കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം.
ഉമ്മറക്കോലായിലൊരു ആട്ടുകട്ടിൽത്തൊട്ടിലിൽ
കൊലുസ്സിന്റെ കിലുക്കം പ്രണയജപമായുരവേ
പടരുന്നു, ഉടലിഴയുന്നു....,
നെഞ്ചകം ചേര്‍ത്തു വെച്ചൊരു ജീവിതം പണിയാന്‍.......
കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം...
വിറക്കും വിരലുകൾ തുന്നുന്നു കുപ്പായം,
മിടിക്കും നെറുകയില്‍ രാസ്നാദി ഗന്ധവും
കിനാക്കള്‍ മുളയ്ക്കുന്ന നാട്ടുമണ്‍പച്ചയും
മഴയുറങ്ങാത്ത രാവിന്‍ വിഭ്രമകഥകളും
ഞരക്കങ്ങൾ വീഴ്ത്തുന്നു, തേക്കുമരത്തൊട്ടിലിൽ
ഇവിടെയീ മേൽക്കൂരയെത്ര ഭദ്രമാകിലും..!
കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം. എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
സൗധങ്ങളൊക്കെയും താണ്ടി,
തട്ടിട്ട ഒരു മച്ചിൻപുറം തേടി...
നാട്ടുവരമ്പും ചായക്കടയും
അരഞ്ഞാണം കെട്ടിയ നബീസുമ്മയും
മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
മറക്കല്ലേ പൊന്നേയെന്നോതി
എന്തേ .. തേടിയണയുന്നു..
പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ....
കടുത്ത തുലാവർഷത്തിലായിരുന്നു പരിണയം
നനവാർന്ന സന്ധ്യയ്ക്ക് അന്ന് പ്രണയസാഫല്യം.
നിൻ മഴ പെയ്തു തോർന്നാലും..
എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..
നനവാർന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം.
ഉമ്മറക്കോലായിലൊരു ആട്ടുകട്ടിൽത്തൊട്ടിലിൽ
കൊലുസ്സിന്റെ കിലുക്കം പ്രണയജപമായുരവേ
പടരുന്നു, ഉടലിഴയുന്നു....,
നെഞ്ചകം ചേര്‍ത്തു വെച്ചൊരു ജീവിതം പണിയാന്‍.......
കടുത്ത തുലാവര്‍ഷത്തിലൊരു പരിണയം...
വിറക്കും വിരലുകൾ തുന്നുന്നു കുപ്പായം,
മിടിക്കും നെറുകയില്‍ രാസ്നാദി ഗന്ധവും
കിനാക്കള്‍ മുളയ്ക്കുന്ന നാട്ടുമണ്‍പച്ചയും
മഴയുറങ്ങാത്ത രാവിന്‍ വിഭ്രമകഥകളും
ഞരക്കങ്ങൾ വീഴ്ത്തുന്നു, തേക്കുമരത്തൊട്ടിലിൽ
ഇവിടെയീ മേൽക്കൂരയെത്ര ഭദ്രമാകിലും..!
കടുത്ത തുലാവർഷത്തിലൊരു പരിണയം
നനവാർന്ന സന്ധ്യയ്ക്കിത് പ്രണയസാഫല്യം. എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
സൗധങ്ങളൊക്കെയും താണ്ടി,
തട്ടിട്ട ഒരു മച്ചിൻപുറം തേടി...
നാട്ടുവരമ്പും ചായക്കടയും
അരഞ്ഞാണം കെട്ടിയ നബീസുമ്മയും
മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
മറക്കല്ലേ പൊന്നേയെന്നോതി
എന്തേ .. തേടിയണയുന്നു..
പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ....
കടുത്ത തുലാവർഷത്തിലായിരുന്നു പരിണയം
നനവാർന്ന സന്ധ്യയ്ക്ക് അന്ന് പ്രണയസാഫല്യം.
നിൻ മഴ പെയ്തു തോർന്നാലും..
എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..
ആലാപനം : ബാബു മണ്ടൂർ
https://www.youtube.com/watch?v=k63yLF1nANY&feature=youtube_gdata_player
ReplyDeleteന്റെ പരിണയത്തിനു ജീവൻ നൽകിയ ബാബുാഷിനു സ്നേഹം അറിയിക്കട്ടെ...നന്ദി മാഷേ
Wow....!! നല്ലൊരു കവിത മനോഹരമായ ശബ്ദത്തില്‍ ഹൃദ്യമായി ആലപിച്ചിരിക്കുന്നു.
