ഇന്ന് നമുക്ക് രാവുറങ്ങാമെന്നു
പറഞ്ഞ കണ്ണുകളിൽ
അന്തിക്കള്ളാരൊ കമഴ്ത്തിയ മത്ത്..
ഒരു കവിൾ ആർത്തിയാൽ മോന്തിക്കുടിച്ച്
പ്രണയം പിഴിഞ്ഞ് ദാഹിക്കും
ചുണ്ടുകളിലൊപ്പി
അമ്പിളിത്തോണിയിൽ തുഴഞ്ഞു തുടങ്ങിയതും
' അരുത് ', നീ തിരിഞ്ഞു നോക്കരുതെന്ന്
പരിചിത ശബ്ദങ്ങൾ ആർത്തു വിളിക്കുന്നു.
എവിടെ ജലരഹിത പാനീയമെന്ന്
ഉന്മാദ തീർത്ഥം പകർക്കും
രാവിനോട് ചോദിച്ചതും
മുടിയിഴകൾ പകുത്ത നീല യാമിനി
കണ്ണുതുറിച്ച് സ്വരമുയർത്തി അട്ടഹസിച്ചു,
"മുറിമൊഴിയും പാതിമിഴിയും
തുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകൾക്കിടയിൽപ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."
തലയിളക്കി തോളനക്കി " ആ "എന്ന് മൂളി
ഒരു മുടുക്ക് കണ്ണിറുക്കിയിറക്കീയെന്നു വരുത്തി
ഓർമ്മകൾ നൊമ്പരങ്ങൾ വാരിപ്പുണർന്ന്
ശരറാന്തൽ കത്തിയമരുന്നതും നോക്കി
പിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു.
വാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും
മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു
പാതിരാ നേരത്ത് അന്തിക്കള്ളേന്തിയ
മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..
വാക്കുകള്‍ മനോഹരം , വായന ഹൃദ്യം
ReplyDeleteആദ്യ വായനയ്ക്ക് നന്ദി അറിയിക്കട്ടെ.. സ്നേഹം
Deleteകവിതയുടെ അര്‍ത്ഥ തലങ്ങള്‍ ഗംഭീരം !പലതവണ വായിക്കണം ഉള്ളിനുള്ളറിയാന്‍ ....അഭിനന്ദനങ്ങള്‍ !
ReplyDeleteഇക്കാ,.. സ്നേഹം.. നന്ദി
Delete“പ്രണയം പിഴിഞ്ഞെടുത്ത് ദാഹിക്കുന്ന
ReplyDeleteചുണ്ടുകളിലൊപ്പി്യെടുത്ത് അമ്പിളി ത്തോണിയിൽ
കയറി തുഴഞ്ഞു തുടങ്.....“
നമ്മളൊക്കെ ഏത് അന്തിക്കള്ള് കുടിച്ച് മത്ത് പിടിച്ചാലും
ഇതുപോലെയൊന്നുമുള്ള ഭാവനാസമ്പന്നമായ വരികൾ വരില്ലപ്പാാാ
പ്രോത്സാഹനം സ്നേഹത്തോടെ സ്വീകരിക്കുന്നു.. നന്ദി
Deleteഏറെ നാളുകൾക്ക്ശേഷം ടീച്ചറെ വായിക്കുമ്പോൾ പരിചിതമായ പല ബിംബകൽപ്പനകൾക്കും , ഭാവതലങ്ങൾക്കും വന്ന മാറ്റം ശരിക്കും വായിക്കാനാവുന്നു. തിളച്ചു മറിയുന്ന അകക്കാമ്പിൽനിന്ന് പുറപ്പെടുന്ന കവിത...
ReplyDeleteമാഷേ.. മനസ്സറിയാതെ സംഭവിച്ചു പോകുന്ന മാറ്റങ്ങളോട് നിസ്സംഗത മാത്രം..
Deleteനന്ദി.. സ്നേഹം
"മുറിമൊഴിയും പാതിമിഴിയും
ReplyDeleteതുറക്കാത്തവളെ നിന്റെ
തലയ്ക്കകത്തും പുറത്തും ജര ബാധിച്ചിരിക്കുന്നു.
ഉന്മാദമൊ സംഭ്രമമൊ എന്തുമാകട്ടെ
കാട്ടുപോത്തിനെ വേട്ടയാടും
കുന്തമുനകൾക്കിടയിൽപ്പെടാതെ
ഒരു തുള്ളി സംഭാരം കാച്ചി കുടിക്കുക."
ഹൃദ്യമായി വരികള്‍
ആശംസകള്‍ ടീച്ചര്‍
നന്ദി ഏട്ടാ.. സ്നേഹം
Deleteഓര്‍മ്മകള്‍ മത്തുപിടിപ്പിക്കുമ്പോള്‍ മനസ്സിന്‍റെ ഭാഷയില്‍ അക്ഷരങ്ങള്‍ സംവദിച്ചുതുടങ്ങും...
ReplyDeleteസത്യം..
Deleteവായനയ്ക്ക് നന്ദി ഇക്കാ.. സ്നേഹം
വായനാ ലോകത്തേക്കുള്ള മടങ്ങി വരവിലാണ് ഞാൻ! വായിച്ചു നന്നായിട്ടുണ്ട്
ReplyDeleteവളരെ സന്തോഷം.. നന്ദി
Deleteവര്‍ഷിണിക്കഥകളുടെ കയ്യൊപ്പ് പതിഞ്ഞ ഒരു ചെറുപതിപ്പ്!!
ReplyDeleteസ്നേഹം ഏട്ടാ....നന്ദി
Delete"ശരറാന്തൽ കത്തിയമരുന്നതും നോക്കി
ReplyDeleteപിന്നെയും ഉമ്മറക്കോലായിൽ കാത്തിരുന്നു. "...
വാക്കുകളുടെ ലഹരിയിൽ എനിക്ക് സ്വയം മറക്കുന്ന അനുഭവം.
നന്നായി
വായനയ്ക്ക് നന്ദി അറിയിക്കട്ടെ....
Deleteഅന്തിക്കള്ളാരോ ... എന്ന പ്രയോഗം ഒരു തലക്കെട്ടിനു വേണ്ടിയുള്ളതായി മാത്രം മാറി. അതിനു കവിതയിൽ പ്രത്യേക ധർമം ഒന്നും ഉള്ളതായി കണ്ടില്ല. രാവെന്തിനിത്ര കോപിഷ്ഠ ആയെന്നും മനസ്സിലായില്ല. കവിത മൊത്തം കൊള്ളാം.
ReplyDeleteഇഷ്ടം നല്ല വരികൾ
ReplyDeleteവാലില്ലാ പല്ലിയും ചിറകറ്റ പാറ്റയും മച്ചിൽനിന്നെന്നെ സൂക്ഷ്മം നിരീക്ഷിക്കുന്നു പാതിരാ നേരത്ത് അന്തിക്കള്ളേന്തിയ മുജ്ജന്മ സുകൃതങ്ങളെ കെട്ടണക്കുവാൻ..
ReplyDeleteആഹാ ! സ്നേഹം സഖീ :)
നല്ല വരികൾ ഭാവുകങ്ങൾ
ReplyDeleteനല്ല വരികൾ ഭാവുകങ്ങൾ
ReplyDelete