ നിന്ന് ബോബുചെയ്യലുൾപ്പടെയുള്ള 'കുത്തബ്മിനാർ' പണികൾ ചെയ്തിട്ടുള്ള 'മോഡേൺ ഗേൾ' ആയി ഏറെക്കുറേ മാറിക്കഴിഞ്ഞു. [മാറ്റം പ്രകൃതി നിയമമാണല്ലോ :)]
ReplyDeleteകാവ്യാത്മകമായ വരികളിൽ ഹൃദ്യമായ വായനാനുഭവത്തിന്റെ മധുരം കിനിയുന്നു... ആശംസകൾ...
മുടി വിശേഷം ഭംഗിയായി,,അഭിനന്ദനങ്ങള്‍
ReplyDeleteഒരു സ്ത്രീയ്ക്ക് ലഭിയ്ക്കുന്ന സ്നേഹത്തിനും ലാളനകൾക്കും ചിലപ്പോഴല്ല, തീർച്ചയായും മുടിയഴക് പ്രാധാന്യം അർഹിയ്ക്കുന്നു എന്ന് അറിയുന്നു ഞാനിപ്പോൾ…!
ReplyDeleteകൂന്തൽ ഭാരം കനത്തതായി ഇല്ലാത്തവർ നിരാശപ്പെടുന്നു,,,സങ്കടപ്പെടുന്നു..
പക്ഷേ എന്തിന്..?
മുടിയുടെ നീളത്തിലോ കനത്തിലോ അല്ല മുടിയഴക് എന്ന സത്യത്തിലേയ്ക്കല്ലേ.. യാഥാർത്ഥ്യത്തിലേയ്ക്കല്ലേ നിങ്ങളും ഞാനും ഒരുപോലെ എത്തിപ്പെടുന്നത്..!
“നീ എന്റെ സർവ്വസ്വം “ എന്ന് അവൻ പറയുമ്പോൾ ഒരു സ്ത്രീയുടെ മാനസികവും ശാരീരികവുമായ പൂർണ്ണത അവൻ അവളിൽ ദർശിയ്ക്കുന്നു..
അവനിൽ നിന്നും ആ വാക്കുകുൾ ഉതിരാനായി അവൾക്ക് പരിപൂർണ്ണ ആരൊഗ്യവും, സഹനവും, സന്തോഷവും, ബാഹ്യം മാത്രമല്ലാത്ത സൌന്ദര്യവും,സ്നേഹവും ബുദ്ധിയും,ത്രാണിയും ആവോളം ഈശരൻ കനിയാൻ പ്രാർത്ഥനകൾ…!
ദാമ്പത്യത്തിൽ സ്നേഹത്തിന്റെ ഭാഷ വിചിത്രമാണ്…!
എന്റെ സുഹൃത്തുക്കൾ (മിനുപ്രേം , റിനി ശബരി )തങ്ങളുടെ പ്രിയപ്പെട്ടവരുടെ വേദനകൾ എന്റെ പെയ്തൊഴിയാനിൽ പങ്കു വെച്ചു..
ആ വേദനകളിൽ പങ്കു ചേരുന്നു ഞാൻ….പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുന്നു..!
സ്നേഹം പ്രിയരേ..
നിങ്ങളുടെ പ്രോത്സാഹനങ്ങൾ മാത്രമാണ് എന്റെ പെയ്തൊഴിയൽ..അഭിപ്രായങ്ങൾ ,നിർദ്ദേശങ്ങൾ സ്വീകരിയ്ക്കുന്നൂ…മാനിയ്ക്കുന്നൂ…!
നന്ദി അറിയിയ്ക്കുന്നു..
ശുഭരാത്രി…!
സുപ്രഭാതം ടീച്ചറെ, കവിത തുളുമ്പുന്ന ഈ എഴുത്ത് ഇഷ്ടായി...
ReplyDeleteഅളിവേണി
ReplyDeleteവാക്കിന്റെ സൗന്ദര്യം എഴുത്തിലും കാണുന്നു
ആശംസകൾ
വാക്കുകളിലെ ഈ ഇന്ദ്രജാലം വീണ്ടും....
ReplyDeleteനന്നായിട്ടുണ്ട്, വിഷയവും എന്നത്തെ പോലെ എഴുത്തും..
ReplyDeleteമുടിയഴക് കൊള്ളാം ട്ടോ ...:)
ReplyDeleteകാഴ്ചക്ക് അഴകും ശിരസ്സിനു സംരക്ഷണവും നല്‍കുന്ന മുടിയുടെ അഴക് വശം മാത്രമേ
ReplyDeleteകവികള്‍ അധികവും വര്‍ണ്ണിക്കാറുള്ളൂ എന്ന് തോന്നുന്നു.
വര്‍ഷിണിയുടെ മുടി വര്‍ണ്ണന എന്ത് കൊണ്ടും മികച്ചതായി.
“അണിവേളി എന്തു ചെയ് വൂ
ReplyDeleteഹന്ത മാമക ദയ്തൻ എന്നെ പുണർന്നൂ.."