ReplyDeleteവരികള്‍ എഴുതിയ വര്‍ഷിണിക്കും ആലപിച്ച ബാബുവിനും അഭിനന്ദനങ്ങള്‍ ..
(ശബ്ദം വല്ലാതെ കറവായി പോയി എന്ന് തോന്നുന്നു,, ഒരു ചെറിയ ശ്രുതി പിന്നണിയില്‍ ഉണ്ടായിരുന്നെങ്കില്‍ ആഹാ....!! )
തുലാവര്‍ഷത്തിലെ മഴ നഞ്ഞ് വന്ന് നെറുകയില്‍ രാസ്നാദി പൊടി തിരുമ്മിയ പ്രതീതിയാണ് ഉളവാക്കിയത് .ഞാന്‍ ഒരു പ്രവാസിയായത് കൊണ്ട് മഴയും തൊടിയും ഗ്രാമവും വല്ലാതെയങ്ങ് ഇഷ്ടമായി .ആശംസകള്‍
ReplyDeleteനല്ല വരികള്‍ ,,
ReplyDeleteഒപ്പം ആലാപനവും,,
ഭാവുകങ്ങൾ,,,
മനോഹരമായി കവിതയും ആലാപനവും
ReplyDeleteഇഷ്ടം
ഭാവുകങ്ങള്‍
കവിതാസ്വാദനം പരിചിതമല്ലാത്ത എനിക്കും ഇഷ്ടപ്പെട്ടു.
ReplyDeleteസന്തോഷം...സ്നേഹം...വര്‍ഷിണിയ്ക്കും കാവ്യാസ്വാദകര്‍ക്കും...
ReplyDeleteമനോഹരം കവിതയും ആലാപനവും
ReplyDeleteബാബു മാഷിനും വർഷിണിക്കും ആശംസകൾ
കവിത മനോഹരമായി..!
ReplyDelete"നാട്ടുവരമ്പും ചായക്കടയും
അരഞ്ഞാണം കെട്ടിയ നബീസുമ്മയും
മഴവഴുക്കലിൽ വീണു തീര്‍ന്നുപോയ കിട്ടുവക്കയും
മറക്കല്ലേ പൊന്നേയെന്നോതി
എന്തേ .. തേടിയണയുന്നു..
പൂമുഖവാതിൽ തള്ളിത്തുറന്നങ്ങനെ...."
മനോഹരമായ വരികൾ.. ആലാപന സൗകുമാര്യത്തിൽ പെയ്തുകൊണ്ടേയിരിയ്ക്കുന്നു..!
കുറേ നാളുകൾക്കുശേഷം മാഷിനെ വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.. !
ആലാപന മാധുര്യം കൊണ്ടു അനുഭവമാകുന്നീ കവിത...
ReplyDeleteതകര്‍ത്തു ചേച്ചി തകര്‍ത്തു ...
ReplyDeleteകോപ്പി ചെയ്തു മൊബൈലില്‍ ഇട്ടിട്ടുണ്ട് എപ്പോളും കേട്ടുകൊണ്ടിരിക്കാന്‍ ...
നന്ദി .....ഒത്തിരി ഇഷ്ട്ടത്തോടെ
ആലാപാനവും
ReplyDeleteവരികളും പെരുത്തിഷ്ട്ടായി..........
അഭിനന്ദനങ്ങള്‍
മഴയെ രാപകലില്ലാതെ പ്രണയിച്ചു കൊണ്ടിരിക്കുന്ന കവയിത്രിയുടെ വരികള്‍ക്ക് ജീവന്‍ കൊടുത്ത മുണ്ടൂര്‍ മാഷിന്‍റെ ആലാപന സൗകുമാര്യം കൂടിയായപ്പോള്‍ സ്വര്‍ണ്ണത്തിന് ചാരുഗന്ധം കൂടിയതുപോലെയായി.
ReplyDeleteമനോഹരം.. രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍... !!!!
