മുന്നില്‍ നിലാവും പുഞ്ചിരിയും ഒളിച്ചിന്നുമാ കാലം
പല പല പൂക്കള്‍ പരിമളം വീശുമാ കാലം
തുള്ളിത്തുളുമ്പും തുള്ളികള്‍ കുളുര്മ്മയാല് പുല്‍കുമാ കാലം
പുഷ്പിതമാകാന്‍ വെമ്പുമാ കാലം
നീയും ഞാനും സ്നേഹിക്കുമാ വസന്തത്തിന് കാലം
കോടാനുകോടി സ്വപ്നങ്ങള്‍ മാടി വിളിക്കുമാ കാലം
ഓര്‍മ്മയിലെ ചെപ്പില്‍ ഒളിപ്പിക്കാന്‍ കൊതിക്കുമാ പെരുമഴ കാലം.
ഞരക്കങ്ങള്‍ കാലടി വെച്ചു വെച്ചങ്ങ് അരങ്ങു തകര്‍ത്തു
മുന്നില്‍ നിലാവും നിഴലും ഇടത്തിങ്ങി പാര്‍ത്തു..
വിശ്വാസത്തിന് തൂവാല മുള്ളുകള്‍ കൊണ്ടു കീറി.
അപ്പുറം കൂരിരുട്ടിന് മറവിലുറങ്ങി.
എത്രയോ രാവുകള്ക്കാ ഓര്‍മ്മകള്‍ കാവലായ്
നിന്നരികില്‍ ഉറങ്ങാതെയാ തുടര്‍ക്കഥ മന്ത്രിച്ചു
എത്ര വട്ടമീക്കഥകള് ആവര്‍ത്തിച്ചു കേട്ടാലും
മിണ്ടാതെ പിന്നേയും കാതോര്‍ത്തിരുന്നു.
പാതിരാവില്‍ മിഴികള്‍ നിദ്രയെ തേടിയലയുംമ്പോള്‍
പൊടുന്നനെ ചാരത്തു വന്നണാഞ്ഞുവാ പൊന്മുഖം
പൊള്ളിടും മാറില്‍ തണുപ്പിന് കരം ചേര്‍ത്തു
അരികില്‍ ഉറങ്ങാതെ പുലര്‍ക്കാലം വിരിയിച്ചു.
ഒരു മായ പോല്‍ മുഖം മൂടി വന്നണിഞ്ഞു വന്ന
അവന്റെ തലോടലില്‍ ..
ഉറങ്ങി ഞാന്‍,,,ശാന്തമായ് ഒരു കുഞ്ഞിനെ പോലെ.
Saturday, September 20, 2014
നിയ്ക്കുറക്കം വരുന്നൂ..
Subscribe to:
Posts (Atom)
ഞാന്‍..

- വര്‍ഷിണി* വിനോദിനി
- ബുദ്ധിയ്ക്കും യുക്തിയ്ക്കും പിടി തരാതെ പിന്തുടരുന്ന തോന്നലുകൾക്ക് ഭാവനയിലൂടേയും അക്ഷരങ്ങളിലൂടേയും നിറം കൊടുക്കുവാനുള്ള ശ്രമം….അതാണെന്റെ സൃഷ്ടികൾ, ഈശ്വരൻ കൂട്ടുണ്ട് എന്ന വിശ്വാസത്തിന്റെ ശക്തി.. പ്രപഞ്ചത്തിന്റെ സത്യം ,സ്നേഹം.. ഇതാണെന്നെ നയിയ്ക്കുന്നത്.. നോവിയ്ക്കാനും നോവിയ്ക്കപ്പെടാനുമുള്ള മാനസിക കരുത്തില്ലാത്ത....സ്വപ്നങ്ങൾ മാത്രം കണ്ടു നടക്കുന്ന , വെറും ഒരു സാധാരണ പെണ്ണ്…