വരികള്‍ക്കിടയില്‍ ചില മിസ്സിംഗ് ലിങ്ക് ഉള്ളതായി തോന്നിയെനിക്ക്...
എന്താ സംശയംന്ന് ഞാന്‍ ചെവിയില്‍ പറയാം... :-)
മനസ്സിലായിടത്തോളം ഇഷ്ടായി ട്ടോ....
മുടി പുരാണം അസ്സലായി ...ഉള്ള മുടി പോകല്ലേ എന്നാണ് ഇപ്പോള്‍ പ്രാര്‍ത്ഥന ...ഹ ഹ
ReplyDeleteവരാൻ വൈകി, സാരമില്ല. വായിച്ച് ആഹ്ലാദിച്ചു. ഈ എഴുത്ത് അതി സുന്ദരം. അഭിനന്ദനങ്ങൾ, ആശംസകൾ.
ReplyDeleteനന്നായിട്ടുണ്ട് വര്‍ഷിണീ...മുടിയുള്ളവരെ കാണുന്നത് ഇഷ്ടാണു, നന്നായി പരിപാലിക്കുന്നവരെ, അല്ലാതെ കനച്ച എണ്ണേടെ മണോം ആയി കെട്ടിവെക്കാതെ അപ്പടി നമ്മുടെ മുഖത്തേക്ക് പാറിപ്പിക്കുന്നവരെ ഇഷ്ടല്ല,ബസിലും ട്രെയിനിലും ഒക്കെ ചെലപ്പൊ ദേഷ്യം വരും.
ReplyDeleteപിന്നെ മുടിയഴകിലൂടേ, തൊലിവെളുപ്പിലൂടെ തികച്ചും ബാഹ്യമായ കാരണങ്ങളാല്‍ ഉളവാകുന്ന സ്നേഹം സ്ഥായി ആണോ... സ്നേഹം ആദ്യം ഉടലെടുക്കുന്നതിനു അഴകിനു പങ്കുണ്ടായിരിക്കാം, എങ്കിലും നമുക്ക് വേണ്ടത് ആത്മാവിനെ തൊടുന്ന ഉണര്‍ത്തുന്ന സ്നേഹവും പ്രണയവും കാമവുമല്ലെ ...
എന്റെ വിവരക്കേടാണെന്ന് കൂട്ടിയാ മതി കേട്ടോ...ആശംസകളോടെ...
നന്ദി പ്രിയരേ....അളിവേണിയെ സ്വീകരിച്ച ഏവർക്കും സ്നേഹം അറിയിയ്ക്കുന്നൂ...!
ReplyDelete“അളിവേണി “ സ്നേഹിച്ചു മതിവരാത്ത ജീവിത പങ്കാളികളുടെ രഹസ്യ സംഭാഷണമാണ്‍..
അവൾക്ക് അവളുടെ മുടിയഴക് നഷ്ടപ്പെടുവാനുള്ള ഒരു സാഹചര്യം വന്നപ്പോൾ അവൻ അവളെ ആശ്വാസിപ്പിയ്ക്കുന്ന വചനങ്ങൾ...
തന്റെ മുടിയോടുള്ള അവളുടെ പ്രിയങ്ങളും, ഗൃഹാത്വര ഓർമ്മകളും അവൾ അവനോട് പങ്കു വെയ്ക്കുന്ന നിമിഷങ്ങൾ..!
സ്നേഹം പ്രിയരേ...ഓരോരുത്തരെയായി സംബോധന ചെയ്യുന്നില്ല...
പക്ഷേ, ഉള്ളു തുറന്ന ഓരോ അഭിനന്ദനങ്ങളും, പ്രോത്സാഹനങ്ങളും ,സ്വപ്നത്തില്‍ പോലും കരുതാത്ത അംഗീകാരങ്ങളും ഹൃദയത്തില്‍ സൂക്ഷിയ്ക്കുന്നൂ...!
നന്നായി വര്‍ഷിണീ... ഇവിടെ വരുമ്പോള്‍ പൊതുവെ ഒരു കുളിരാണ്.. എവിടേം മഴയുടെ സംഗീതമായി കാര്‍വരിണന്റെ പുല്ലാങ്കുഴല്‍ നാദം നിറഞ്ഞുനില്‍ക്കുന്നപോലെ...
ReplyDeleteഈ എഴുത്ത് നന്നായി .... അഭിനന്ദനങ്ങൾ, ആശംസകൾ.
ReplyDeleteപ്രദീപ് മാഷ് പറഞ്ഞ പോലെ പെണ്ണെഴുത്ത് ഉണ്ടെന്നു തോന്നി പോവുന്നു ..
ReplyDeleteആല്ലാതെ ആര്ക്കാണ് ഇത്ര മനോഹരമായി എഴുതാൻ കഴിയുക ?
എന്നെ പോലെ തന്നെ
എല്ലാ ആണുങ്ങൾക്കും മുടി ഇഷ്ടമാണ് എന്നാണു എന്റെയും വിശ്വാസം ,