ശിൽപ്പസാന്ദ്രമായ ഗോപുരത്തിനുമുന്നിൽ ചെന്ന് നിന്നു നിന്ന് "ഇതെത്ര മനോഹരം!!!" എന്നു പറയുന്നതിൽ കാര്യമില്ല. അതുപോലെയാണ് ടീച്ചറുടെ വരികളും, ആദരണീയനായ ബാബുസാറിനെപ്പോലെയുള്ള ഒരു വലിയ ഗായകന്റെ ശബ്ദസൗകുമാര്യവും ചേർന്ന് പണിത ഈ വെണ്ണക്കൽ ശിൽപ്പത്തെക്കുറിച്ച് അഭിപ്രായം പറയുന്നതും....!!
ReplyDeleteനല്ല വരികളുടെ സംഗീത ആവിഷ്കാരം ഏറെ പ്രിയതരമാണ്.....
എങ്കിലുമേന്തേയോർമ്മകൾ പായുന്നു,
ReplyDeleteസൗധങ്ങളൊക്കെയും താണ്ടി,
തട്ടിട്ട ഒരു മച്ചിൻപുറം തേടി...
ആലാപനം കൂടി വന്നപ്പോള്‍ ശരിക്കും ആ ഒരവസ്ഥയിലൂടെ സഞ്ചരിച്ച സുഖം.
വിഭ്രമകഥകളും എന്നത് ആലാപനത്തില്‍ വിഭ്രാന്തകഥകളും എന്നാക്കിയത് ആലാപനത്തിന്റെ സൗകര്യം കണക്കിലെടുത്ത് ആയിരിക്കും അല്ലെ.
പല തവണ കേട്ടിട്ടും ഇനിയും കേള്‍ക്കണം എന്ന് തോന്നുന്നു.
ഉള്ളില്‍ കുളിര്‍മഴയായി പെയ്തിറങ്ങി മധുരാനുഭൂതി നിലനിര്‍ത്തുന്ന കവിതയും,ആലാപനവും.................
ReplyDeleteആശംസകള്‍ ടീച്ചര്‍
ആദ്യം കവിത വായിച്ചു പിന്നെ ആലാപനത്തില്‍ ലയിച്ചങ്ങിനെ .........:)
ReplyDeleteസുന്ദരം വര്‍ഷിണീ..
ReplyDeleteഒരുപാടിഷ്ടമായി. വരികളുടെ ഭംഗി അതിസുന്ദരമായ ആലാപനത്തിലൂടെ പൂര്‍ണ്ണതയിലെത്തിയിരിക്കുന്നു.
ReplyDeleteകടുത്ത തുലാവർഷത്തിലായിരുന്നു പരിണയം
ReplyDeleteനനവാർന്ന സന്ധ്യയ്ക്ക് അന്ന് പ്രണയസാഫല്യം.
നിൻ മഴ പെയ്തു തോർന്നാലും..
എൻ മനം നിന്നിൽ പെയ്തുകൊണ്ടേയിരിക്കും..
............ഇനിയും വര്‍ഷിക്കട്ടെ ഈ അനുഗ്രഹീത തൂലികയും പ്രണയത്തുടിപ്പുകളും ....
ആലാപനത്തിന്റെ ശബ്ദം വളരെ നനുത്തു പോയി .....എങ്കിലും ....!!
വരികൾ വളരെ ഇഷ്ടമായി ടീച്ചർ..
ReplyDeleteആശംസകൾ..
വരികളും ആലാപനവും അതി ഗംഭീരം.....!!
ReplyDeleteഎഴുത്ത് മനോഹരം. ഇനി കേള്‍ക്കട്ടെ
ReplyDeleteVarikalude Kelvi Bhangi ...!
ReplyDeleteManoharam, Ashamsakal...!!!
വര്‍ഷുവിന്റെ പെയ്ത്ത് മനോഹരം
ReplyDeleteമനോഹരം
ReplyDeleteമനോഹരമായി വരികള്‍
ReplyDeleteആശംസകള്‍
ഇന്നിത് നാലഞ്ച് വട്ടം കേട്ടു...
ReplyDeleteനന്നായിട്ടുണ്ട് ..
വരികളും ,ആലാപനവും...
കേട്ടാലും കേട്ടാലും
ReplyDeleteമതി വരാത്ത വരികൾ...
അഭിനന്ദനങ്ങൾ കേട്ടൊ